Kerala

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: ആകെ 124 കേസുകള്‍, ഒന്നില്‍ പോലും കുറ്റപത്രമായിട്ടില്ലെന്ന് വിജിലന്‍സ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പുകേസുകളില്‍ ഒന്നില്‍ പോലും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്ന് വിജിലന്‍സ് എസ്.പി ശശിധരന്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രതികളെ വിചാരണ ചെയ്യുന്നതിനായി സര്‍ക്കാരിന്‌റെ മുന്‍കൂര്‍ അനുമതി തേടിയിട്ടുണ്ടെന്നും അനുമതി ലഭിക്കുന്ന മുറയ്‌ക്ക് കുറ്റപത്രം സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആകെ എട്ട് കേസുകളില്‍ പ്രതികളുടെ നിയമവിരുദ്ധമായ ഇടപെടലുകള്‍ കണ്ടെത്തി, ഇതില്‍ പുല്‍പ്പള്ളി, റാന്നി കേസുകളിലെ അന്വേഷണം പൂര്‍ത്തിയായി.
ഏതൊക്കെ കേസുകളില്‍ കുറ്റപത്രം നല്‍കി എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് നേരിട്ട് ഹാജരായി മറുപടി നല്‍കുകയായിരുന്നു എസ്.പി.
പ്രോസിക്യൂഷന്‍ അനുമതിക്കായുള്ള അപേക്ഷ സെപ്റ്റംബറില്‍ തന്നെ പരിഗണിച്ച് തീരുമാനമെടുക്കാന്‍ പിന്നോക്ക വികസന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് 2016ലാണ് വി എസ് അച്യുതാനന്ദന്‌റെ പരാതിയില്‍ വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം ആരംഭിച്ചത്. സംസ്ഥാനത്താകെ 124 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പിന്നാക്ക സ്ത്രീകള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ നബാര്‍ഡ് നല്‍കിയ ഗ്രാന്റില്‍ അമിത പലിശ ഈടാക്കി അഴിമതി നടത്തിയെന്നാണ് കേസ്.

Recent Posts