Kerala

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത. മരവിപ്പിച്ച സ്വത്തുക്കളുടെ വിവരങ്ങള്‍ അഡ്ജ്യൂഡിക്കേറ്റിംഗ് കമ്മിറ്റിയ്‌ക്ക് ഇ ഡി കൈമാറി. സിഎംആര്‍എല്‍ എം ഡി എന്‍ ശശിധരന്‍ കര്‍ത്തയുടെയും ബന്ധുക്കളുടെയും 29 കോടി രൂപയും വീണ ടിയുടെ 17 ലക്ഷത്തോളം രൂപയുമാണ് മരവിപ്പിച്ചത്. വീണ ടിയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.

അതേസമയം, സിഎംആര്‍എല്ലിന്റെ കള്ളപ്പണം വെളുപ്പിക്കലിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവെന്നും ഇ ഡി റിപ്പോര്‍ട്ടിലുണ്ട്. ചരക്ക് നീക്കത്തിന്റെ ചെലവെന്ന പേരില്‍ ട്രാന്‍സ്‌പോര്‍ട്ടര്‍മാരുടെ അക്കൗണ്ടിലേക്ക് തുക കൈമാറും.പിന്നാലെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച് സി എം ആര്‍ എല്ലിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തിരികെ നല്‍കും. ഇതിന് 7ശതമാനം കമ്മീഷന്‍ ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍ക്ക് ലഭിക്കും.

വീണ ടി 2017 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഐടി മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് എന്ന പേരില്‍ 45 ലക്ഷത്തോളം രൂപ ഇന്‍വോയിസ് ഇല്ലാതെ കൈപ്പറ്റി എന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.എക്‌സലോജിക്കിന് മാസം മൂന്ന് ലക്ഷം ലഭിച്ചെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. വീണയുടെ പങ്കാളിത്തമുള്ള കമ്പനിയായ ലേക് ഇന്ത്യ കോര്‍പ്പറേഷനെ കേന്ദ്രീകരിച്ചും കൂടുതല്‍ അന്വേഷണം ഉണ്ടാകും.

സി എം ആര്‍ എല്‍ നഷ്ടത്തിലായിരുന്നിട്ടും പൊതുഓഹരിയുടമകള്‍ക്ക് ലാഭവിഹിതം നല്‍കാതിരുന്ന സാഹചര്യത്തിലും എസ്.എന്‍. ശശിധരന്‍ കര്‍ത്ത, ശരണ്‍ എസ്. കര്‍ത്ത, അനില്‍ ആനന്ദ് പണിക്കര്‍ എന്നിവര്‍ക്ക് അമിത പ്രതിഫലം നല്‍കിയതായി കണ്ടെത്തി.

 

Recent Posts