കൊൽക്കത്ത : തൃണമൂൽ നേതാവ് മമത ബാനർജിയ്‌ക്ക് നേരെ അക്രമം .ഹാലിസഹാറിൽ മരിച്ച തൃണമൂൽ കോൺഗ്രസ് പ്രവർത്തകന്റെ കുടുംബത്തെ സന്ദർശിക്കുന്നതിനിടെയാണ് മമത ബാനർജിയ്‌ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായത്.
വഴിയിൽ നാട്ടുകാർ മമതയുടെ വാഹനം തടഞ്ഞു. വാഹനത്തിൽ ചെളി പുരട്ടി, ഷൂസും ചെരിപ്പും എറിഞ്ഞു, അസഭ്യം പറയുകയും “കള്ളി ” എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സമാധാനപരമായ ഒരു പ്രദേശത്ത് അശാന്തി സൃഷ്ടിക്കാൻ മമത ബാനർജി എത്തിയതായും ഇത് സ്ഥിതിഗതികൾ വഷളാക്കിയതായും നാട്ടുകാർ പറയുന്നു.
പശ്ചിമ ബംഗാൾ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ടിഎംസി പ്രവർത്തകന്റെ കുടുംബത്തെ സന്ദർശിക്കുന്നതിനിടെ തന്റെ കാറിന് നേരെ കല്ലെറിഞ്ഞുവെന്നും, തന്നെ അധിക്ഷേപിച്ചുവെന്നും, കള്ളിയെന്ന് വിളിച്ചുവെന്നും മമത ബാനർജി ആരോപിച്ചു. ” എന്റെ കാർ നോക്കൂ. റോഡിലുടനീളം ഇഷ്ടികകൾ എറിഞ്ഞു. ഞാൻ ഇതിനെ ശക്തമായി അപലപിക്കുന്നു ” അവർ പറഞ്ഞു.
















