കൊച്ചി : എറണാകുളത്തെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഇ ടി മുഹമ്മദ് ബഷീറിന്റെ പേരിലാക്കി മാറ്റാൻ ഇസ്ലാമിസ്റ്റുകളുടെ ശ്രമം. കോളേജിൽ ഉയർത്തിയ ബാനറിലാണ് ഇ ടി മുഹമ്മദ് ബഷീർ സാഹിബിന്റെ കലാലയത്തിലേയ്‌ക്ക് സ്വാഗതം എന്ന് എഴുതിയിരിക്കുന്നത്.
യുഡിഎഫ് അധികാരത്തിൽ വന്നതിനു ശേഷം പല തരത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പിടിമുറുക്കാൻ ഇസ്ലാമിസ്റ്റുകൾ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് സർവകലാശാലയിൽ ഉയർന്ന ബാനറും . സർവകലാശാലയുടെ നിയമപ്രകാരം ശൃംഗേരി ശാരദ പീഠത്തിലെ ജഗദ്ഗുരു ശങ്കരാചാര്യരാണ് സർവകലാശാലയുടെ ചീഫ്കൗൺസിലർ .
മാത്രമല്ല സർവകലാശാലയ്‌ക്ക് ശിലാസ്ഥാപനം നടത്തിയതും ശൃംഗേരി മഠാധിപതി ജഗത് ഭാരതി തീർത്ഥ മഹാസ്വാമികളായിരുന്നു. എന്നിട്ടും സർവകലാശാലയുടെ പേര് പോലും മാറ്റാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഇസ്ലാമിസ്റ്റുകൾ . അതിനെതിരെ രൂക്ഷ വിമർശനവും ഉയർന്നിട്ടുണ്ട്. ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ടീച്ചറും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
‘ മമ്മത് ബശീറിന്റെ കുട്ടിപ്പട്ടാളം അറിയാൻ
അത് മമ്മത് ബശീർ സായ്ബിന്റെ മദർസ്സയോ ദർസോ ഒന്നും അല്ല!
ശ്രീ ശങ്കരാ സംസ്കൃത സർവ്വകലാശാല തന്നെയാണ്
ശൃംഗേരി മഠം കോടിക്കണക്കിന് രൂപയും കോടികൾ വിലമതിക്കുന്ന ഭൂമിയും കെട്ടിടങ്ങളും വിട്ടുകൊടുക്കാമെന്ന offer ന്റെ പുറത്തു മാത്രമാണ് ബശീർ സായ്ബ് വിദ്യാഭ്യാസമന്ത്രിയായിരിക്കെ നിയമസഭ ഇങ്ങനെയൊരു സർവ്വകലാശാലാ Bill പാസ്സാക്കിയത്
അതായതുത്തമാ
ആരാന്റെ പന്തിയിലെ ബശീറിന്റെ വിളമ്പ് എന്ന് പുതുമൊഴി പറയാം
സർവ്വകലാശാലക്ക് തറക്കില്ലട്ടത് ബശീറല്ല.
അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനുമല്ല
ശൃംഗേരി മഠാധിപതി ജഗത് ഗു ശ്രീ ഭാരതി തീർത്ഥ മഹാസ്വാമികൾ ആണ്.
ബശീർ സായ് ബിന്റെ സർവ്വകലാശാല ഒരു കാഫ്ർ സ്വാമി തറക്കില്ലിടാൻ കാരണമെന്തെന്ന് പച്ചപ്പടക്കറിയുമോ?
മഠം നൽകിയ വലിയ സംഭാവനകളെ മാനിച്ച് ഭരണഘടനയിൽ സവിശേഷവും ആദരവോടെയുമുള്ള ചില പദവികൾ മഠത്തിന് നൽകിയിട്ടുണ്ട്.
1. പരമോന്നത ഉപദേശക പദവി (Chief Counsellor)സർവകലാശാലയുടെ നിയമപ്രകാരം ശൃംഗേരി ശാരദ പീഠത്തിലെ ജഗദ്ഗുരു ശങ്കരാചാര്യരാണ് സർവകലാശാലയുടെ ‘
#ചീഫ്കൗൺസിലർ’.
അല്ലാതെ പാണക്കാട് തങ്ങളല്ല
സർവകലാശാലയുടെ മൂല്യങ്ങളും ലക്ഷ്യങ്ങളും ആദിശങ്കരന്റെ ദർശനങ്ങൾക്ക് അനുസൃതമായി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ആത്മീയവും വൈജ്ഞാനികവുമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ ഈ പദവിയിലൂടെ മഠാധിപതിക്ക് അവകാശമുണ്ട്.
ബശീറിക്കാ ക്ക് എന്തേന്
സ്വാമിയോടിത്തര മൊഹബത്ത്?
സർവകലാശാലയുടെ പ്രധാന തീരുമാനങ്ങൾ എടുക്കുന്ന പരമോന്നത സമിതിയാണ് സിൻഡിക്കേറ്റ്.
ഈ സമിതിയിലേക്ക് മഠത്തിന്റെ താല്പര്യങ്ങളും നിർദ്ദേശങ്ങളും അറിയിക്കുന്നതിനായി ശൃംഗേരി മഠത്തിൽ നിന്നുള്ള ഒരു പ്രതിനിധിയെ (Nominee) ഉൾപ്പെടുത്താൻ സർവകലാശാല നിയമം അനുവദിക്കുന്നുണ്ട്.
അതെങ്ങനെ?
പച്ചക്കുട്ടികൾക്ക് ഉത്തരമുണ്ടോ?
അക്കാദമിക് കൗൺസിലിലെ പങ്കാളിത്തംസംസ്കൃത പഠനം,
വേദങ്ങൾ, തത്ത്വചിന്ത എന്നിവയുടെ സിലബസുകളും കോഴ്‌സുകളും നിശ്ചയിക്കുമ്പോൾ പരമ്പരാഗത ജ്ഞാനം നിലനിർത്തുന്നതിനായി മഠത്തിന്റെ പണ്ഡിതന്മാരുടെ നിർദ്ദേശങ്ങൾക്ക് ഇന്നും വലിയ പ്രാധാന്യം നൽകാറുണ്ട്.
why?
ബശീറിന്റെ ആരാണ് മഠാധിപതി?
ഒരു പിച്ചാം കത്തിയും ഒരു ഒസ്സാനുമുണ്ടെങ്കിൽ
സർവ്വകലാശാലകളെ തൊപ്പിയിടീക്കാൻ പറ്റില്ല മക്കളേ പറ്റില്ല ‘ എന്നാണ് ശശികല ടീച്ചറിന്റെ പോസ്റ്റ്.
















