കൊല്‍ക്കൊത്ത: ദല്‍ഹിയില്‍ ജന്തര്‍ മന്തറില്‍ നടന്നതുപോലെ ഒരു വിദ്യാര്‍ത്ഥി കലാപം ബംഗാളില്‍ അഴിച്ചുവിടാനുള്ള സിജെപിയുടെ മോഹം മുളയിലേ നുള്ളി ബംഗാളിലെ ബിജെപി സര്‍ക്കാരും ജനങ്ങളും. കൊല്‍ക്കത്തയിലെ ബിജെപി ഉള്‍പ്പെടെയുള്ള ജനങ്ങളുടെ ശക്തമായ പ്രതിഷേധം കാരണം അശുതോഷ് രങ്ക ഉള്‍പ്പെടെയുള്ള സിജെപി നേതാക്കള്‍ക്ക് ചൊവ്വാഴ്ച നോര്‍ത്ത് കൊല്‍ക്കത്തയിലെ ഒരു ഹാളില്‍ നടത്താന്‍ നിശ്ചയിച്ച യോഗം റദ്ദാക്കി മടങ്ങിപ്പോകേണ്ടി വന്നു.
സ്കൂളും വിദ്യാഭ്യാസവും നേരെയാക്കുക എന്ന പേരില്‍ സിജെപി നടത്തിവരുന്ന സ്കൂൾ തീക് കരോ’ (സ്കൂളുകള്‍ നേരെയാക്കല്‍) പരിപാടി കഴിഞ്ഞ ദിവസം ബംഗാളിലും നടത്തിയിരുന്നു. ബംഗാളിലെ കൊല്‍ക്കൊത്തയില്‍ താന്‍ പഠിച്ച ഒരു സ്കൂളില്‍ സിജെപി പ്രവര്‍ത്തകന്‍ ഷെയ്ഖ് അബ്ദുള്‍ ഹഫീസ് സ്കൂൾ തീക് കരോ’ (സ്കൂളുകള്‍ നേരെയാക്കല്‍) പരിപാടി സംഘടിപ്പിച്ചിരുന്നു. മമത ബാനര്‍ജി അഴിമതി കൊണ്ട് തകര്‍ത്തെറിഞ്ഞ സ്കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ച് അന്നൊന്നും ഒച്ചവെയ്‌ക്കാത്തവര്‍ ഇന്ന് ഇപ്പോള്‍ ബിജെപി ബംഗാളില്‍ ഭരണം ഏറ്റെടുത്ത ഉടന്‍ അതിനെതിരെ ശബ്ദിക്കാന്‍ വരുന്നതിന്റെ ഉദ്ദേശ്യശുദ്ധിയെ ബിജെപി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. ഇത് കയ്യാങ്കളിയിലേക്കെത്തിയപ്പോള്‍ മകന് വേണ്ടി പിതാവ് ജനാബ് മാലിക്ക് ഇടപെട്ടു. ഈ ഉന്തിലും തള്ളിലും അബ്ദുള്‍ ഹഫീസിനും പിതാവ് ജനാബ് മാലിക്കിനും സാരമില്ലാത്ത പരിക്കുകളേ പറ്റിയുള്ളൂ എന്ന് കൊല്‍ക്കൊത്ത പൊലീസ് സ്ഥിരീകരിച്ചിരുന്നു പക്ഷെ അടുത്ത ദിവസം ജനാബ് മാലിക്ക് മരണപ്പെട്ടു. ഇതോടെ സിജെപി പ്രവര്‍ത്തകന്റെ പിതാവിന്റെ മരണത്തില്‍ പ്രതിഷേധപ്രക്ഷോഭത്തെക്കുറിച്ച് ആലോചിക്കാനാണ് നോര്‍ത്ത് കൊല്‍ക്കത്തയിലെ ഭാരത് സഭാഹാളില്‍ സിജെപി നേതാവ് അശുതോഷ് രങ്ക സിജെപിയുടെ ഒരു യോഗം വളിച്ചത്.
എന്നാല്‍ പരിപാടി നടക്കേണ്ടിയിരുന്ന നോർത്ത് കൊൽക്കത്തയിലെ ഭാരത് സഭാ ഹാള്‍ വിട്ടുനില്‍കാനാകില്ലെന്ന് ഹാള്‍ ഉടമ സിജെപി പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഈ ഹാളില്‍ നടത്താന്‍ നിശ്ചയിച്ച പരിപാടിയില്‍ അശുതോഷ് റാങ്ക പങ്കെടുക്കുകയും പങ്കെടുക്കുന്നവരുമായി സംവദിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബാഹ്യസമ്മര്‍ദ്ദം കാരണമാണ് ഉടമ ഹാള്‍ വിട്ടുകൊടുക്കാതിരുന്നതെന്നും അതിനാലാണ് സിജെപിയുടെ പ്രതിഷേധ പരിപാടി റദ്ദാക്കേണ്ടിവന്നതെന്നും സിജെപി നേതാവ് അശുതോഷ് രങ്ക വിശദീകരിച്ചു. . “ബിജെപി നേതാക്കളുടെ ഭീഷണി”യും “സംസ്ഥാനത്തിന്റെ വൻ സമ്മർദ്ദവും” കാരണം ഹാൾ ഉടമകൾ പിന്മാറിയതിനെത്തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം കൊൽക്കത്തയിൽ നടക്കേണ്ടിയിരുന്ന പരിപാടി റദ്ദാക്കേണ്ടിവന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.
“നോർത്ത് കൊൽക്കത്തയിലെ ഭാരത് സഭാ ഹാളിൽ നടക്കാനിരുന്ന ഞങ്ങളുടെ കൊൽക്കത്ത മീറ്റ്-അപ്പ് ബിജെപി നേതാക്കളുടെ ഭീഷണിയെത്തുടർന്ന് റദ്ദാക്കി എന്നും സംസ്ഥാനത്തിന്റെ വൻ സമ്മർദ്ദം കാരണം ബദലായി പരിപാടി സംഘടിപ്പിക്കാന്‍ നോക്കിവെച്ച മറ്റ് ആറ് ഹാളുകളുടെ ഉടമകളും ഹാള്‍ വിട്ടുനല്‍കാന്‍ വിസമ്മതിച്ചു” എന്നും സിജെപി നേതാവ് അശുതോഷ് രങ്ക അറിയിച്ചു.
പശ്ചിമ ബംഗാളിലെ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ സംസ്ഥാനത്തെ സിജെപിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ആശങ്കാകുലരാണെന്നതിന്റെ തെളിവാണ് ആസൂത്രിത പരിപാടി റദ്ദാക്കിയതെന്ന് റാങ്ക ആരോപിക്കുന്നത്. പശ്ചിമ ബംഗാളിൽ സിജെപി സ്കൂൾ തിക് കരോ (സ്കൂളുകൾ ശരിയാക്കുക) എന്ന കാമ്പെയ്ൻ തുടർന്നും നടത്തുമെന്ന് അശുതോഷ് രങ്ക പറഞ്ഞു.
















