Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാലക്കാട്: ആർഎസ്എസ് കാര്യകർത്താവായിരുന്ന പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയും പിഎഫ്ഐ നേതാവുമായ യാസർ അറഫാത്ത് മരിച്ചു. ഹൃദയസംബന്ധമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്നാണ് മരണം . ആറ് മാസത്തോളമായി കൊച്ചി എൻഐഎ കോടതിയുടെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിയ്യൂർ അതീവ സുരക്ഷാ ജയിലിലായിരുന്നു.

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് യാസർ അറഫാത്തിനെ ആദ്യം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി . ഇവിടെ ഹൃദയ ശസ്ത്രക്രിയയും നടത്തി. അതിന് ശേഷം ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ കുറിപ്പിൽ പറയുന്നത്.

ശ്രീനിവാസൻ വധക്കേസിലെ ഗൂഢാലോചന കേസിലാണ് ഇയാൾ അറസ്റ്റിലായത്. മറ്റൊരു പ്രതിയായ നിസാർ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നതിനിടെ ക്യാൻസർ ബാധിച്ച് മരണമടഞ്ഞിരുന്നു.

Recent Posts