ഇസ്ലാമബാദ്: പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി പാകിസ്ഥാന്‍ പട്ടാളമേധാവി അസിം മുനീറിന്റെ കയ്യില്‍ ആയിരിക്കുന്നു. അതായത് ഇനി ആണവായുധം തൊടുക്കണമെങ്കില്‍ ഇനി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറീഫിന് വലിയ റോളില്ല. ഇനി ഈ അധികാരം സൈനികത്തലവനായ അസിം മുനീറിന്റെ കയ്യിലാണ്. ഒരു പാകിസ്ഥാൻ പത്രപ്രവർത്തകനും മുൻ സൈനിക ഉദ്യോഗസ്ഥനുമായ ആദില്‍ രാജയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നാഷണല്‍ കമാന്‍റ് അഥോറിറ്റി (എന്‍സിഎ) എന്ന ഒരു കമ്മിറ്റിയുണ്ടായിരുന്നു. ഈ സമിതിക്കായിരുന്ന ആണവാക്രമണം തീരുമാനിക്കാനുള്ള അധികാരം. എന്‍സിഎയുടെ മേധാവി നേരത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രിക്കായിരുന്നു. എന്നാല്‍ ഇപ്പോള്‍ പാകിസ്ഥാനിലെ സൈന്യം പുതിയ ഭരണാഘടനാപരിഷ്കാരത്തിലൂടെ സൈനികമേധാവിയായ അസിം മുനീറിന് എന്‍സിഎയുടെ മേധാവിത്വം നല്‍കിയിരിക്കുകയാണ്. അസിം മുനീറിന് സുപ്രീം ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്സ് എന്ന പദവി നല്‍കുക വഴി ആണവായുധത്തിന്റെ ബട്ടണ്‍ അമര്‍ത്താനുള്ള അധികാരം കൂടി നല്കിയിരിക്കുകയാണ് പാകിസ്ഥാന്‍ സൈന്യം.
ഈയിടെ അമേരിക്കന്‍ മണ്ണില്‍ വെച്ച് നടത്തിയ പ്രസ്താവനയില്‍ പാകിസ്ഥാന്റെ നിലനില്‍പിന് ഭീഷണിയുണ്ടായാല്‍ ഞങ്ങള്‍ ലോകത്തിന്റെ പകുതി ഭാഗവും കൂടെക്കൊണ്ടുപോകും എന്നാണ് അന്ന് അസിം മുനീര്‍ പറഞ്ഞത്. അതിനര്‍ത്ഥം ആണവായുധം പ്രയോഗിക്കുമെന്നര്‍ത്ഥം. മാത്രമല്ല, ഈയിടെ റിലയന്‍സിന്റെ ജാം നഗറിലെ പെട്രോകെമിക്കല്‍ ഫാക്ടറിക്ക് നേരെ ആണവാക്രമണം നടത്തുമെന്നും അസിം മുനീര്‍ ഭീഷണിപ്പെടുത്തിയിരുന്നു.. ഇതാണ് ഇന്ത്യയ്‌ക്ക് വലിയ തലവേദനയാകുന്നത്.
















