India

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

ഫെയ്സ്ബുക്കിനെയും ഇന്‍സ്റ്റഗ്രാമിനെയും ഇന്ത്യയിലെ ഭരണം അട്ടിമറിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ഉപയോഗപ്പെടുത്തിയോ എന്ന സംശയം ബലപ്പെടുന്നു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഫെയ്സ്ബുക്കിനെയും ഇന്‍സ്റ്റഗ്രാമിനെയും ഇന്ത്യയിലെ ഭരണം അട്ടിമറിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ഉപയോഗപ്പെടുത്തിയോ എന്ന സംശയം ബലപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റയുടെ ആഗോളമേധാവിയെ ഇന്ത്യ വിളിച്ചുവരുത്തിയത്. ഇതിലൂടെ മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗിന് കൃത്യമായ മുന്നറിയിപ്പ് നല്‍കുകയായിരുന്നു ഇന്ത്യ. മറ്റ് രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കാന്‍ കലാപകാരികള്‍ക്ക് അനുകൂലമായി മെറ്റയുടെ കമ്പനികളായ ഫെയ്സ്ബുക്കിനെയും ഇന്‍സ്റ്റഗ്രാമിനെയും ഉപയോഗിച്ചിരുന്നു എങ്കിലും ഇന്ത്യയില്‍ അതിന് മുതിരേണ്ട എന്ന വ്യക്തമായ സന്ദേശമാണ് ഇന്ത്യ ഇതിലൂടെ മെറ്റ ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിന് നല്‍കിയത്.

മെറ്റയുടെയും ഇന്‍സ്റ്റഗ്രാമിന്റെയും ആഗോള മേധാവികളെയാണ് വിളിച്ചിരിക്കുന്നത്. മോദിയുടെ വീഡിയോ എന്തിനാണ്  പിന്‍വലിച്ചത് എന്നതിന്  ഇവര്‍ രണ്ടുപേരും  വിശദീകരണം നല്‍കേണ്ടിവരും. ഏത് അല്‍ഗൊരിതത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വീഡിയോ ഫെയ്സ്ബുക്കില്‍ നിന്നും നീക്കം ചെയ്തത് എന്നതിനും സമാധാം പറയേണ്ടിവരും.

സിജെപി സമരത്തില്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍ ചില അമേരിക്കന്‍ പൗരന്മാരുടെ സാന്നിധ്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് സര്‍ക്കാരില്‍ വലിയ സംശയങ്ങള്‍ ഉണര്‍ത്തിയിരുന്നു. എന്തിനായിരിക്കാം വിദേശികള്‍ ഈ സമരത്തിന്റെ ഭാഗമായി എത്തിയിരിക്കുന്നത്? മാത്രമല്ല കഴിഞ്ഞ ദിവസം സിജെപി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തെന്‍ബര്‍ഗ് ലണ്ടനില്‍ എസ്എഫ് ഐ യുകെ എന്ന സംഘടന നടത്തിയ സമരത്തില്‍ പങ്കെടുത്തിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് ഒരു ഇടത്-ലിബറല്‍ സംവിധാനം സിജെപി സമരത്തിന് പിന്നില്‍ പങ്കെടുത്തിരുന്നു എന്ന് തന്നെയാണ്.

എന്ത് നയത്തിന്റെ അടിസ്ഥാനത്തിലാണ് മോദിയുടെ ഇത്രയും പ്രധാനപ്പെട്ട വീഡിയോ ഫെയ്സ്ബുക്കില്‍ നിന്നും  പിന്‍വലിച്ചത് എന്നതാണ് ചോദ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആശയവിനിമയം ജെന്‍സീയ്‌ക്കെതിരെ മേല്‍ക്കൈ നേടാന്‍ സര്‍ക്കാൈരിനെ സഹായിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോയ്‌ക്ക് 11 ലക്ഷം ഫോളോവേഴ്സിനെ കിട്ടിയിരുന്നു. ഇത് സാങ്കേതികപ്പിഴവാണെന്ന മെറ്റയുടെ വിശദീകരണം ഇന്ത്യയ്‌ക്ക് തൃപ്തികരമല്ല. എല്ലാ രാജ്യങ്ങളിലേതും പോലെ അമേരിക്ക ആസ്ഥാനമായുള്ള സോഷ്യല്‍മീഡിയ കമ്പനികള്‍ ഇന്ത്യയില്‍ പ്രധാനമന്ത്രിക്കും ബിജെപി സര്‍ക്കാരിനും എതിരെ പ്രവര്ത്തിക്കുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്.

ഇന്ത്യയ്‌ക്ക് പുറത്തുള്ള രാജ്യങ്ങളിലും സാമൂഹ്യപ്രശ്നങ്ങളില്‍ രാഷ്‌ട്രീയമായി മെറ്റയും ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും ശ്രമിക്കുന്നുണ്ട് എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയും ഇതിനായി ശ്രമിക്കുന്നത്. സിജെപി സമരത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ പ്രധാനമന്ത്രിയെ അപമാനിക്കാന്‍ കൂടിയായിരിക്കാം മെറ്റയുടെ ഈ ശ്രമം എന്ന് കരുതുന്നു. സോഷ്യല്‍ മീഡിയ കമ്പനികള്‍, അമേരിക്കയുടെ എന്‍ജിഒകള്‍, ഇന്ത്യയിലെ ബിജെപി വിരുദ്ധ രാഷ്‌ട്രീയശക്തികള്‍ എന്നിവര്‍ ചേര്‍ന്നുള്ള ഒരൂ കൂട്ടുകെട്ടാണ് ഈ ഗൂഢാലോചനയ്‌ക്ക് പിന്നില്‍ എന്നും ഇന്ത്യ കരുതുന്നു.

Recent Posts