കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ വീണ പങ്കാളിയായ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം വിപുലീകരിക്കുന്നു. ഇതൊരു ഷെൽ കമ്പനിയാണെന്നാണ് കേന്ദ്ര ഏജൻസിയുടെ പ്രാഥമിക സംശയം. ഇതിനോടകം ലേക്കർ ഇന്ത്യ കോർപ്പറേഷന്റെ അക്കൗണ്ടിലുണ്ടായിരുന്ന 15.57 ലക്ഷം രൂപ ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ വീണ ഈ കമ്പനിയെക്കുറിച്ച് വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും പിന്നീട് നടത്തിയ തിരച്ചിലിൽ രേഖകൾ കണ്ടെടുത്തതോടെയാണ് രണ്ടാം ഘട്ട ചോദ്യം ചെയ്യലിൽ കമ്പനിയെക്കുറിച്ചുള്ള വിവരങ്ങൾ ഇ.ഡിക്ക് നൽകിയത്. സി.എം.ആർ.എല്ലിൽ നിന്ന് കൈപ്പറ്റിയ തുക എവിടെയൊക്കെ നിക്ഷേപിച്ചു എന്ന് കണ്ടെത്തുന്നതിനായി വീണ, ഭർത്താവ് പി. എ. മുഹമ്മദ് റിയാസ് എന്നിവരുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇ.ഡി പരിശോധന ശക്തമാക്കിയത്.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്നുവെന്ന് കാണിച്ചിട്ടുള്ള ഈ സ്ഥാപനത്തിന് നിലവിൽ ഓഫീസുകളൊന്നുമില്ലെന്നതും നൽകിയിട്ടുള്ള മേൽവിലാസത്തിൽ വ്യക്തതയില്ലെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു. 2023-ൽ രജിസ്റ്റർ ചെയ്ത ഈ കമ്പനി മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനമാണെന്നാണ് രേഖകളിലുള്ളത്. ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ വീണ ഈ കമ്പനിയെക്കുറിച്ച് വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും പിന്നീട് നടത്തിയ തിരച്ചിലിൽ രേഖകൾ കണ്ടെടുത്തതോടെയാണ് രണ്ടാം ഘട്ട ചോദ്യം ചെയ്യലിൽ കമ്പനിയെക്കുറിച്ചുള്ള വിവരങ്ങൾ ഇ.ഡിക്ക് നൽകിയത്.
















