തിരുവനന്തപുരം: കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് . ഒരു ബില്യൺ ഡോളർ (ഏകദേശം 10,000 കോടി രൂപ) നിക്ഷേപിക്കാനുള്ള പദ്ധതിക്ക് അനുമതി തേടിയതായും മുഖ്യമന്ത്രി വി ഡി സതീശൻ വെളിപ്പെടുത്തി.
ടാറ്റയുടെ നിർദ്ദേശം സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും ഒരു മാസത്തിനുള്ളിൽ അന്തിമ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്ക് ആവശ്യമായ ഭൂമി സർക്കാർ നൽകാനാണ് ശ്രമിക്കുന്നത്. കപ്പൽ നിർമ്മാണ മേഖലയിൽ ടാറ്റ ഗ്രൂപ്പിന്റെ ആദ്യ തുടക്കമായിരിക്കും ഇത്.
വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾക്ക് സമീപം കപ്പൽ നിർമ്മാണവും അനുബന്ധ സേവനങ്ങളും സ്ഥാപിക്കാനാണ് നീക്കം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ കേന്ദ്രീകരിച്ച് കൂടുതൽ തുറമുഖങ്ങളും പുതിയ സമുദ്ര പാത പദ്ധതിയും നിർമ്മിക്കാൻ കേരളം ലക്ഷ്യമിടുന്ന സമയത്താണ് ടാറ്റ കപ്പൽ നിർമ്മാണ പ്ലാന്റുമായി മുന്നോട്ട് വരുന്നത്.
അതേസമയം, ഈ വിഷയത്തിൽ ടാറ്റയിൽ നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.















