
മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)
ന്യൂദല്‍ഹി: നിയമവ്യവസ്ഥകളെ വെല്ലുവിളിക്കുന്നത് തുടര്‍ന്ന് സിജെപി വക്താവ് സൗരവ് ദാസ്. ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടിക്കെതിരെ കേസെടുത്ത പൊലീസ് നടപടിയെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് സൗരവ് ദാസ്. ഇതിന് മുന്‍പ് ക്രിമിനല്‍ ചരിത്രമുള്ള അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സുപ്രീംകോടതി അനുവാദം നല‍്കിയപ്പോള്‍ സൗരവ് ദാസ് സുപ്രീംകോടതിയെ വെല്ലുവിളിച്ചിരുന്നു.
നോയിഡയിലെ 25 വയസ്സുള്ള രുചിക സിംഗാണ് മോദിയ്‌ക്കെതിരെ അസഭ്യം ചൊരിഞ്ഞത്. ന്യൂദൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിന്റെ വീഡിയോ വൈറലായതിനെത്തുടർന്നാണ് രുചിക സിംഗ് വലിയ വിവാദത്തിന്റെ കേന്ദ്രബിന്ദുവായത്.
ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം ഭാഷ ഉപയോഗിച്ചതിനെ ന്യായീകരിച്ച് കോക്രോച്ച് ജനതാ പാർട്ടി മുഖ്യ വക്താവ് സൗരവ് ദാസ് പറയുന്നത് കേള്‍ക്കുക: “ഒരു പ്രതിഷേധത്തിനിടെ മോശം ഭാഷ ഉപയോഗിക്കുന്നതിനെ ഒരാൾക്ക് അപലപിക്കാം. എന്നിരുന്നാലും, ക്രിമിനൽ നീതിന്യായ സംവിധാനങ്ങൾ പോലീസിലൂടെ അവരെ ലക്ഷ്യം വച്ചും ഉപദ്രവിച്ചും ഉപയോഗിക്കുന്നത് തികച്ചും ന്യായീകരിക്കാനാവാത്തതാണ്. എന്നുമുതൽ ഈ രാജ്യത്ത് മോശം ഭാഷ ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമായി മാറി? ആളുകൾ എല്ലായ്‌പ്പോഴും ദൈനംദിന ജീവിതത്തിൽ ഇത്തരം ഭാഷ ഉപയോഗിക്കുന്നു. ലോക്‌സഭയിലെ 50% എംപിമാരും ബലാത്സംഗം, കൊലപാതകം, കവർച്ച തുടങ്ങിയ ഹീനമായ കുറ്റങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റങ്ങൾ നേരിടുന്നു, പക്ഷേ അവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല. നിങ്ങൾ അവരെ ഒറ്റപ്പെടുത്തി ഒരു മാതൃകയാക്കാൻ ആഗ്രഹിക്കുന്നു. ഇത് തികച്ചും അപലപനീയമാണ്. “. ഇതിനര്‍ത്ഥം മോദിയ്‌ക്കെതിരെ എന്ത് ചീത്ത വിളിച്ചാലും അവരെ ശിക്ഷിക്കാന്‍ പാടില്ല എന്നതാണ് സൗരവ് ദാസിന്റെ പക്ഷം. രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുകയാണ് സിജെപിയുടെ ലക്ഷ്യമെന്നാണ് കരുതുന്നത്. എന്ത് അസഭ്യം പറഞ്ഞാലും, എന്ത് ആക്രമണം നടത്തിയാലും കോടതിയും പൊലീസും അവരെ ശിക്ഷിക്കാന്‍ പാടില്ലെന്ന അപകടകരമായ നിലപാടാണ് സിജെപി നേതാക്കളായ സൗരവ് ദാസും അഭിജിത് ദീപ്കെയും അശുതോഷ് റാങ്കയും മുഴക്കുന്നത്.
“യുവാക്കളെ ഉപദ്രവിക്കുന്നത് നിർത്താൻ ഞാൻ സർക്കാരിനോടും ആ സര്‍ക്കാരിന്റെ പോലീസ് സംവിധാനത്തോടും അഭ്യർത്ഥിക്കുന്നു. ഈ രീതിയിൽ യുവാക്കളെ ലക്ഷ്യം വയ്‌ക്കുന്നത് നിർത്തുക, ഈ പെൺകുട്ടിയെ വെറുതെ വിടുക. ഇത്തരം കേസുകളിൽ പോലീസ് സേനയുടെ ഇത്തരം ദുരുപയോഗം പൂർണ്ണമായും അംഗീകരിക്കാനാവില്ല…”- സൗരവ് ദാസ് തുടരുന്നു. അതായത് സിജെപി എന്ത് അക്രമവും നടത്തും. പൊലീസ് ഒന്നും ചെയ്യാന്‍ പാടില്ല. ഇതാണ് സൗരവ് ദാസിന്റെ നിലപാട്.