ന്യൂഡൽഹി ; പാറ്റാ സമരവുമായി ബന്ധപ്പെട്ട വിദേശ ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണവുമായി മഹാരാഷ്‌ട്ര സൈബർ ക്രൈം. വിദേശ സോഷ്യൽ മീഡിയ അക്കൗണ്ടുകളോ സംഘടിത ഡിജിറ്റൽ നെറ്റ്‌വർക്കുകളോ തെറ്റായ വിവരങ്ങൾ, ഡീപ്ഫേക്ക് വീഡിയോകൾ, പ്രകോപനപരമായ ഓൺലൈൻ ഉള്ളടക്കം എന്നിവയിലൂടെ പ്രതിഷേധങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചോ എന്നാണ് മഹാരാഷ്‌ട്ര സൈബർ ക്രൈം അന്വേഷിക്കുന്നത്. അന്വേഷണത്തിനിടെ ആരോപണങ്ങൾ സത്യമാണെന്ന് വെളിപ്പെട്ടാൽ വിഷയം ക്രമസമാധാനത്തിന് അപ്പുറത്തേക്ക് പോകാമെന്നും ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയായി കണക്കാക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു
മഹാരാഷ്‌ട്ര സൈബർ ക്രൈം റിപ്പോർട്ട് അനുസരിച്ച്, കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നയിക്കുന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്നതും പ്രകോപനപരവുമായ ഉള്ളടക്കം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വ്യാജ പോസ്റ്റുകൾ, എഐ-ജനറേറ്റഡ് ഉള്ളടക്കം, പൊതുജനങ്ങൾക്കിടയിൽ അസ്വസ്ഥത സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ഡീപ്ഫേക്ക് വീഡിയോകൾ എന്നിവയിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന 500-ലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അന്വേഷകർ തിരിച്ചറിഞ്ഞതായി റിപ്പോർട്ട് പറയുന്നു.
ഈ നൂറുകണക്കിന് അക്കൗണ്ടുകൾ പാകിസ്ഥാനിൽ നിന്നും മിഡിൽ ഈസ്റ്റിലെ രാജ്യങ്ങളിൽ നിന്നുമാണ് പ്രവർത്തിച്ചിരുന്നത്. . ഓൺലൈൻ പ്രവർത്തനം പ്രതിഷേധത്തിനിടെ സംഘർഷത്തിന് ആക്കാം കൂട്ടിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ആരോപണവിധേയമായ ഡിജിറ്റൽ ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് സൈബർ ക്രൈം വകുപ്പ് അറിയിച്ചു.
അതേസമയം പാറ്റാസമരം “ഗസ്വാ-ഇ-ഹിന്ദ്” അജണ്ട പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോഗിച്ചതായി മഹാരാഷ്‌ട്ര കാബിനറ്റ് മന്ത്രിയും ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാവുമായ നിതേഷ് റാണെ ആരോപിച്ചു.
















