Kerala

ഉപരാഷ്‌ട്രപതിയും സുരേഷ് ഗോപിയും മറുപടി അര്‍ഹിക്കുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും മറുപടി അര്‍ഹിക്കുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: ഉപരാഷ്‌ട്രപതിയും സുരേഷ് ഗോപിയും മറുപടി അര്‍ഹിക്കുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ഉപരാഷ്‌ട്രപതിയും സുരേഷ് ഗോപിയും നടത്തിയ വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ ഗുഢരാഷട്രീയലക്ഷ്യമുണ്ടെന്നും സുകുമാരന്‍നായര്‍ പറഞ്ഞു.

ഏതെങ്കിലും തരത്തില്‍ പരസ്യപ്രസ്താവന നടത്തി അവരുടെ ചൂണ്ടയില്‍ കൊത്താനില്ല. മന്നം സമാധി എന്നത്
ക്ഷേത്രം പോലെ പരിശുദ്ധമായി കാണുന്ന സ്ഥലമാണ്. ഉപരാഷ്‌ട്രപതി വരുമ്പോള്‍ നായകളെ കയറ്റിയുള്ള പരിശോധനയും ആവശ്യമായി വരും. അതിനാലാണ് ഉപരാഷ്‌ട്രപതിയെ കയറ്റാതിരുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ തുറന്ന മന്നം സ്മാരകത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഉപരാഷ്‌ട്രപതിയും സുരേഷ് ഗോപിയും സുകുമാരന്‍ നായരെ വിമര്‍ശിച്ചിരുന്നു. ഇതിനുള്ള പ്രതികരണമായിരുന്നു സുകമാരന്‍ നായര്‍ നടത്തിയത്.

എൻ.എസ്.എസ് (NSS) ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ രൂക്ഷമായ പരോക്ഷ വിമർശനമാണ് നടത്തിയത്. ഡൽഹിയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. “താനാണ് ജനറൽ സെക്രട്ടറി, അതുകൊണ്ട് ഇന്നയാൾ വരണം, ഇന്നയാൾ വരേണ്ട എന്ന് തീരുമാനിക്കാൻ തനിക്ക് അധികാരമുണ്ട് എന്ന ചിന്ത ആർക്കും പാടില്ല” എന്ന് ഉപരാഷ്‌ട്രപതി വ്യക്തമാക്കി. എൻ.എസ്.എസിന്റെ ഇന്നത്തെ ആസ്തികളും സ്ഥാനമാനങ്ങളും മന്നത്ത് പത്മനാഭന്റെ കഠിനാധ്വാനം കൊണ്ട് മാത്രമുണ്ടായതാണ്. തങ്ങൾ കേവലം ആ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്ന ഉപകരണങ്ങൾ മാത്രമാണെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന നയമാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മന്നത്തിന്റെ സ്മൃതിസ്ഥാനത്തേക്ക് വരുന്നവരെ തടയാൻ ആർക്കും അധികാരമില്ലെന്നും, പെരുന്നയിൽ തനിക്ക് പുഷ്പാർച്ചന നടത്താൻ അനുമതി നിഷേധിച്ചതിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ഉപരാഷ്‌ട്രപതി അഭിപ്രായപ്പെട്ടു.

ഇതിനുപുറമേ, ചടങ്ങിൽ പങ്കെടുത്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സുകുമാരൻ നായർക്കെതിരെ പരോക്ഷമായി രംഗത്തെത്തിയിരുന്നു. ഒന്നുകിൽ പെരുന്നയിലെ ഇപ്പോഴത്തെ നേതൃത്വം സ്വയം ശുദ്ധീകരിക്കപ്പെടും, അല്ലെങ്കിൽ കാലം അവരെ തിരുത്തുമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

Recent Posts