ന്യൂഡൽഹി : രാജ്യത്തിന്റെ സമാധാനം തകർക്കാൻ പാറ്റകൾ നീങ്ങുന്നതിനു പിന്നാലെ ഡൽഹി കലാപക്കേസിലെ പ്രതികളായ ഷർജീൽ ഇമാമും ഉമർ ഖാലിദും ജാമ്യത്തിൽ ഇറങ്ങാൻ ഒരുങ്ങുന്നു. ജാമ്യം തേടി ഉമർ ഖാലിദ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഡൽഹി പൊലീസിന് കോടതി നോട്ടീസും അയച്ചിട്ടുണ്ട്.
നീറ്റ് വിഷയത്തിന്റെ പേരിൽ ആരംഭിച്ച പ്രതിഷേധത്തിന്റെ മറവിൽ രാജ്യത്ത് കലാപം ഉണ്ടാക്കാണ് സിജെപി ശ്രമിക്കുന്നതെന്ന് വ്യക്തമായിരുന്നു. വിദേശത്ത് നിന്നടക്കം ഇവർക്ക് സഹായങ്ങളും ലഭിച്ചിരുന്നു. ഖലിസ്ഥാൻ നേതാവ് പന്നു ഇവർക്ക് ധനസഹായം പ്രഖ്യാപിച്ചതും വാർത്തയായിരുന്നു. പ്രതിഷേധത്തിന്റെ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്നും , ഉമർ ഖാലിദിനെയും, ഇമാമിനെയും മോചിപ്പിക്കണമെന്നും പാറ്റകൾ മുദ്രാവാക്യം മുഴക്കിയിരുന്നു.
2020-ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ യുഎപിഎ പ്രകാരമാണ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്. പൗരത്വ നിയമത്തിനെതിരെ നടന്ന ഡൽഹിയിൽ കലാപം ആസൂത്രണം ചെയ്തത് ഉമർ ഖാലിദിന്റെ നേതൃത്വത്തിലായിരുന്നു. ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന മുഹമ്മദ് അഫ്‌സല്‍ ഗുരുവിനെ തീഹാർ ജയിലിൽ തൂക്കിലേറ്റിയതിന് പിന്നാലെ ജെഎൻയുവിൽ നടന്ന മയ്യത്ത് നിസ്കാരം നടത്തിയതും ഇതേ ഉമർ ഖാലിദായിരുന്നു.അതുകൊണ്ട് തന്നെ ഈ ഉമർ ഖാലിദും, ഇമാമും ഈ സമയം ജാമ്യം തേടാൻ ശ്രമിക്കുന്നത് രാജ്യത്ത് വൻ കലാപം നടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് സംശയിക്കേണ്ടത്.
















