Kerala

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കാസർകോട്: കാസർകോട്ടെ കോൺഗ്രസ് നേതാവിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. വഖഫ് ബോർഡിന്റെ മുൻ സിഇഓ കൂടിയായ ബിഎം ജമാലിനെതിരെ ആണ് പരാതി. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇയാൾ ഇവിഎം ഹാക്കിങ്ങിന്റെ പേരിൽ പണം തട്ടിയതായാണ് പരാതി. ബിജെപി ‘ഇവിഎം ഹാക്കിംഗിന് ബിജെപി പദ്ധതിയുന്നുണ്ടെന്നും ഇത് തടയാനുള്ള സാങ്കേതിക വിദ്യ തന്റെ പക്കലുണ്ടെന്നും പറഞ്ഞാണ് ബിഎം ജമാൽ പണം തട്ടിയത്.

ഉദുമ, കാസർകോട്, മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികളെയാണ് ഇയാൾ സമീപിച്ചതും പണം തട്ടിയതും. ഒരു സ്ഥാനാർത്ഥിയിൽ നിന്ന് 44 ലക്ഷം രൂപ ഇയാൾ തട്ടിയതായാണ് സൂചന. സംഭവത്തിൽ ജമാലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന കമ്മിറ്റിക്കും കെപിസിസി പ്രസിഡൻ്റിനും യുഡിഎഫ് കാസർഗോഡ് ജില്ലാ കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്.

 

Recent Posts