നൂഹ് : 79-ാമത് സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി തിരംഗ യാത്ര സംഘടിപ്പിക്കാൻ മുന്നോട്ട് വന്ന് ഹരിയാനയിലെ മദ്രസകൾ. ഇതിൽ നൂഹിൽ സംഘടിപ്പിച്ച തിരംഗ യാത്രയാണ് വ്യാപകമായ ശ്രദ്ധ ആകർഷിച്ചത്.
പസ്മാന്ദ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാർച്ചിൽ വിവിധ മദ്രസകളിൽ നിന്നുള്ള 500-ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. കുട്ടികൾ ഒരു കൈയിൽ ഖുർആനും മറുകൈയിൽ ത്രിവർണ്ണ പതാകയും പിടിച്ചാണ് തിരംഗയാത്രയിൽ പങ്കെടുത്തത് .
യാസിൻ മിയോ ഡിഗ്രി കോളേജിൽ നിന്നാണ് തിരംഗ യാത്ര ആരംഭിച്ചത്. ത്രിവർണ്ണ പതാകയും ഖുർആനും വഹിച്ചുകൊണ്ട് നിരവധി വിദ്യാർത്ഥികൾ മാർച്ച് ചെയ്തു. യാത്ര നഗരത്തിലെ സെൻട്രൽ മാർക്കറ്റിലൂടെ കടന്നുപോയി ഗാന്ധി പാർക്കിലെത്തി.
ജിഹാദി സ്ഥാപനങ്ങൾ എന്ന് വിളിക്കുന്നവർക്കുള്ള മറുപടിയാണ് ഈ യാത്രയെന്നാണ് പസ്മാന്ദ ഫൗണ്ടേഷന്റെ ഡയറക്ടർ മുഹമ്മദ് മെറാജ് റെയ്ൻ, പറഞ്ഞത് . .
മദ്രസ വിദ്യാർത്ഥികളുടെ ഒരു കൈയിൽ ഖുർആനും മറുകൈയിൽ കമ്പ്യൂട്ടർ മൗസും ഉണ്ടായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിനെക്കുറിച്ചും മുഹമ്മദ് മെറാജ് റെയ്ൻ പരാമർശിച്ചു. അതാണ് തങ്ങൾ പിന്തുടരുന്നത് . മദ്രസകളിൽ ആധുനിക വിദ്യാഭ്യാസവും കമ്പ്യൂട്ടർ ആക്‌സസ്സും വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് റെയ്ൻ പറഞ്ഞു.
ഈ തിരംഗ യാത്രയിൽ ധാരാളം മദ്രസ പെൺകുട്ടികളും യാത്രയിൽ പങ്കെടുക്കുകയും ദേശസ്‌നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തു. മദ്രസകളിൽ പഠിക്കുന്ന പെൺകുട്ടികൾ ഇനി വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നില്ലെന്ന് ഫൗണ്ടേഷൻ അംഗമായ റുക്ൻ പറഞ്ഞു.
















