ന്യൂദൽഹി: പാർലമെന്റിൽ ചർച്ച ആവശ്യപ്പെടുന്ന പ്രതിപക്ഷം ചർച്ചയ്‌ക്കുവേണ്ടി ചട്ടപ്രകാരം സ്പീക്കർക്ക് നോട്ടീസ് നൽകാനും തയാറായില്ല. തുടക്കം മുതലേ ബഹളം ഉണ്ടാക്കി സഭാ നടപടികൾ തടസപ്പെടുത്തി. തുടർന്ന് സഭാ സ്പീക്കർ 12 മണിവരെ നിർത്തിവെക്കുന്നതായി സ്പീക്കർ ഓം പ്രകാശ് ബിർല സഭയെ അറിയിച്ചു.
ഇന്ന് കാലത്ത് 11 മണിക്ക് ചോദ്യോത്തരവേളയിൽ ചേർന്നപ്പോൾ തലേന്നത്തെ പോലെ ബഹളം ഉണ്ടാക്കുകയായിരുന്നു. ചോദ്യോത്തര വേള തടസപ്പെടുത്തുന്നതെന്നും ചർച്ചയ്‌ക്ക് അവസരം ഉണ്ടാക്കാം അതത് പാർട്ടികൾക്ക് നിശ്ചിത സമയം സംസാരിക്കാൻ സമയം ലഭ്യമാക്കാമെന്നും സ്പീക്കർ പറഞ്ഞെങ്കിലും അംഗങ്ങൾ ചെവിക്കൊണ്ടില്ല.
ചർച്ച വേണമെങ്കിൽ, സഭയുടെ കാര്യപരിപാടികളിൽ ചർച്ചയും സമയവും നിശ്ചയിക്കണമെങ്കിൽ, ആദ്യം പ്രതിപക്ഷം നോട്ടീസ് കൊടുക്കണം. എന്നാൽ ഇതുവരെ നോട്ടീസ് കൊടുത്തിട്ടില്ല. നോട്ടീസ് നൽകൂ, നടപടി ക്രമങ്ങൾ ചട്ടം അനുസരിച്ച് നിശ്ചയിക്കാമെന്ന് പറഞ്ഞ സ്പീക്കർ 12 മണിവരെ സഭ നിർത്തിവെക്കുകയായിരുന്നു.
രാജ്യസഭയിലും സമാനമായിരുന്നു സ്ഥിതി. അവിടെയും ബഹളമുണ്ടാക്കുന്നതല്ലാതെ ചട്ടപ്രകാരം ഒരു നടപടിക്കും പ്രതിപക്ഷം തയാറാകുന്നില്ല.
















