
ന്യൂഡൽഹി ; പുതിയ വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷിയെക്കുറിച്ചുള്ള കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന ലോക്സഭയിൽ വലിയ ബഹളത്തിന് കാരണമായി. “പ്രധാനമന്ത്രി പുതിയ വിദ്യാഭ്യാസ മന്ത്രിയെ നിയമിച്ചു, ഗർഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്തവരെ വിട്ടയച്ചതിൽ യോജിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്ത വ്യക്തി. രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രധാനമന്ത്രി എന്ത് സന്ദേശമാണ് നൽകിയത്?” എന്നായിരുന്നു പ്രിയങ്ക ഗാന്ധി പറഞ്ഞത്. പിന്നാലെ ബിജെപി എംപിമാർ എഴുന്നേറ്റു നിന്ന് പ്രതിഷേധിച്ചു.
‘ ഇത് പാർലമെന്റിനുള്ളിൽ നടക്കുന്ന വ്യക്തിഹത്യയ്‌ക്ക് തുല്യമാണ്, അത്തരം ഭാഷ ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. ഈ പ്രസ്താവനകൾ രേഖകളിൽ നിന്ന് നീക്കം ചെയ്യണം. രണ്ടാമതായി, അത്തരം ഭാഷ ഉപയോഗിക്കാൻ പാടില്ലായിരുന്നു. അവർ സഭയോട് മാപ്പ് പറയണം” എന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയും പ്രഹ്ലാദ് ജോഷി ലോക്സഭാ സ്പീക്കറോട് പ്രിയങ്ക ഗാന്ധിയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
“പ്രിയങ്ക ഗാന്ധി അവരുടെ പ്രസ്താവനകൾ ശരിയാണെന്ന് ഉറപ്പാക്കണമായിരുന്നു. പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ സംബന്ധിച്ച് നടപടിയെടുക്കണം. ആർക്കെങ്കിലും എന്തെങ്കിലും പറഞ്ഞ് രക്ഷപ്പെടാൻ കഴിയുമോ? ഈ ആരോപണങ്ങൾ ഞാൻ നിഷേധിക്കുന്നു. അവരെ പുറത്താക്കുകയും മാപ്പ് പറയുകയും വേണം.” പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. തെളിവ് കാണിക്കാൻ ആവശ്യപ്പെട്ടതോടെ മാധ്യമ റിപ്പോർട്ടുകളുടെ കാര്യങ്ങൾ പറഞ്ഞ് തടിതപ്പുകയായിരുന്നു പ്രിയങ്ക.