
ന്യൂഡൽഹി : പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ച ബിഹാറിലെ പൂർണിയയിൽ നിന്നുള്ള സ്വതന്ത്ര എം.പിയായ പപ്പു യാദവിനെതിരെ ആക്രമണം. എം.പിക്കുനേരെ യുവാവ് ആദ്യം ചെരിപ്പെറിഞ്ഞതായും സംഘർഷത്തിനിടെ കത്തി പുറത്തെടുത്തതായും പപ്പു യാദവും അനുയായികളും ആരോപിച്ചു.
സംഭവം തന്നെ കൊല്ലാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് പപ്പു യാദവ് ആരോപിച്ചു . ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹർ സ്വദേശിയായ സുമിത് ആണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. രാമക്ഷേത്ര സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട് പപ്പു യാദവ് നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ചാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. സന്യാസിമാരെ കള്ളന്മാരായി ചിത്രീകരിച്ചായിരുന്നു പപ്പു യാദവിന്റെ നാടകം. ഇതിനെതിരെ രൂക്ഷമായ വിമർശനങ്ങളും ഉയർന്നിരുന്നു.