ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിന്റെ മുൻ ഔദ്യോഗിക വസതിയായിരുന്ന ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള വിവിഐപി അതിഥികൾക്ക് താമസ സൗകര്യമായി ഇത് മാറ്റാനാണ് സർക്കാർ നീക്കം.
മുഖ്യമന്ത്രിയായിരിക്കെ ആഡംബര സൗകര്യങ്ങൾ ഒരുക്കാൻ കെജ്‌രിവാൾ 45 കോടി രൂപ ചെലവഴിച്ചതിനാലാണ് ബിജെപി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയെ ‘ശീഷ്മഹൽ’ (ഗ്ലാസ് കൊട്ടാരം) എന്ന് വിളിച്ചത് .ഔദ്യോഗിക പ്രതിനിധികൾ, വിശിഷ്ട സന്ദർശകർ, രാജ്യത്തിനകത്തും പുറത്തുമുള്ള ഉന്നത ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ള സർക്കാർ അതിഥികളെ സ്വീകരിക്കാൻ ഇനി ഈ വസതി ഉപയോഗിക്കും.
വലിയ ഓഡിറ്റോറിയവും ആധുനിക കോൺഫറൻസ് സൗകര്യങ്ങളും പരിസരത്ത് നിർമ്മിക്കും. ‘ശീഷ്മഹലിന്റെ’ യഥാർത്ഥ ഘടനയിൽ മാറ്റം വരുത്താതെ തന്നെ ഈ പരിഷ്കാരങ്ങളെല്ലാം നടപ്പിലാക്കും.
















