ന്യൂദൽഹി: പാർലമെന്റിന്റെ ചട്ടപ്രകാരം ഏതു വിഷയത്തിലും ചർച്ചയ്‌ക്ക് തയാറാണെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പുമന്ത്രി അമിത് ഷാ. ഞാൻ പാർലമെന്റിൽ വരുന്നില്ല എന്‌നു പറയുന്നവർ പാർലമെന്റിന്റെ ഹാജർ പരിശോധിക്കൂ, ഞാൻ ദിവസവും അവിടെയുണ്ട്. പ്രതിപക്ഷം സദാ ബഹളമുണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ പാർലമെന്റ് സമ്മേളന സ്ഥലത്ത് വന്നിരിക്കുന്നതിൽ എന്താണ് പ്രയോജനം, അമിത് ഷാ മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതിപക്ഷത്തിന് പാർലമെന്റിൽ ചർച്ച നടത്താൻ 24 മണിക്കൂർ സമയം വാഗ്ദാനം ചെയ്തു, അവരുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ തയ്യാറാണെന്ന് പറഞ്ഞു. ചർച്ചയിൽ പങ്കെടുക്കാൻ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ വ്യാഴാഴ്ച വൈകിട്ട് മൂന്ന് വരെ സഭയി ഇരിക്കാൻ തയാറാണ്. പ്രതിപക്ഷം തയാറാണെങ്കിൽ ഈ വിഷയത്തിൽ ഇന്ന് ഉച്ചയ്‌ക്ക് 2 മണിക്ക് മുമ്പ ്‌സ്പീക്കർക്ക് കത്ത് നൽകണമെന്ന് ആഭ്യന്തരമന്ത്രി പ്രതിപക്ഷ പാർട്ടികളോട് ആഹ്വാനം ചെയ്തു, എങ്കിൽ ചർച്ച മൂന്ന് മണിക്ക് ആരംഭിക്കാം. പ്രതിപക്ഷം ഉന്നയിക്കുന്ന എല്ലാ വിഷയങ്ങൾക്കും മറുപടി നൽകാൻ രാത്രി മുഴുവൻ ചർച്ച തുടരാനും വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് വരെ സഭയിൽ തുടരാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
‘പാർലമെന്ററി ചർച്ചകൾക്ക് വ്യവസ്ഥാപിതമായ നിയമങ്ങളും നടപടിക്രമങ്ങളും ഉണ്ട്. ഇത്രയും ഗുരുതരമായ വിഷയം ഒരു പ്രസ്താവനയിലൂടെ മാത്രം ചർച്ച ചെയ്യാനാവില്ല. പാർലമെന്റിൽ ദീർഘമായ ചർച്ചകൾ നടക്കുന്നു,’ ലോക്സഭാ സ്പീക്കർ അനുവദിച്ചാൽ ചോദ്യോത്തര വേള താൽക്കാലികമായി നിർത്തിവയ്‌ക്കാൻ പോലും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
‘നാളെ ഉച്ചകഴിഞ്ഞ് 3 മണി വരെ ചർച്ച തുടരാൻ ഞാൻ തയ്യാറാണ്. ഞാൻ തന്നെ ഇരുന്നു, എല്ലാ കാര്യങ്ങളിലും കുറിപ്പുകൾ എടുക്കും, എല്ലാ പോയിന്റുകളിലും പ്രതികരിക്കും,’ ഇത് വിഷയം വ്യക്തമാക്കാനും രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ സത്യം വെളിപ്പെടുത്താനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിശദമായ പാർലമെന്ററി ചർച്ചയിൽ പങ്കെടുക്കണോ അതോ സഭയിൽ ബഹളം സൃഷ്ടിക്കണോ എന്ന് പ്രതിപക്ഷം ഇപ്പോൾ തീരുമാനിക്കേണ്ടതുണ്ടെന്നും ഷാ പറഞ്ഞു.
എന്നാൽ അമിത് ഷായുടെ പ്രഭാഷണത്തിൽ താൽപ്പര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മറുവാദം ഉന്നയിച്ചു.
അമിത് ഷായുടെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളോടുള്ള പെരുമാറ്റം സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തയാറാകണം.
”അമിത് ഷാ ഞങ്ങളോട് ഒരു പ്രഭാഷണം നടത്തുന്നതിൽ ഞങ്ങൾക്ക് താൽപ്പര്യമില്ലെന്ന് പ്രതിപക്ഷം വ്യക്തമായി പറഞ്ഞിട്ടുണ്ട്,” രാജ്യത്തെ യുവതലമുറയെ പ്രതിനിധീകരിച്ചാണ് അദ്ദേഹം സംസാരിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കാൻ ആരാണ് ഉത്തരവിട്ടതെന്നും അവർക്കെതിരെ ആണി ഉപയോഗിച്ച് ലാത്തി പ്രയോഗിച്ചെന്നും ഗാന്ധി ചോദിച്ചു. ഷാ നടപടിക്ക് ഉത്തരവിട്ടിട്ടുണ്ടോയെന്ന് ചോദിച്ച അദ്ദേഹം ആഭ്യന്തരമന്ത്രി ഉത്തരവാദിയാണെങ്കിൽ അദ്ദേഹം രാജിവെക്കണമെന്നും പറഞ്ഞു.
”കഴിഞ്ഞ 20 ദിവസമായി അമിത് ഷായെ കാണാനില്ല,” പാർലമെന്റിൽ ഹാജരാകാനും പ്രശ്‌നം പരിഹരിക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് ധൈര്യമില്ലെന്ന് ഗാന്ധി ആരോപിച്ചു.
















