Kerala

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ലോക്‌സഭയില്‍ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍. ദ മൈന്‍സ് ആന്‍ഡ് മിനറല്‍സ് ഡെവലപ്‌മെന്റ് ആന്‍ഡ് റെഗുലേഷന്‍സ് അമന്റ്‌മെന്റ് ബില്‍ 2026നെതിരെയാണ് സര്‍ക്കാര്‍ രംഗത്ത് വന്നത്. ബില്ലിലെ വ്യവസ്ഥകളെ കുറിച്ച് തെറ്റിദ്ധാരണ പരത്തി ജനങ്ങളെ ഇളക്കിവിടാനുള്ള നീക്കമാണന്ന് സംസ്ഥാന സര്‍ക്കാരിന്. തീരദേശവും വനഭൂമിയും സംരക്ഷിക്കുന്ന ബില്ലിലെ വ്യവസ്ഥയെ തെറ്റായാണ് സംസ്ഥാനം വ്യാഖ്യാനിക്കുന്നതെന്നാണ് വിലയിരുത്തല്‍.

സംസ്ഥാനത്തിന് ഭൂമിയിന്മേലുള്ള അധികാരവും അവകാശവും കേന്ദ്രസര്‍ക്കാരിന്റെ അധികാര പരിധിയിലേക്ക് മാറ്റപ്പെടുന്ന സ്ഥിതിയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. എന്നാല്‍ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ വരെ ഖനനം നടക്കുന്നുവെന്ന പരാതികള്‍ നിരവധി കോണുകളില്‍ നിന്ന് ഉയര്‍ന്നതിനാലാണ് ഇത്തരത്തിലുള്ള നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. ഖനന മേഖലകളെ നിയന്ത്രിക്കുന്നതാണ് പുതിയ നിയമം. എന്നാല്‍ കേരളത്തിലെ ഭൂമി മുഴുവന്‍ കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലാകുമെന്ന് തെറ്റിദ്ധരിപ്പിച്ച് ജനങ്ങളെ രംഗത്തിറക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

തീരദേശവും വനവും പോലും ഒഴിവാക്കാതെ മിനറല്‍ ബെയറിങ് ലാന്‍ഡ് എന്ന നിര്‍വചനത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ കടന്നുകയറാനുള്ള ഭേദഗതിയാണ് കേന്ദ്രം അവതരിപ്പിച്ചിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

എന്നാല്‍ കേരളത്തില്‍ പാരിസ്ഥിതിക പ്രശ്‌നം രൂക്ഷമായ പ്രദേശങ്ങളാണ് തീരദേശവും വനവും. നിരവധി വിദഗ്ധര്‍ ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അനധികൃത ഖനനമാണ് ഇതിന് കാരണമെന്നും പറയുന്നു. നിയമം പ്രാബല്യത്തില്‍ വന്നാല്‍ സംസ്ഥാന സര്‍ക്കാരിന് നേരിട്ട് ഖനനത്തിന് അനുമതി നല്‍കാനും റോയല്‍ട്ടി നിശ്ചയിക്കാനും സാധിക്കില്ല. ഭൂമി സംബന്ധിച്ച പൂര്‍ണമായ നിയമനിര്‍മാണ അധികാരം സംസ്ഥാനത്തിന്റെ അധികാരപരിധിയിലാണെന്നും അതിനെ അതിശക്തമായി എതിര്‍ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

 

Recent Posts