തിരുവനന്തപുരം: കോംപിയറിങ് പരിപാടികള്‍ അവതരിപ്പിച്ച് വലിയ തുക പ്രതിഫലം വാങ്ങി സ്വസ്ഥമായി ജീവിച്ചിരുന്ന രഞ്ജിനി ഹരിദാസ് പാറ്റകളുടെ സമരത്തില്‍ ഇടപെട്ടതോടെ പെട്ടു എന്നേ പറയേണ്ടു. മോദി വിരുദ്ധ, ബിജെപി വിരുദ്ധ ചേരിയിലേക്കാണ് രഞ്ജിനി ഹരിദാസ് പോയത്.
രഞ്ജിനി പറയുന്നത് നീറ്റ് ക്രമക്കേടിനെതിരെയാണ് താന്‍ സമരം ചെയ്തത് എന്നാണ്. പക്ഷെ അങ്ങിനെയെങ്കില്‍ കേരളത്തില്‍ ഹിമാലയന്‍ പരീക്ഷാതട്ടിപ്പ് നടത്തിയ പിഎസ് സിയ്‌ക്കെതിരെയും രഞ്ജിനി ഹരിദാസ് സമരം ചെയ്യണം. സിപിഎമ്മുകാരനെ ജോലിക്ക് കയറ്റാന്‍ പിഎസ് സിയില്‍ നടത്തിയ തട്ടിപ്പുകള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തുവരികയാണ്. എന്തെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ രഞ്ജിനി പിഎസ് സിതട്ടിപ്പ് നടത്തിയ ഇടത് പക്ഷത്തിനെതിരെയും സമരംചെയ്യണം.അതല്ലെങ്കില്‍ നീറ്റ് വിവാദത്തില്‍ മാത്രം സമരം ചെയ്തവള്‍ എന്ന ചീത്തപ്പേര് ചാര്‍ത്തി കിട്ടും. പക്ഷെ ഇടത് മുന്നണിയുടെ കാലത്തെ പിഎസ് സിയ്‌ക്കെതിരെ സമരം ചെയ്താല്‍ രഞ്ജിനി ഹരിദാസ് സിപിഎമ്മിന്റെ ശത്രുവായി മാറും.
സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ തസ്തികയിലേക്ക് (ശമ്പള സ്കെയില്‍: ₹1,23,700 – ₹1,66,800) നട നടത്തിയ പരീക്ഷയില്‍ ഭരണകക്ഷി അനുകൂല സംഘടനാ നേതാവിനെ ഒന്നാം റാങ്കിലെത്തിക്കാൻ പി.എസ്.സി ആസ്ഥാനത്ത് കേട്ടുകേള്‍വിയില്ലാത്ത അട്ടിമറിയാണ് ഇടത് ഭരണകാലത്ത് നടന്നത്. ജലഅതോറിറ്റിയിലെ സി.പി.എം സംഘടനാ നേതാവായ ഉദ്യോഗാർത്ഥി തെറ്റിച്ച 6 ചോദ്യങ്ങളും എഴുതാതെ വിട്ട 4 ചോദ്യങ്ങളും (ആകെ 58 മാർക്ക്) ഓണ്‍സ്ക്രീൻ മൂല്യനിർണയത്തില്‍ നിന്ന് മനഃപൂർവം ഒഴിവാക്കിയാണ് വൻ അഴിമതി നടത്തിയത്. ഐ.ജി അജീതാബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇതിനെതിരെ രഞ്ജിനി ഹരിദാസ് സമരം ചെയ്യുമോ?.അതോ ഒരു പ്രത്യേക പാര്‍ട്ടിക്കെതിരെ മാത്രമാണോ രഞ്ജിനിയുടെ സമരം?
















