Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

എന്‍.പി. സജീവ്byഎന്‍.പി. സജീവ്
Aug 20, 2026, 06:09 am IST
inKerala

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടിക്കേസില്‍ സിപിഎം കൂടുതല്‍ പ്രതിരോധത്തില്‍. അന്വേഷണം വീണയ്‌ക്കും പിണറായി വിജയനും പുറമേ പി.എ. മുഹമ്മദ് റിയാസിലേക്കും സിപിഎം നേതാക്കളിലേക്കും നീണ്ടതോടെ പാര്‍ട്ടി അക്ഷരാര്‍ഥത്തില്‍ പ്രതിരോധത്തിലായി.

പ്രതിപക്ഷ നേതാവ് പിണറായിയുടെ മകള്‍ വീണയെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ ഭര്‍ത്താവും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസിലേക്കു നീങ്ങുന്നത്. റിയാസിന്റെ സുഹൃത്തുക്കളുടെ വീടുകളിലടക്കം എട്ടു കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച ഇ ഡി പരിശോധിച്ചത്. ഇതില്‍ പി. നിഖില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും നന്ദുലാല്‍ ഡിവൈഎഫ്‌ഐ വെസ്റ്റ് ഹില്‍ ജോയിന്റ് സെക്രട്ടറിയുമാണ്.

ഇ ഡി ചോദ്യം ചെയ്ത മറ്റുള്ളവരും സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. ഇതാണ് സിപിഎമ്മിനെയാകെ ആശയക്കുഴപ്പത്തിലാക്കിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇ ഡി റെയ്ഡിനെതിരേ രംഗത്തെത്തിയത് പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കിയിട്ടുണ്ട്. ഇ ഡി അന്വേഷണത്തില്‍ ഇടപെടേണ്ടതില്ലെന്നാണ് ഒരുവിഭാഗം പറയുന്നത്.

തിരുവനന്തപുരത്തു പിണറായിയുടെ വീട്ടില്‍ വീണയുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്താന്‍ പരിശോധിച്ച ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎമ്മുകാരില്‍ പലരും ജയിലിലാണ്. ഈ സാഹചര്യത്തില്‍ ഇ ഡിക്കെതിരേ രംഗത്തെത്തുന്നത് ദോഷമേയുള്ളെന്ന് ഒരുവിഭാഗം പറയുന്നു.

പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡിലാണ് റിയാസിന്റെ സുഹൃത്തുക്കളുടെ പേരുകളടങ്ങിയ ഡയറി ലഭിച്ചത്. ഡയറിയില്‍ രേഖപ്പെടുത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ചോദ്യം ചെയ്യലില്‍, കോഴിക്കോട്ടെ നിഖില്‍, വാരിസ്, ഷൈജല്‍, ഫൈജാസ് എന്നിവരിലേക്ക് എക്സാലോജിക് അക്കൗണ്ടില്‍ നിന്ന് പണം കൈമാറിയതായി വീണ സമ്മതിച്ചിരുന്നു.
ചോദ്യം ചെയ്യുമ്പോള്‍ ഇവര്‍ നാലുപേരും ഭര്‍ത്താവ് റിയാസിന്റെ സുഹൃത്തുക്കളാണെന്നും, അതിലൊരാള്‍ തന്റെ കൂടി സുഹൃത്താണെന്നുമായിരുന്നു വീണയുടെ മറുപടി. ഇതിന്റെ അടിസ്ഥാനത്തിലാണ് റിയാസിന്റെ സുഹൃത്തുക്കളായ സിപിഎം വ്യവസായികളിലേക്ക് അന്വേഷണമെത്തിയത്.

റെയ്ഡില്‍ പ്രധാനപ്പെട്ട നിരവധി രേഖകള്‍ ഇ ഡി കണ്ടെടുത്തതായി അറിയുന്നു. മാസപ്പടിക്കേസില്‍ ലഭിച്ച പണം കടലാസ് കമ്പനി ലേക്കര്‍ ഇന്ത്യ കോര്‍പില്‍ നിക്ഷേപിച്ചാണ് കള്ളപ്പണ ഇടപാടെന്നാണ് കണ്ടെത്തല്‍. ലേക്കര്‍ ഇന്ത്യ കോര്‍പ് അക്കൗണ്ടില്‍ 15,57,414 രൂപയുണ്ടെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. തെളിവുകള്‍ പൂര്‍ണമായി ലഭിച്ച ശേഷം റിയാസിനെ ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് സൂചന. ഒരുതരത്തിലും പിഴവില്ലാത്ത വിധമായിരിക്കണം അന്വേഷണമെന്ന് ഇ ഡി ഡയറക്ടര്‍ കൊച്ചിയിലെത്തിയപ്പോള്‍ വ്യക്തമായി നിര്‍ദേശിച്ചിരുന്നു. സംസ്ഥാന രാഷ്‌ട്രീയത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കേസായതിനാല്‍ എല്ലാ വശങ്ങളും പരിശോധിച്ചാണ് ഓരോ ചുവടും ഇ ഡി വയ്‌ക്കുന്നത്.

ഇ ഡിയെ പേടിച്ചോടില്ലെന്ന് മുഹമ്മദ് റിയാസ്
ഇ ഡി റെയ്ഡുകളില്‍ പേടിച്ചോടില്ലെന്ന് മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സിഎംആര്‍എല്‍- എക്സാലോജിക് ഇടപാട് കേസുമായി ബന്ധപ്പെട്ട ചൊവ്വാഴ്ചത്തെ ഇ ഡി റെയ്ഡിനെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയമായും നിയമപരമായും ഈ വിഷയത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, ലേക്കര്‍ ഇന്ത്യയെന്ന സ്ഥാപനത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് റിയാസ് വ്യക്തമായ മറുപടി പറഞ്ഞില്ല. അങ്ങനെയൊരു സ്ഥാപനം എവിടെയാണെന്ന ചോദ്യത്തിനും മറുപടിയുണ്ടായില്ല.

എക്‌സാലോജിക് കമ്പനി വിഷയത്തില്‍ സേവനമേകിയെന്ന് കരാര്‍ നല്കിയവരും കൊടുത്തവരും വ്യക്തമാക്കിയിട്ടുണ്ടെന്ന് റിയാസ് പറഞ്ഞു. അക്കൗണ്ടിലൂടെയാണ് പണം വാങ്ങിയത്. നികുതിയടച്ച പണമാണത്. നിയമപരമായി നേരിടുന്നതിനാല്‍ ഓരോന്നിനും മറുപടി പറയാനാഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Tags: PA Muhammed RiazCMRL-Exalogic contractEnforcement Directorate (ED)veena vijayan ed case
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം പുതിയ തലത്തില്‍ വീണയെ ഉടന്‍ വിളിപ്പിക്കും; ഫെമ ലംഘനം ഗുരുതരം

Kerala

വീണയുടെ ‘കോര്‍പറേറ്റ്’ കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് പോലുമില്ല

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

Kerala

വീണാ വിജയന്റെ ‘ലേക്കര്‍ ഇന്ത്യ’ വാടക കെട്ടിടത്തിലെ ഒറ്റമുറിയില്‍ പേര് വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയില്‍!

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.