Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

2015 ല്‍ കൊച്ചി ലുലു മാളില്‍ ഒരു ഇവന്റിനായി സൂര്യ സാർ എത്തിയിരുന്നു. അന്ന് ഞാൻ എട്ടാം ക്ലാസിലും എന്റെ ചേട്ടൻ പതിനൊന്നിലും പഠിക്കുകയാണ്. അന്ന് ചേട്ടനും ചേട്ടന്റെ കൂട്ടുകാരും കൂടെ സൂര്യയെ കാണാൻ ലുലുവിലേക്ക് പോയി. എനിക്കും സൂര്യ സാറിനെ കാണാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എന്നെ പേരന്റ്സ് വിട്ടില്ല

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സൂര്യയുടെ നായികയായി തമിഴ്സിനിമയില്‍ അഭിനയിച്ച മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ തന്നെ നടത്തിയ പ്രസംഗം വൈറലാവുകയാണ്. വിശ്വനാഥന്‍ ആന്‍റ് സണ്‍സ് എന്ന തമിഴ് സിനിമയുടെ പ്രൊമോഷന്‍ പരിപാടിയിലാണ് മമിത ബൈജുവിനെ പുകഴ്‌ത്തി സൂര്യ പ്രസംഗിച്ചത്.

ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടക്കം കുറിച്ച മമിത ഇന്ന് ഒരു സിനിമയുടെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നുവെന്നാണ് സൂര്യ പറഞ്ഞത്. ജീവിതം ആരംഭിക്കുമ്പോള്‍ നിങ്ങളുടെ കൈയില്‍ ഒന്നുമുണ്ടാവേണ്ട ആവശ്യമില്ല. അത് പണമാകട്ടെ, കുടുംബ പശ്ചാത്തലമാകട്ടെ, കഴിവ് ആകട്ടെ ഒന്നും വേണമെന്നില്ല. പക്ഷേ നിങ്ങള്‍ സ്വയം വിശ്വസിക്കുമ്പോള്‍, നിങ്ങള്‍ക്ക് ഇവിടെയെത്താന്‍ കഴിയും. ഒരു പശ്ചാത്തലവുമില്ലാതെ, നിങ്ങള്‍ സ്വയം വിശ്വസിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഇവിടെയിരിക്കാം എന്നാണ് ഞാന്‍ കരുതുന്നത്. മമിത ഇപ്പോള്‍ ഇവിടെയുണ്ട്. ഒരു കുട്ടി ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങി, ഇപ്പോള്‍ വിശ്വനാഥ് & സണ്‍സില്‍ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ വിശ്വസിക്കൂ, നിങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെങ്കില്‍, അതില്‍ വിശ്വസിക്കൂ, ജീവിതം തീർച്ചയായും മനോഹരമാണ്.
ഈ മനോഹരമായ ഊർജ്ജത്തിന് വളരെ നന്ദി മമിത… ഈ സിനിമയില്‍ ‘മാഡി’യായി അഭിനയിച്ചതിന് വളരെ നന്ദി, മാഡിയെ കാണുമ്പോള്‍ അവർ എപ്പോഴും ഈ മാഡിയെ ഓർക്കും, താങ്കള്‍ മാഡിയെ കാലാതീതമാക്കി എന്ന് ഞാൻ കരുതുന്നു. ക്യാമറയ്‌ക്ക് മുന്നില്‍ ഇത്രയും സത്യസന്ധത കാണിച്ചതിന് വളരെ നന്ദി…” എന്നാണ് സൂര്യ പറഞ്ഞത്.

ഈ ചടങ്ങില്‍ സൂര്യയെക്കുറിച്ച്‌ മമിതയും വാചാലയായി സംസാരിച്ചിരുന്നു. ”ഒരു ഫാൻ ഗേള്‍ എന്ന നിലയില്‍ വിശ്വനാഥ് ആൻഡ് സണ്‍സ് കാണാൻ ഞാനും കാത്തിരിക്കുകയാണ്. 2015 ല്‍ കൊച്ചി ലുലു മാളില്‍ ഒരു ഇവന്റിനായി സൂര്യ സാർ എത്തിയിരുന്നു. അന്ന് ഞാൻ എട്ടാം ക്ലാസിലും എന്റെ ചേട്ടൻ പതിനൊന്നിലും പഠിക്കുകയാണ്. അന്ന് ചേട്ടനും ചേട്ടന്റെ കൂട്ടുകാരും കൂടെ സൂര്യയെ കാണാൻ ലുലുവിലേക്ക് പോയി. എനിക്കും സൂര്യ സാറിനെ കാണാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എന്നെ പേരന്റ്സ് വിട്ടില്ല. അന്ന് കോട്ടയത്ത് നിന്ന് കൊച്ചിയിലേക്ക് വരിക എന്നത് തന്നെ വലിയ കാര്യമാണ്. അത് ടാസ്ക് ആയതുകൊണ്ട് എന്നെ വിട്ടില്ല. അന്ന് ചേട്ടൻ സൂര്യ സാറിനെ കണ്ടു ഫോട്ടോ എടുത്തു തിരിച്ചുവന്നു. അത് എന്നെ കാണിച്ചപ്പോള്‍ എനിക്ക് വിഷമമായി. പക്ഷേ ഇന്ന് ട്രിവാൻഡ്രം ലുലു മാളില്‍ സാറിന്റെ കൂടെ സാറിന്റെ പടത്തില്‍ അഭിനയിച്ച്‌ ഇവിടെ നില്‍ക്കാൻ പറ്റുക എന്ന് പറയുന്നത് എന്നെ സംബന്ധിച്ച്‌ വലിയ ഭാഗ്യമാണ്….” എന്നാണ് മമിത പറഞ്ഞത്.

സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മമിത പക്ഷെ ‘പ്രേമലു’ എന്ന സിനിമയിലൂടെയാണ് തെന്നിന്ത്യന്‍ സിനിമാലോകത്തിന് പ്രിയങ്കരിയായത്. നിലവില്‍ തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായി വളർന്നിരിക്കുകയാണ്. വിജയിനൊപ്പം ജനനായകന്‍, ഡ്യൂഡ്, കാര തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴില്‍ തിളങ്ങുകയാണ് മമിത.

Recent Posts