Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

വിദ്യാര്‍ത്ഥിസമരം അവസാനിക്കില്ലെന്ന് കരുതിയ ഗാന്ധി കുടുംബത്തിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ച് ജന്തര്‍മന്തറിലെത്തിയ വിദ്യാര്‍ത്ഥികളോട് വീട്ടിലേക്ക് മടങ്ങാനും കേന്ദ്രസര്‍ക്കാര്‍ എല്ലാ ആവശ്യങ്ങളും നിറവേറ്റിത്തന്നുവെന്നുംസിജെപി വക്താക്കള്‍ പ്രഖ്യാപിച്ചതോടെ ഗാന്ധികുടുംബം അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നടിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2026, 08:20 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയില്‍ നീറ്റ് പരീക്ഷാക്രമക്കേടിനെതിരെ സിജെപി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്ത് കറങ്ങുകയായിരുന്നു. രാജസ്ഥാനില്‍ രാഹുല്‍ ഗാന്ധി തന്നെ ചില വിദ്യാര്‍ത്ഥി മാര്‍ച്ചുകളുടെ തീയതികള്‍ തീരുമാനിച്ചെങ്കിലും വിദേശത്തായതിനാല്‍ അതിനൊന്നും പങ്കെടുത്തില്ല. ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന രാഹുല്‍ ഗാന്ധിയുടെ രീതികള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും ചര്‍ച്ചയായി. വിശ്വസിക്കാന്‍ കൊള്ളാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന അഭിപ്രായം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശക്തമായി. .

പിന്നീട് സിജെപി ദല്‍ഹിയിലെ ജന്തര്‍മന്തറില്‍ സമരം ആരംഭിച്ചപ്പോഴും രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു. പ്രിയങ്ക ഇന്ത്യയില്‍ ഉണ്ടായിട്ടും ജന്തര്‍മന്തറില്‍ പോവുകയോ അഭിജിത് ദീപ്കെയെ കാണുകയോ ചെയ്തില്ല. പണ്ട് ആം ആദ്മി പാര്‍ട്ടി അന്ന ഹസാരെയുടെ സമരത്തില്‍ നിന്നും പൊന്തിവന്നതുപോലെ സിജെപിയും ഉയര്‍ന്നുവന്നാല്‍ പ്രതിപക്ഷത്തിന്റെ നേതൃസ്ഥാനം കോണ്‍ഗ്രസിന് നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു ഗാന്ധി കുടുംബത്തിന്. അതുകൊണ്ട് തന്നെ അവര്‍ സിജെപി സമരത്തെ അവഗണിച്ചു. 21 ദിവസത്തെ വിദേശ വാസം കഴിഞ്ഞ് ഇന്തയില്‍ മടങ്ങിയെത്തിയിട്ടും രാഹുല്‍ഗാന്ധി സിജെപി വേദിയില്‍ എത്തുകയുണ്ടായില്ല.

പൊടുന്നനെ സിജെപിയ്‌ക്ക് ചില പിന്തുണകള്‍ കിട്ടാന്‍ തുടങ്ങി. സോനം വാങ്ചുക് നിരാഹാരവുമായിഎത്തിയതോടെയാണ് സമരം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. അപ്പോഴും സിജെപിയോട് അടുത്താല്‍ തങ്ങളുടെ പ്രതിപക്ഷനേതൃസ്ഥാനം നഷ്ടപ്പെടുമോ എന്ന ഭയം ഗാന്ധി കുടുംബത്തെ വേട്ടയാടി. അതോടെയാണ് ധര്‍മ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ തടിച്ചുകൂടിയ വിദ്യാര്‍ത്ഥികളുടെ നേതാവാകാന്‍ ഗാന്ധി കുടുംബം പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ അവസാനനിമിഷത്തില്‍ ഒരു സമരനാടകം കളിച്ചത്. ഇന്ത്യാമുന്നണിയിലെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെപ്പോലും അറിയിക്കാതെയാണ് മാധ്യമശ്രദ്ധ നേടാന്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും നേതൃത്വത്തില്‍ മോദിയുടെ വസതിക്ക് മുന്‍പില്‍ സമരം തുടങ്ങിയത്. അതീവ രഹസ്യമായി എല്ലാ സംസ്ഥാനങ്ങളിലെയും പ്രധാന കോണ്‍ഗ്രസ് നേതാക്കളേയും വിളിച്ചുവരുത്തിയായിരുന്നു ഈ സമരം. രാഹുല്‍ ഗാന്ധിയേയും പ്രിയങ്കയേയും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഉടനെ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് സോണിയാഗാന്ധി പ്രിയങ്കയെ തടഞ്ഞുവെച്ചിരുന്ന പൊലീസ് സ്റ്റേഷനില്‍ മകളെ കാണാന്‍ എത്തിയത്. നല്ല വൈകാരിക നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ഒരു ഉഗ്രന്‍ ഡ്രാമ. എന്തായാലും അരദിവസം ഗാന്ധി കുടുംബം മാധ്യമശ്രദ്ധ പിടിച്ചുപറ്റി. ഇതോടെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ കടിഞ്ഞാണ്‍ രാഹുല്‍ ഗാന്ധിയുടെ കൈപ്പിടിയിലൊതുങ്ങിയെന്ന് കോണ്‍ഗ്രസ് കുടുംബം മനപ്പായസം ഉണ്ടു.

പക്ഷെ സിജെപി രാഹുല്‍ഗാന്ധിയെ അവഗണിച്ചു. 26 ദിവസത്തോളം നിരാഹാരം കിടന്ന സോനം വാങ്ചുകും ഭാര്യയും കോണ്‍ഗ്രസിനെ ശക്തമായി വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും കാണിച്ച രാഷ്‌ട്രീയ നാടകം ജനങ്ങള്‍ക്ക് മനസ്സിലാകുമെന്ന് സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ തുറന്നടിച്ചു. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും പ്രതിഷേധത്തില്‍ ആത്മാര്‍ത്ഥതയില്ലെന്നും ഗീതാഞ്ജലി ആങ്മോ തുറന്നടിച്ചു. ഗാന്ധി കുടുംബത്തിനേറ്റ വലിയ അപമാനമായിരുന്നു ഇത്.

മോദി സര്‍ക്കാരിന്റെ ദൂതന്മാരായ കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്ര സിങ്ങും സോനം വാങ്ചുകുമായി സമാധാന ചര്‍ച്ച നടത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചു. പല വട്ടം.അതിന് ഫലമുണ്ടായി. 26ാം ദിവസം സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു. ഇത് ബിജെപിയ്‌ക്ക് വലിയ വിജയമായി. ഗാന്ധി കുടുംബം മോദിയുടെ ഈ വിജയം കണ്ട് ഞെട്ടി. മാത്രമല്ല, ഇതിനിടെ മോദി ഇന്‍സ്റ്റഗ്രാമില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തതും വലിയ വിജയമായി. 1.6 കോടി പേരാണ് മോദിയുടെ വീഡിയോ കണ്ടത്. ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്നും വലിയ പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതും ഗാന്ധി കുടുംബത്തെ അസ്വസ്ഥരാക്കി. മാധ്യമങ്ങളില്‍ മോദി അര്‍ധരാത്രിയില്‍ പ്രത്യക്ഷപ്പെട്ട് വിദ്യാര്‍ത്ഥികളോട് നടത്തിയ അഭ്യര്‍ത്ഥനക്ക് വലിയ കയ്യടികിട്ടി. മോദിയെ തള്ളിക്കളയാന്‍ പറ്റില്ലെന്ന് സിജെപിയ്‌ക്കും ബോധ്യമായി.

അതിന് പിന്നാലെ വീണ്ടും ജെ.പി. നദ്ദയും ജിതേന്ദ്രസിങ്ങും സിജെപി വക്താക്കളായ സൗരവ് ദാസും അശുതോഷ് രങ്കയുമായി ചര്‍ച്ചകള്‍ തുടര്‍ന്നു. പലവട്ടം നടത്തിയ സമവായചര്‍ച്ചകള്‍ ശനിയാഴ്ചയോടെ വിജയകരമായി പരിസമാപ്തിയിലെത്തി. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ചു. ഇതോടെ ഗാന്ധി കുടുംബം പാടെ സ്റ്റേജില്‍ നിന്നും ഓരത്തേക്ക് തള്ളിമാറ്റപ്പെട്ടുകഴിഞ്ഞിരുന്നു. വിദ്യാര്‍ത്ഥിസമരം അവസാനിക്കില്ലെന്ന് കരുതിയ ഗാന്ധി കുടുംബത്തിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ച് ജന്തര്‍മന്തറിലെത്തിയ വിദ്യാര്‍ത്ഥികളോട് വീട്ടിലേക്ക് മടങ്ങാനും കേന്ദ്രസര്‍ക്കാര്‍ എല്ലാ ആവശ്യങ്ങളും നിറവേറ്റിത്തന്നുവെന്നുംസിജെപി വക്താക്കള്‍ പ്രഖ്യാപിച്ചതോടെ ഗാന്ധികുടുംബം അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നടിഞ്ഞു. ഇനി പ്രതിപക്ഷത്തിന്റെ അനിഷേധ്യനേതാവാകാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുമെന്ന്തോന്നുന്നില്ല.

Tags: cjpRahul GandhimodiSonia GandhiPriyanka GandhiGandhi dynastyLatest newsJantarmantar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

India

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)
India

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

പവിത്ര ഗൗഡ (ഇടത്ത്) കൊലപാതകക്കേസില്‍ ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ (വലത്ത്)
India

പവിത്ര ഗൗഡ എന്ന കാമുകിക്ക് വേണ്ടി ദര്‍ശന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ നടത്തിയ കൊല; കൊല്ലാന്‍ രേണുകസ്വാമിയുടെ നെഞ്ചില്‍ ദര്‍ശൻ ചവിട്ടിനിന്നു

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.