ന്യൂഡൽഹി : ജന്ദർമന്ദറിലെ സമരത്തിനിടെ തന്നെയും, അന്തരിച്ച തന്റെ മാതാവിനെയും അധിക്ഷേപിച്ചതിനെ കുറിച്ച് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത് . ജീവിതത്തിൽ തന്നെ ഏറെ സ്വാധീനിച്ച വ്യക്തി അമ്മ ഹീരാബെൻ ആണെന്ന് പലതവണ തുറന്ന് പറഞ്ഞിട്ടുണ്ട് പ്രധാനമന്ത്രി .
തന്റെ ജീവിതത്തിലെ സവിശേഷ സാന്നിധ്യമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അമ്മ ഹീരാബെന്നിനെ വിശേഷിപ്പിച്ചിട്ടുള്ളത്. ലളിതമെങ്കിലും അസാധാരണജീവിതം നയിച്ച ശക്തയായ വനിതയാണ് നരേന്ദ്രമോദിക്ക് അമ്മ. അതുകൊണ്ടുതന്നെ മോദി ആരാധകര്‍ക്കും ഹീരാബെന്‍ പ്രിയപ്പെട്ട വ്യക്തിയായി .
വിശേഷാവസരങ്ങളില്‍, നിര്‍ണായക ഘട്ടങ്ങളിലെല്ലാം പ്രധാനമന്ത്രി അമ്മയ്‌ക്കരികിലെത്തി അനുഗ്രഹം വാങ്ങി.അമ്മയുടെ പാദപൂജ ചെയ്താണ് ഹീരബെന്നിന്റെ നൂറാം ജന്മദിനം മോദി ആഘോഷിച്ചത്.ലളിത ജീവിതം നയിച്ച ഹീരാബെന്നിന്റെ പേരിൽ യാതൊരു സ്വത്തുവകകളുമില്ലായിരുന്നുവെന്നും മോദി പറഞ്ഞിരുന്നു. അത്രയേറെ മോദി സ്നേഹിച്ചിരുന്ന അമ്മയെ അപമാനിച്ചത് കൊണ്ട് തന്നെ ഏറെ വൈകാരികമായിട്ടായിരുന്നു അദ്ദേഹത്തിന്റെ ഓരോ വാക്കുകളും.
ജന്തര്‍ മന്തറിലെ സംഭവത്തില്‍ രാജ്യവും ലോകവും തനിക്കെതിരെയും അന്തരിച്ച മാതാവിനെതിരെയും അപമാനകരമായ ഭാഷ ഉപയോഗിച്ചത് കണ്ടുവെന്ന് മോദി പറഞ്ഞു. ഇത്തരം പെരുമാറ്റത്തിനെതിരെ സമൂഹത്തില്‍ ഉയര്‍ന്ന പ്രതിഷേധം സ്വാഭാവികമാണെങ്കിലും, ബാല്യവും യുവത്വവും തെറ്റുകള്‍ സംഭവിക്കാവുന്ന കാലഘട്ടമാണെന്നും അവ തിരുത്താനുള്ള അവസരമായി അതിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു. ഏറെ സംയമനത്തോടെയുള്ള അദ്ദേഹത്തിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മോദിയുടെ ഓരോ വാക്കുകളും അദ്ദേഹത്തിന്റെ മനസിലെ വേദന സ്പഷ്ടമാക്കുന്നതായിരുന്നുവെന്നാണ് സമൂഹമാധ്യമങ്ങൾ പറയുന്നത് .
കഴിഞ്ഞ ദിവസം പാർലമെന്റിൽ വച്ച് സ്വന്തം അമ്മ അപമാനിക്കപ്പെട്ടപ്പോൾ എം പി ജോൺ ബ്രിട്ടാസിന്റെ മുഖത്ത് കണ്ട ചിരിയെ കുറിച്ചും ചിലർ ഓർമ്മിപ്പിക്കുന്നു . തന്റെ അമ്മയോടുള്ള എല്ലാ സ്നേഹവും ബഹുമാനവും മോദിയുടെ വാക്കുകളിൽ ഉണ്ടെന്നും അല്ലാതെ ബ്രിട്ടാസിനെ പോലെ അല്ലെന്നും ചിലർ പറയുന്നു.
















