ന്യൂദല്‍ഹി: ഇന്ത്യയില്‍ നീറ്റ് പരീക്ഷാക്രമക്കേടിനെതിരെ സിജെപി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്ത് കറങ്ങുകയായിരുന്നു. രാജസ്ഥാനില്‍ രാഹുല്‍ ഗാന്ധി തന്നെ ചില വിദ്യാര്‍ത്ഥി മാര്‍ച്ചുകളുടെ തീയതികള്‍ തീരുമാനിച്ചെങ്കിലും വിദേശത്തായതിനാല്‍ അതിനൊന്നും പങ്കെടുത്തില്ല. ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന രാഹുല്‍ ഗാന്ധിയുടെ രീതികള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും ചര്‍ച്ചയായി. വിശ്വസിക്കാന്‍ കൊള്ളാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന അഭിപ്രായം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശക്തമായി. .
പിന്നീട് സിജെപി ദല്‍ഹിയിലെ ജന്തര്‍മന്തറില്‍ സമരം ആരംഭിച്ചപ്പോഴും രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു. പ്രിയങ്ക ഇന്ത്യയില്‍ ഉണ്ടായിട്ടും ജന്തര്‍മന്തറില്‍ പോവുകയോ അഭിജിത് ദീപ്കെയെ കാണുകയോ ചെയ്തില്ല. പണ്ട് ആം ആദ്മി പാര്‍ട്ടി അന്ന ഹസാരെയുടെ സമരത്തില്‍ നിന്നും പൊന്തിവന്നതുപോലെ സിജെപിയും ഉയര്‍ന്നുവന്നാല്‍ പ്രതിപക്ഷത്തിന്റെ നേതൃസ്ഥാനം കോണ്‍ഗ്രസിന് നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു ഗാന്ധി കുടുംബത്തിന്. അതുകൊണ്ട് തന്നെ അവര്‍ സിജെപി സമരത്തെ അവഗണിച്ചു. 21 ദിവസത്തെ വിദേശ വാസം കഴിഞ്ഞ് ഇന്തയില്‍ മടങ്ങിയെത്തിയിട്ടും രാഹുല്‍ഗാന്ധി സിജെപി വേദിയില്‍ എത്തുകയുണ്ടായില്ല.
പൊടുന്നനെ സിജെപിയ്‌ക്ക് ചില പിന്തുണകള്‍ കിട്ടാന്‍ തുടങ്ങി. സോനം വാങ്ചുക് നിരാഹാരവുമായിഎത്തിയതോടെയാണ് സമരം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. അപ്പോഴും സിജെപിയോട് അടുത്താല്‍ തങ്ങളുടെ പ്രതിപക്ഷനേതൃസ്ഥാനം നഷ്ടപ്പെടുമോ എന്ന ഭയം ഗാന്ധി കുടുംബത്തെ വേട്ടയാടി. അതോടെയാണ് ധര്‍മ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ തടിച്ചുകൂടിയ വിദ്യാര്‍ത്ഥികളുടെ നേതാവാകാന്‍ ഗാന്ധി കുടുംബം പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ അവസാനനിമിഷത്തില്‍ ഒരു സമരനാടകം കളിച്ചത്. ഇന്ത്യാമുന്നണിയിലെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെപ്പോലും അറിയിക്കാതെയാണ് മാധ്യമശ്രദ്ധ നേടാന്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും നേതൃത്വത്തില്‍ മോദിയുടെ വസതിക്ക് മുന്‍പില്‍ സമരം തുടങ്ങിയത്. അതീവ രഹസ്യമായി എല്ലാ സംസ്ഥാനങ്ങളിലെയും പ്രധാന കോണ്‍ഗ്രസ് നേതാക്കളേയും വിളിച്ചുവരുത്തിയായിരുന്നു ഈ സമരം. രാഹുല്‍ ഗാന്ധിയേയും പ്രിയങ്കയേയും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഉടനെ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് സോണിയാഗാന്ധി പ്രിയങ്കയെ തടഞ്ഞുവെച്ചിരുന്ന പൊലീസ് സ്റ്റേഷനില്‍ മകളെ കാണാന്‍ എത്തിയത്. നല്ല വൈകാരിക നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ഒരു ഉഗ്രന്‍ ഡ്രാമ. എന്തായാലും അരദിവസം ഗാന്ധി കുടുംബം മാധ്യമശ്രദ്ധ പിടിച്ചുപറ്റി. ഇതോടെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ കടിഞ്ഞാണ്‍ രാഹുല്‍ ഗാന്ധിയുടെ കൈപ്പിടിയിലൊതുങ്ങിയെന്ന് കോണ്‍ഗ്രസ് കുടുംബം മനപ്പായസം ഉണ്ടു.
പക്ഷെ സിജെപി രാഹുല്‍ഗാന്ധിയെ അവഗണിച്ചു. 26 ദിവസത്തോളം നിരാഹാരം കിടന്ന സോനം വാങ്ചുകും ഭാര്യയും കോണ്‍ഗ്രസിനെ ശക്തമായി വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും കാണിച്ച രാഷ്‌ട്രീയ നാടകം ജനങ്ങള്‍ക്ക് മനസ്സിലാകുമെന്ന് സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ തുറന്നടിച്ചു. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും പ്രതിഷേധത്തില്‍ ആത്മാര്‍ത്ഥതയില്ലെന്നും ഗീതാഞ്ജലി ആങ്മോ തുറന്നടിച്ചു. ഗാന്ധി കുടുംബത്തിനേറ്റ വലിയ അപമാനമായിരുന്നു ഇത്.
മോദി സര്‍ക്കാരിന്റെ ദൂതന്മാരായ കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്ര സിങ്ങും സോനം വാങ്ചുകുമായി സമാധാന ചര്‍ച്ച നടത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചു. പല വട്ടം.അതിന് ഫലമുണ്ടായി. 26ാം ദിവസം സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു. ഇത് ബിജെപിയ്‌ക്ക് വലിയ വിജയമായി. ഗാന്ധി കുടുംബം മോദിയുടെ ഈ വിജയം കണ്ട് ഞെട്ടി. മാത്രമല്ല, ഇതിനിടെ മോദി ഇന്‍സ്റ്റഗ്രാമില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തതും വലിയ വിജയമായി. 1.6 കോടി പേരാണ് മോദിയുടെ വീഡിയോ കണ്ടത്. ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്നും വലിയ പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതും ഗാന്ധി കുടുംബത്തെ അസ്വസ്ഥരാക്കി. മാധ്യമങ്ങളില്‍ മോദി അര്‍ധരാത്രിയില്‍ പ്രത്യക്ഷപ്പെട്ട് വിദ്യാര്‍ത്ഥികളോട് നടത്തിയ അഭ്യര്‍ത്ഥനക്ക് വലിയ കയ്യടികിട്ടി. മോദിയെ തള്ളിക്കളയാന്‍ പറ്റില്ലെന്ന് സിജെപിയ്‌ക്കും ബോധ്യമായി.
അതിന് പിന്നാലെ വീണ്ടും ജെ.പി. നദ്ദയും ജിതേന്ദ്രസിങ്ങും സിജെപി വക്താക്കളായ സൗരവ് ദാസും അശുതോഷ് രങ്കയുമായി ചര്‍ച്ചകള്‍ തുടര്‍ന്നു. പലവട്ടം നടത്തിയ സമവായചര്‍ച്ചകള്‍ ശനിയാഴ്ചയോടെ വിജയകരമായി പരിസമാപ്തിയിലെത്തി. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ചു. ഇതോടെ ഗാന്ധി കുടുംബം പാടെ സ്റ്റേജില്‍ നിന്നും ഓരത്തേക്ക് തള്ളിമാറ്റപ്പെട്ടുകഴിഞ്ഞിരുന്നു. വിദ്യാര്‍ത്ഥിസമരം അവസാനിക്കില്ലെന്ന് കരുതിയ ഗാന്ധി കുടുംബത്തിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ച് ജന്തര്‍മന്തറിലെത്തിയ വിദ്യാര്‍ത്ഥികളോട് വീട്ടിലേക്ക് മടങ്ങാനും കേന്ദ്രസര്‍ക്കാര്‍ എല്ലാ ആവശ്യങ്ങളും നിറവേറ്റിത്തന്നുവെന്നുംസിജെപി വക്താക്കള്‍ പ്രഖ്യാപിച്ചതോടെ ഗാന്ധികുടുംബം അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നടിഞ്ഞു. ഇനി പ്രതിപക്ഷത്തിന്റെ അനിഷേധ്യനേതാവാകാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുമെന്ന്തോന്നുന്നില്ല.
















