ന്യൂഡൽഹി : ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധത്തിൽ 11 ദിവസമായി നിരാഹാര സമരം നടത്തുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ ആരോഗ്യനില കൂടുതൽ വഷളായെന്ന് റിപ്പോർട്ട് . അദ്ദേഹത്തിന് ഏഴ് കിലോയോളം ഭാരം കുറഞ്ഞതായി ഡോക്ടർമാർ റിപ്പോർട്ട് ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും പരീക്ഷാ ക്രമക്കേടുകൾക്ക് സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുമാണ് സമരം.
എന്നാൽ സമരം ആഹ്വാനം ചെയ്ത പാറ്റാപാർട്ടി നേതാക്കൾ ന്യൂഡിൽസും മറ്റും കഴിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ബുധനാഴ്ച രാവിലെ പുറത്തിറക്കിയ ഹെൽത്ത് ബുള്ളറ്റിൻ പ്രകാരം, വാങ്ചുക്കിന്റെ ഭാരം 59.40 കിലോഗ്രാമായി കുറഞ്ഞു. ഇരിക്കുമ്പോൾ 103/68 ഉം കിടക്കുമ്പോൾ 111/73 ഉം ആയിരുന്നു അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം രേഖപ്പെടുത്തിയത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് 75 ഉം ഓക്സിജൻ സാച്ചുറേഷൻ 98 ശതമാനവുമായിരുന്നു.
അതേസമയം വാങ്ചുക്കിന്റെ നില വഷളായാൽ മറ്റാരെങ്കിലും നിരാഹാര സമരം തുടരുമോയെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത് . എന്നാൽ അതിന് മറുപടി നൽകാനായി പാറ്റാ പാർട്ടി രംഗത്ത് വന്നിട്ടില്ല.
















