ന്യൂദല്‍ഹി: സിജെപി സമരത്തില്‍ പങ്കെടുത്ത ക്രിമിനലുകളെ ശിക്ഷിക്കാമെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും കേസെടുക്കാതെ വെറുതെ വിടണമെന്നും സിജെപി വക്താവ് സൗരവ് ദാസ്. ചൊവ്വാഴ്ചയാണ് വിദ്യാര്‍ത്ഥികളുടെ ശിക്ഷ സംബന്ധിച്ച് സുപ്രീംകോടതിയുടെ വിധി വന്നത്.
സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുഴുവന്‍ വിദ്യാര്‍ത്ഥികളേയും വിട്ടയയ്‌ക്കണമെന്ന് പറഞ്ഞ കോടതി പക്ഷെ ഇവരില്‍ മുന്‍കാല ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍ക്കെതിരെയും മറ്റ് ക്രിമിനലുകളായ പ്രതിഷേധക്കാര്‍ക്കെതിരെയും നടപടിയാകാമെന്നും വിധിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ സിജെപി സമരവുമായി ബന്ധപ്പെട്ടുണ്ടായ പൊലീസ് കേസുകളില്‍ എന്ത് ചെയ്യണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശത്തിലാണ് സുപ്രീംകോടതി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
എന്നാല്‍ ക്രിമിനല്‍ പശ്ചാത്തലമൊൊന്നും നോക്കാതെ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും മറ്റ് പ്രതിഷേധക്കാരെയും വിട്ടയയ്‌ക്കണമെന്നും അങ്ങിനെ ചെയ്തില്ലെങ്കില്‍ വീണ്ടും ദേശവ്യാപകമായി സിജെപി സമരം തുടങ്ങുമെന്നും സൗരവ് ദാസ് ഭീഷണി മുഴക്കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയെ വരെ ധിക്കരിക്കുന്ന വിധത്തിലാണ് സിജെപിയുടെ നിലപാട്. എക്സില്‍ പങ്കുവെച്ച സന്ദേശത്തില്‍ ആണ് സൗരവ് ദാസിന്റെ ഈ താക്കീത്.
ദല്‍ഹിയില്‍ ജന്തര്‍മന്തറില്‍ സമരം ചെയ്യാനെത്തിയ വിദ്യാര്‍ത്ഥികളെ പൂര്‍ണ്ണമായും കേസുകളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം മുന്‍കാല ക്രിമിനല്‍ കേസുകളുള്ള വിദ്യാര്‍ത്ഥികള്‍ക്കും അല്ലാത്തവര്‍ക്കും എതിരെ ദല്‍ഹി പൊലീസ് കേസെടുത്തിട്ടുണ്ട്. സിജെപിക്ക് വേണ്ടി നിരാഹാരം നടത്തിയ സോനം വാങ്ചുകും ക്രിമനലുകള്‍ക്കെതിരെ പൊലീസ് നടപടി തുടരുന്നതിനെ സ്വാഗതം ചെയ്തിരുന്നു.
അതേ സമയം സര്‍ക്കാര്‍ നല്‍കിയ അഞ്ച് ഉറപ്പുകളില്‍ നാലാമത്തെ ഉറപ്പ് പ്രകാരം ഒരു വിദ്യാര്‍ത്ഥിക്കെതിരെയും പൊലീസ് കേസെടുക്കാന്‍ പാടില്ലെന്ന് ഉറപ്പുനല്‍കിയിരുന്നു എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സൗരവ് ദാസ്. പക്ഷെ ഈ നിലപാടില്‍ വിദ്യാര്‍ത്ഥികളല്ലാത്ത ക്രിമിനലുകളെ ഉള്‍പ്പെടുത്തരുതെന്നാണ് സര്‍ക്കാരിന്റെ വാദം. ഈ വാദത്തിന് നല്ല പിന്തുണ ലഭിക്കുന്നുണ്ട്.
പക്ഷെ ഈ ക്രിമിനലുകളെ രക്ഷിക്കാന്‍ സിജെപിക്ക് എന്താണ് ഇത്ര താല‍്പര്യം എന്ന ചോദ്യം ഉയരുകയാണ്. പല ക്രിമിനലുകളും എത്തിയത് അക്രമസമരം തുടങ്ങിയ ദിവസമായിരുന്നു. ഇതില്‍ വിദ്യാര്‍ത്ഥികളല്ലാത്ത ക്രിമിനലുകളും ഉണ്ടായിരുന്നു. അതിനര്‍ത്ഥം അട്ടിമറി നടത്താന്‍ എന്തോ ഒരു ഗൂഢാലോചന നടന്നതായാണ് കരുതുന്നത്. ആരൊക്കെയാണ് ഈ ക്രിമിനകള്‍ക്ക് പിന്നിലെന്നത് അന്വേഷണത്തില്‍ കണ്ടെത്തേണ്ടതുണ്ട്.
ഗള്‍ഫില്‍ നിന്നും ചില കമ്പനിഉടമകള്‍ നിരവധി പേരെ സിജെപി സമരത്തില്‍ പങ്കെടുക്കാന്‍ വിമാനടിക്കറ്റ് വരെ നല‍്കി അയച്ചിരുന്നു.ഇവരില്‍ പലരും വിവിധ കേസുകളില്‍ പ്രതികളാണ്. എന്തിനാണ് ഇവര്‍ സിജെപി സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയത് എന്നത് വലിയൊരു ചോദ്യമായി അവശേഷിക്കുന്നു. വിമാനത്തില്‍ ഗള്‍ഫില്‍ നിന്നും ദല്‍ഹിയില്‍ എത്താനും ഹോട്ടലുകളില്‍ താമസിക്കാനും ഭക്ഷണത്തിനും ആരാണ് പണം നല്‍കിയത് എന്ന ചോദ്യത്തിന് ഉത്തരമില്ല. ഇവരെ വിശദമായി ചോദ്യം ചെയ്തുകൊണ്ട് മാത്രമേ ഫണ്ടിന്റെ ഉറവിടം അറിയാന്‍ സാധിക്കൂ. .
അതുപോലെ ബീഹാര്‍, ബംഗാള്‍, അസം എന്നിവിടങ്ങളില്‍ സിജെപിക്ക് അനുകൂലമായിസമരം ചെയ്ത നിരവധി പേരെ അറസ്റ്റ് ചെയ്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ വിട്ടയച്ചിട്ടില്ല.
സിജെപി സമരത്തിന് ജന്തര്‍മന്തറില്‍ എത്തിയവരില്‍ വിവിധ ക്രിമിനല്‍ കുറ്റങ്ങളില്‍ പ്രതികളായ 2800 പേര്‍ ഉണ്ടായിരുന്നതായിപൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. .ക്യാമറയുടെ സഹായത്തോടെയാണ് 2800 പേര്‍ ക്രിമിനലുകളാണെന്ന് തിരിച്ചറിഞ്ഞത്.ഇവര്‍ക്കെതിരെയും പൊലീസ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമായി ഇത് മാറിയിട്ടുണ്ട്.
















