Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2026, 10:04 am IST
inKerala

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ അറുപത്തിയേഴുകാരനെ കൊലപ്പെടുത്തി സ്വർണം കവർന്ന കേസിൽ, മോഷണമുതൽ വിൽക്കാൻ പ്രതികളെ സഹായിച്ച കൊല്ലം പരവൂർ കല്ലുങ്കുന്ന് സ്വദേശിയെ സാക്ഷിയാക്കാൻ ഒരുങ്ങി പോലീസ്. മോഷണമുതൽ ഒളിപ്പിക്കാനും വിൽക്കാനും സഹായിച്ച ഈ ഇരുപത്തൊന്നുകാരനെ കേസിൽ പ്രതി ചേർക്കാനാണ് ആദ്യത്തെ പോലീസ് ആലോചിച്ചിരുന്നത്. എന്നാൽ ഇയാളുടെ സാക്ഷിമൊഴി പോലീസിന്റെ കണ്ടെത്തലുകൾക്ക് ബലം നൽകുമെന്ന നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് ഇയാളെ സാക്ഷിയാകുന്നത്.

പരവൂർ സ്വദേശികളായ മൂന്ന് ആൺകുട്ടികൾ 15ന് രാത്രി ഹരിപ്പാട്ടെത്തി കൊലപാതകം നടത്തിയ ശേഷം 16ന് പുലർച്ചെ പരവൂരിലെത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കരുവാറ്റയിൽ നിന്നു കവർന്ന നാലര പവൻ സ്വർണം ഇവർ സുഹൃത്തായ കല്ലുങ്കുന്ന് സ്വദേശിയെ ഏൽപിച്ചു. ഇതിൽ നിന്ന് 1.5 ഗ്രാം തൂക്കം വരുന്ന മോതിരം 16,500 രൂപയ്‌ക്കു വിറ്റു പണം പ്രതികൾക്കു നൽകിയതായി ഈ യുവാവ് പോലീസിനു മൊഴി നൽകിയിരുന്നു. ബാക്കി സ്വർണാഭരണങ്ങൾ ഇയാളുടെ വീട്ടിൽ നിന്നും വിൽപന നടത്തിയ മോതിരം പരവൂരിലെ ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

മോതിരം വാങ്ങിയ ജ്വല്ലറി ഉടമയും കേസിൽ സാക്ഷിയാകും. പ്രതികളിലൊരാളുടെ അമ്മയുടെ സ്വർണാഭരണമാണെന്നും അമ്മയുടെ ചികിത്സയ്‌ക്കായി ഇതു പണയം വയ്‌ക്കാൻ സഹായിക്കണമെന്നും പറഞ്ഞാണു തന്നെ ഏൽപിച്ചതെന്നാണ് കല്ലുങ്കുന്ന് സ്വദേശി പോലീസിനു നൽകിയ മൊഴി.

അതേസമയം, ശിവൻകുട്ടിയുടെ കൊലപാതകവും കവർച്ചയും ആസൂത്രണം ചെയ്‌ത കൊച്ചുമകളെ ജുവനൈൽ ജസ്റ്റിസ് ബോർഡ് കോഴിക്കോട്ടെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളെ ഗവ.ചിൽഡ്രൻസ് ഹോമുകളിലും കുറ്റകൃത്യത്തിൽ ഉൾപ്പെട്ട കുട്ടികളെ ഗവ.ഒബ്സർവേഷൻ ഹോമിലുമാണു പാർപ്പിക്കുക.പെൺകുട്ടികളുടെ ഒബ്സർവേഷൻ ഹോം കോഴിക്കോട്ടും ആൺകുട്ടികളുടേത് ചേർത്തല മായിത്തറയിലുമാണ്. കേസിൽ പ്രതികളായ മൂന്ന് ആൺകുട്ടികളും മായിത്തറയിലെ ഒബ്സർവേഷൻ ഹോമിലാണുള്ളത്. അതേസമയം, പെൺകുട്ടിയെ ചോദ്യം ചെയ്യുന്നതിനുവേണ്ടി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഉൾപ്പെടുന്ന മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നു പോലീസ് പറഞ്ഞു. പ്രശ്നങ്ങൾ നിറഞ്ഞ കുടുംബാന്തരീക്ഷം കുട്ടിയുടെ മാനസികനിലയെ ബാധിച്ചിട്ടുണ്ടാകാമെന്നാണ് പോലീസ് പറയുന്നത്.

അതിനിടെ കൊല്ലപ്പെട്ട ശിവൻകുട്ടിയുടെ സംസ്കാരം ഇന്നലെ നടത്തി. മക്കൾക്കായി അദ്ദേഹം പണിതുകൊണ്ടിരുന്ന വീടിന് സമീപത്ത് തന്നെയാണ് അദ്ദേഹത്തിനായി ചിതയൊരുക്കിയത്. മക്കളോടൊപ്പം പുതിയ വീട്ടിലേക്ക് താമസം മാറാൻ ഏറെ ആഗ്രഹിച്ചായിരുന്നു ശിവൻകുട്ടി ഓരോ ദിനവും തള്ളിനീക്കിയിരുന്നത്. ദിവസവും പണികൾ നോക്കി നടത്തിയ ആ അച്ഛന് മകളുടെ വീടിന്റെ മുറ്റത്ത് തന്നെയാണ് അന്ത്യവിശ്രമം ഒരുക്കിയിട്ടുള്ളത്.

മകളുടെ പ്രസവത്തിനായി ഭാര്യയും മെഡിക്കൽ കോളേജിൽ ആയിരുന്നപ്പോഴായിരുന്നു കരുവാറ്റയെ നടുക്കിയ കൊലപാതകം നടന്നത്. മക്കൾക്കായി രണ്ടു വീടുകൾ നിർമിക്കുകയായിരുന്നു. ഒന്ന് ഏകദേശം പൂർത്തിയായി. മറ്റൊന്നിന്റെ ഫൗണ്ടേഷൻ ജോലികൾ പുരോഗമിക്കുകയാണ്. വിദേശത്തുള്ള മകൾ എത്തുന്നതുവരെ സൂക്ഷിച്ചിരുന്ന മൃതദേഹം മകൾ എത്തിയതോടെ ഏറ്റുവാങ്ങി സംസ്കാരം നടത്തി.

Tags: crimeKaruvatta MurderSivankutti murder
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

Kerala

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

India

തെലങ്കാനയിൽ സ്കൂൾ പ്രിൻസിപ്പലിനെ 27 തവണ കുത്തി കൊലപ്പെടുത്തിയത് പത്താംക്ലാസ് വിദ്യാർഥികൾ! കുടുങ്ങിയത് ബാബു എന്ന മരണ മൊഴിയിൽ

Kerala

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

Kerala

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.