റായ്‌പൂർ ; 26 വർഷമായി അനധികൃതമായി റായ്‌പൂരിൽ താമസിച്ചിരുന്ന ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരനായ ഷെയ്ഖ് റെഹാനെ പോലീസ് പിടികൂടി . ആധാർ കാർഡ് മുതൽ ഇന്ത്യൻ പാസ്‌പോർട്ട് വരെ റെഹാൻ സ്വന്തമാക്കിയിരുന്നു . 31 വയസ്സുള്ള റെഹാൻ അഞ്ചാം വയസ്സിൽ മാതാപിതാക്കളോടൊപ്പമാണ് അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചത്.
റായ്‌പൂരിലെ സഞ്ജയ് നഗർ പ്രദേശത്താണ് താമസിച്ചിരുന്നതെങ്കിലും സർക്കാർ നുഴഞ്ഞുകയറ്റക്കാർക്കെതിരായ നടപടികൾ കർശനമാക്കിയതിനെത്തുടർന്ന് കഴിഞ്ഞ വർഷം ബംഗ്ലാദേശിലേക്ക് മടങ്ങി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വീണ്ടും തിരിച്ചെത്തി. റായ്‌പൂർ പോലീസ് ഇപ്പോൾ റെഹാന്റെ കുടുംബാംഗങ്ങളെ തിരയുകയാണ്.
കഴിഞ്ഞ വർഷം, ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കെതിരെ പോലീസ് അന്വേഷണം നടത്തുന്നതിനിടെ, റെഹാൻ മാതാപിതാക്കളോടൊപ്പം കൊൽക്കത്തയിലേക്ക് താമസം മാറി, തുടർന്ന് റോഡ് മാർഗം ബംഗ്ലാദേശിലേക്ക് പോയി. വീണ്ടും മാസങ്ങൾക്ക് ശേഷം മടങ്ങിയെത്തി.പോലീസ് ഇതുവരെ 30 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്ത് തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിട്ടുണ്ട്. പൂർണ്ണ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ, ഈ വ്യക്തികളെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കും
















