
തിരുവനന്തപുരം: എഴുത്തുകാരന്‍ വി.കെ ശ്രീരാമന്‍ 2022ലാണ് കുഴിമന്തി എന്ന വാക്ക് നിരോധിക്കണമെന്ന് പ്രസ്താവിച്ചത്. തനിക്ക് ഒരു ദിവസത്തെ ഏകാധിപതിയാകാന്‍ കഴിഞ്ഞാല്‍ കുഴിമന്ത്രി എന്ന വാക്ക് നിരോധിക്കുമെന്നായിരുന്നു വി.കെ. ശ്രീരാമന്‍ അന്ന് പറഞ്ഞത്. അത് പറഞ്ഞ ഓര്‍മ്മയേ ഉണ്ടായുള്ളൂ. ന്യൂനപക്ഷ സമുദായം ഒന്നടങ്കം ശ്രീരാമനെ ട്രോള്‍ കൊണ്ട് മേഞ്ഞതോടെ അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. ഒടുവില്‍ ആ സമുദായത്തെ തൃപ്തിപ്പെടുത്താന്‍ ഇത്ര കൂടി പറഞ്ഞു:”കുഴിമന്തി എന്ന ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും അതിനോട് വിരോധമൊന്നും ഇല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ആ പേരിനോടുള്ള വിയോജിപ്പാണ് പ്രകടിപ്പിച്ചത്. തന്റെ അനിഷ്ടം ചിലരെ ക്ഷുഭിതരാക്കാനും ചിലരെ ദു:ഖിപ്പിക്കാനും ഇടവന്നുവെന്നത് സങ്കടപ്പെടുത്തുന്നു. അതില്‍ ഖേദം പ്രടിപ്പിക്കുന്നു.”- ഇത്രയും ശ്രീരാമന് ഫേസ്ബുക്കില്‍ കുറിയ്‌ക്കേണ്ടി വന്നു.
അന്നത്തെ ശ്രീരാമന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇതായിരുന്നു:
‘ഒരു ദിവസത്തേക്ക് തന്നെ കേരളത്തിലെ ഏകാധിപതിയായി അവരോധിച്ചാല്‍ കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും നിരോധിക്കും. മലയാള ഭാഷയെ മാലിന്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അതെന്നാണ് വി കെ ശ്രീരാമന്‍ പറഞ്ഞത്.
കുഴിമന്തി എന്നു കേൾക്കുമ്പോൾ പെരുച്ചാഴി പോലെ ഒരു തൊരപ്പൻ ജീവിയെ ഓർമ വരുമെന്നാണ് പോസ്റ്റിനു താഴെ എഴുത്തുകാരിയായ എസ് ശാരദകുട്ടി പ്രതികരിച്ചത്. പക്ഷെ ന്യൂനപക്ഷം ഇളകിയതോടെ ശ്രീരാമന് മാപ്പ് പറഞ്ഞ് രക്ഷപ്പെടേണ്ടി വന്നു.
പുലിക്കളിയെയും പുലിക്കളിക്കാരെയും പരിഹസിച്ച് എന്തിനാണ് ശ്രീരാമന്‍ ഇങ്ങിനെ പറഞ്ഞത് എന്നറിയുന്നില്ല. ഒരു പക്ഷെ യുഡിഎഫ് ഭരിയ്‌ക്കുന്ന കേരളഭരണത്തിന്റെ ചരട് വലിക്കുന്ന ജമാ അത്തെ ഇസ്ലാമിയെ സന്തോഷിപ്പിക്കാന്‍ നടത്തിയ പ്രസ്താവനയായിരിക്കാം ഇതെന്ന് കരുതപ്പെടുന്നു. കാരണം ഹിന്ദുക്കള്‍ സാധുക്കളായതിനാല്‍ ഇതിനെതിരെ ഇത്രയ്‌ക്ക് ബഹളമുണ്ടാകും എന്ന് കരുതിയില്ല അല്ലേ. പക്ഷെ ശ്രീരാമന്‍ കരുതിയതില്‍ അപ്പുറമായിരുന്നു സമൂമാധ്യങ്ങളില്‍ മുഴങ്ങിക്കേട്ട വിമര്‍ശനം. ഇതിന് മുന്നില്‍ വി.കെ. ശ്രീരാമന്റെ പത്തിയും പടവും താഴ്ന്നു.
ഇപ്പോള്‍ ശ്രീരാമന് മനസ്സിലായിക്കാണും ഇത് കുഴിമന്തിക്കാര്‍ക്ക് മാത്രം ആധിപത്യമുള്ള കേരളമല്ല, പുലിക്കളിക്കാര്‍ക്കും കൂടി ആധിപത്യമുള്ള കേരളമാണെന്ന്.