ന്യൂദൽഹി: പാർലമെന്റിനുള്ളിലും പുറത്തും പ്രതിപക്ഷം നടത്തുന്ന ബഹളങ്ങളെയും കീഴ്‌വഴക്കമില്ലാത്ത സമരമുറകളെയും തുടർന്ന് ലോക്‌സഭാ സ്പീക്കറിനും രൂക്ഷമായി പ്രതികരിക്കേണ്ടിവന്നു. പാർലമെന്റ് പരിസരത്ത് ഇന്ന് നടത്തിയ ‘പ്രതീകാത്മക രാമക്ഷേത്ര നിർമ്മാണവും പൂജയും’ ഉൾപ്പെടെയുള്ള നാടകങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്പീക്കർ ഓം ബിർള. പാർലമെന്റിന്റെ പരിസരത്ത് പ്രതിഷേധമായാലും പരിപാടികളായാലും സംഘടിപ്പിക്കാൻ സ്പീക്കറുടെ അനുമതി വേണം. എന്നാൽ അതൊന്നും നേടുകയോ തേടുകയോ ചെയ്യാതെയായിരുന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഉൾപ്പെടെ പങ്കെടുത്ത പരിപാടി.
ഇതെക്കുറിച്ച് സഭ ചേർന്നപ്പോൾ സ്പീക്കർ പരാമർശിച്ചു. ഇത്തരം പ്രവർത്തനങ്ങൾ അനുവദനീയമല്ലെന്നും മര്യാദകൾ പാലിക്കാൻ പ്രതിപക്ഷാംഗങ്ങൾ തയാറാകണമെന്നും സ്പീക്കർ പഞ്ഞു. ഈ വിഷയത്തിൽ ആരുടെയെങ്കിലും പരാതി ലഭിച്ചാൽ സ്പീക്കർക്ക് ഈ വിഷയത്തിൽ നടപടികൾ എടുക്കേണ്ടിവരും. സുരക്ഷാ ചട്ട ലംഘനമാണ് സംഭവിച്ചിരിക്കുന്നത്.
















