കൊച്ചി : വന്ദേമാതരത്തെ അവഹേളിച്ച് സിപിഎം നേതാവ് എം സ്വരാജ് . എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണമായി ആലപിച്ച സംഭവത്തിലായിരുന്നു സ്വരാജിന്റെ വിവാദപരാമർശം. വന്ദേമാതരം ഇന്ന് ഒരു ഗീതം മാത്രമല്ല, ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്നാണ് സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
‘ വന്ദേമാതരം ആയുധമാവുമ്പോൾ . വന്ദേമാതരം ഇന്ന് ഒരു ഗീതം മാത്രമല്ല, സംഘപരിവാരത്തിന്റെ രാഷ്‌ട്രീയ ആയുധമാണ്. ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം.‘ എന്നാണ് സ്വരാജിന്റെ പ്രസ്താവന . ഇഹ്‌സാൻ ജാഫ്രിയോട് വന്ദേമാതരം ചൊല്ലാൻ ആവശ്യപ്പെട്ടുവെന്നുമൊക്കെ സ്വരാജ് പോസ്റ്റിൽ പറയുന്നുണ്ട്.
എ ഐ സി സി ആസ്ഥാനത്ത് ദേശീയ നേതൃത്വം ഒന്നടങ്കം വിനീതവിധേയരായ ഭൃത്യരായി നിന്ന് വന്ദേമാതരം പൂർണതോതിൽ ആലപിച്ചു . കേരളത്തിലെ യു ഡി എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും വന്ദേമാതരം പൂർണതോതിൽ ആലപിച്ചത് മറക്കാറായിട്ടില്ല. അന്ന് ആർ എസ് എസ് മുഖപത്രം ഓർഗനൈസർ കോൺഗ്രസ് സർക്കാരിനെ അഭിനന്ദിച്ചു , ആശീർവദിച്ചു ! എന്നും സ്വരാജ് പറയുന്നു.
















