
ഹൈദരാബാദ് ; ക്ഷേത്ര ആഘോഷങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്ന ഇസ്ലാമിസ്റ്റുകൾക്ക് മറുപടിയുമായി തെലുങ്ക് നടി ഫാരിയ അബ്ദുള്ള . ശ്രീ മഹാകലേശ്വർ അമ്മാവാരി ക്ഷേത്രത്തിലെ ബോണലു ആഘോഷങ്ങളിൽ പങ്കെടുത്തതിന്റെ പേരിലാണ് നടി ഇസ്ലാമിസ്റ്റുകൾ കാഫിറെന്നും മറ്റും വിളിച്ച് ആക്ഷേപിച്ചത്.
പരമ്പരാഗത വസ്ത്രം ധരിച്ച് വഴിപാടുമായി ഭക്തർക്കൊപ്പം ഫാരിയ ആഘോഷത്തിൽ പങ്കുചേർന്നിരുന്നു . ക്ഷേത്രത്തിൽ അവർ നൃത്തം ചെയ്യുന്നതിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിന്നു . താൻ എന്തുകൊണ്ടാണ് ആഘോഷത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്ന് വിശദീകരിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാം വീഡിയോയിൽ തന്റെ വിമർശകർക്ക് താരം മറുപടി നൽകി.
, “എന്റെ അച്ഛൻ മതം മാറി. അതിന്റെ അർത്ഥം നിങ്ങൾക്ക് മനസ്സിലായോ? അദ്ദേഹത്തിന് ഇഷ്ടപ്പെട്ടതുകൊണ്ടാണ് അദ്ദേഹം ഇസ്ലാമിലേക്ക് മാറിയത്” എന്നാണ് ഫാരിയ പറയുന്നത് .
തന്റെ അച്ഛൻ ഒരു ഹിന്ദുവായി ജനിച്ചു, പിന്നീട് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തു. അത്തരമൊരു കുടുംബത്തിൽ വളർന്നതാണ് മതത്തെയും ആത്മീയതയെയും കുറിച്ചുള്ള തന്റെ ധാരണയെ രൂപപ്പെടുത്തിയതെന്ന് ഫാരിയ പറഞ്ഞു . മറ്റൊരു സമൂഹത്തിന്റെ സാംസ്കാരിക പാരമ്പര്യങ്ങൾ ആഘോഷിക്കുന്നത് സ്വന്തം മതത്തെ നിരാകരിക്കുന്നതായി കണക്കാക്കുന്നത് എന്തുകൊണ്ടാണെന്ന് അവർ ചോദിച്ചു. ‘ എന്നെ വെറുക്കുന്നവരോ, ഞാൻ തെറ്റായ പാതയിലൂടെ പോകുന്നുവെന്ന് കരുതുന്നവരോ, ഞാൻ ഒരു കാഫിറാണ്… നിങ്ങൾ എന്ത് പറഞ്ഞാലും, നിങ്ങൾക്ക് നല്ലത് വരട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു ‘ എന്നും ഫാരിയ പറഞ്ഞു.
താൻ മുമ്പ് ഒരിക്കലും ബൊണാലു ആഘോഷം അനുഭവിച്ചിട്ടില്ലെന്നും താൻ വളർന്നുവന്ന സംസ്കാരത്തിന്റെ ഭാഗമായതിനാൽ അതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും ഫാരിയ പറഞ്ഞു. ഉത്സവ അന്തരീക്ഷത്തോട് തനിക്ക് ആഴത്തിലുള്ള ബന്ധം തോന്നുന്നുവെന്ന് അവർ പറഞ്ഞു.