ന്യൂഡൽഹി : സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചത് മല്ലികാർജുൻ ഖർഗെയും സോണിയ ഗാന്ധിയും തടയാൻ ശ്രമിച്ചത് വിവാദമായിരുന്നു. എന്നാൽ ഇപ്പോൾ ഇരുവർക്കുമെതിരെ നിയമനടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന. വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുകയോ പങ്കെടുക്കുന്നവരെ തടയുകയോ ചെയ്യുന്നത് കുറ്റകരമാക്കിയിരുന്നു.
പുതിയ നിയമപ്രകാരം വന്ദേമാതരം ആലപിക്കുന്നത് മനഃപൂര്‍വം തടസ്സപ്പെടുത്തുകയോ അതിനായി ഒന്നിച്ചുകൂടുന്ന സദസ്സിനെ തടയുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവുശിക്ഷയോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിച്ചേക്കാം. കൂടാതെ, ഇതേ കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷത്തെ തടവുശിക്ഷ നിര്‍ബന്ധമായും അനുഭവിക്കേണ്ടി വരും.
ഈ കുറ്റമാണ് ഇന്ന് എ ഐ സി സി ആസ്ഥാനത്ത് സോണിയയും , ഖാർഗെയും ചെയ്തതും. ദേശിയ ഗീതത്തിന്റെ ആദ്യ വരികള്‍ പാടിക്കഴിഞ്ഞപ്പോള്‍ തന്നെ സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പരസ്‌പരം മുഖത്തേക്ക് നോക്കി. ശേഷം ആപാലനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു.
കോണ്‍ഗ്രസ് ഭരിക്കുന്ന കർണാടക ഒഴികെ കേരളമടക്കം വന്ദേമാതരം പൂർണമായും ആലപിച്ചിരുന്നില്ല. കർണാടകയിൽ പൂർണമായും ഗീതം ആലപിക്കുകയായിരുന്നു.
















