ന്യൂദല്‍ഹി: എയർ ഇന്ത്യ വിമാനം അപകടത്തില്‍പെട്ടതിന് കാരണം പൈലറ്റ് മയക്കമരുന്നടിച്ചതാകാമെന്ന് സംശയം. നേരത്തെ വിമാനം ആകാശച്ചുഴിയില്‍ വീണതാകാണെന്ന് വിലയിരുത്തല്‍ ഉണ്ടായിരുന്നു. പൈലറ്റുമാര്‍ മനപൂര്‍വ്വം എഞ്ചിന്‍ ഓഫ് ചെയ്തതായിരിക്കാം കാരണമെന്ന് ഒരു അഭ്യൂഹം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ അതിലേക്ക് നയിക്കുന്ന രീതിയിലുള്ള തെളിവെന്ന രീതിയിലാണ് പൈലറ്റില്‍ മയക്കമരുന്ന് സ്വാധീനം കണ്ടെത്തിയിരിക്കുന്നത്.
പൈലറ്റിന്റെ ഡ്രഗ് ടെസ്റ്റ് ഫലം പോസിറ്റിവായതോടെയാണ് ഇദ്ദേഹം മയക്കമരുന്ന് കഴിച്ചതാകാം അപകടത്തിലേക്ക് നയിച്ചതെന്ന് സംശയം ഉയർന്നിരിക്കുന്നത്.
ഇക്കാര്യം എയർ ഇന്ത്യ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. രണ്ട് പൈലറ്റുമാരില്‍ ഒരാളുടെ പരിശോധന ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നാണ് വിവരം. ഇനി ഒരാളുടെ ഫലം കൂടി പുറത്തുവരാനുണ്ട്. അപകടത്തില്‍ ഡിജിസിഎ അന്വേഷണം നടത്തുന്നുണ്ട്.
തായ്‌ലാൻഡിലെ ഫുകേതില്‍ നിന്നാണ് പൈലറ്റുമാര്‍ ദല്‍ഹിയിലേക്കുള്ള വിമാനം എടുത്തത്. 145 യാത്രക്കാരുമായി വന്ന എയർ ഇന്ത്യയുടെ വിമാനം 300 അടി താഴ്ചയിലേക്ക് വീണാണ് അപകടമുണ്ടായത്.
















