
കൊച്ചി : ഡൽഹിയിൽ കൊള്ളാത്ത അത്രയും യുവ സ്വയം സേവകരെ അവിടെ എത്തിക്കാനും ഒരൊറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്ന സംഘടന ഇന്ന് ഇന്ത്യയിൽ ആർ എസ് എസ് മാത്രമേ ഉള്ളൂവെന്ന് ഹിന്ദു ഐക്യവേദി നേതാവ് പി കെ ശശികല ടീച്ചർ . ജെൻസിക്ക് ആർ.എസ്.എസിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. അതിനെ പരിഹസിച്ചാണ് ശശികല ടീച്ചറുടെ സോഷ്യൽ മീഡിയ പോസ്റ്റ്.
‘ ഈയമ്മ ജെൻ സിയാണോ
ജെൻ ഡിയാണോ?
മാഡം താങ്കൾ ജനിച്ചത്1972 ലാണ്
യുവ രാജ്ഞി അതുമറന്നെന്നു തോന്നുന്നു.
ഇന്ന് ഏറ്റവും കൂടുതൽ ചെറുപ്പക്കാർ ഉള്ളത് സംഘത്തിലാണ് …..
സംഘപരിവാറിലാണ്!
ഒരു സമരത്തിന് ആളുകൂടുന്നതുവെച്ച് സംഘടനകളെ അളക്കണ്ട .
ഡൽഹിയിൽ കൊള്ളാത്ത അത്രയും യുവ സ്വയം സേവകരെ….. (അതേ ശരിക്കും ജെൻ സികളെ അല്ലാതെ യുവരാജാവിനേയും യുവരാജ്ഞിയേയും പോലുള്ള അൻപതു കഴിഞ്ഞവരേയല്ല) അവിടെ എത്തിക്കാനും ഒരൊറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്ന സംഘടന ഇന്ന് ഇന്ത്യയിൽ RSS മാത്രമേ ഉള്ളൂ.
യുവാക്കളെ എന്നല്ല ഏതു പ്രായഘടനയിലുള്ളവളുടെ കാര്യമെടുത്താലും അതാണ് അവസ്ഥ :
മാഡവും ഭാവി’ പ്രധാനമന്ത്രിയുമൊക്കെ
മാധ്യമങ്ങളിൽ സ്ഥാനം പിടിച്ചപ്പോൾ RSS സ്ഥാനം പിടിച്ചത് ജനമനസ്സുകളിലാണ് !‘ – എന്നാണ് ശശികല ടീച്ചറുടെ വാക്കുകൾ.