Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിച്ചതുപോലെയാണ് പഞ്ചാബിലെ തദ്ദേശീയ സ്ഥപാനങ്ങളിലെ തെരഞെടുപ്പില്‍ ബിജെപി നേടിയ വിജയം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2026, 11:00 pm IST
inIndia
പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)

ലുധിയാന: പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിച്ചതുപോലെയാണ് പഞ്ചാബിലെ തദ്ദേശീയ സ്ഥപാനങ്ങളിലെ തെരഞെടുപ്പില്‍ ബിജെപി നേടിയ വിജയം. പഞ്ചാബിലെ കാലിഫോര്‍ണിയ എന്ന് അറിയപ്പെടുന്ന അബോഹറിലെ മേയര്‍ സ്ഥാനമാണ് ബിജെപി പിടിച്ചത്. ഇവിടുത്തെ 50 കൗണ്‍സിലര്‍മാരില്‍ 28 എണ്ണം ബിജെപിയ്‌ക്കാരാണ്.. കൃഷിക്ക് ഏറെ അറിയപ്പെടുന്ന, സമ്പന്നമായ പ്രദേശമാണ് അബോഹര്‍. ഈ വിജയം വലിയ വിജയമായി ബിജെപി കണക്കാക്കുന്നു. മൊത്തം 171 സീറ്റുകള്‍ബിജെപി ഇവിടെ പിടിച്ചു.

ഇത്തവണ ബിജെപി ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നിയെ പഞ്ചാബില്‍ തദ്ദേശീയ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് ഇറക്കിയിരുന്നു. ഒബിസി സിഖുകാരനാണ് ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി. സെയ്നിയുടെ അമ്മ പഞ്ചാബിയാണ്. കാവി തലക്കെട്ട് കെട്ടിയാണ് സെയ്നി പഞ്ചാബില് പ്രത്യക്ഷപ്പെട്ടത്. അധികവും അദ്ദേഹം എസ് സി, എസ് ടി യോഗങ്ങളിലാണ് പങ്കെടുത്തത്. ഏകദേശം 71ഓളം ഇത്തരം മീറ്റിംഗുകളില്‍ സെയ്നി പ്രസംഗിച്ചിരുന്നു. ഇത് വലിയ മാറ്റം പഞ്ചാബില്‍ ഉണ്ടാക്കി.

പഞ്ചാബില്‍ ബിജെപിയുടെ സോഷ്യല്‍ എഞ്ചിനീയിറിംഗ്

ബിജെപി പഞ്ചാബില്‍ പാര്‍ട്ടിയെ പൊളിച്ചുപണിയുകയാണ്. ലക്ഷ്യം 2027ലെ നിയമസഭാ തെരഞ്ഞെടുപ്പാണ്. ഒന്നുകില്‍ ബിജെപി ഭരണം പിടിക്കണം. അതല്ലെങ്കില്‍ പ്രധാന പ്രതിപക്ഷമാകണം. ഇതാണ് ലക്ഷ്യം. മുന്‍ കോണ്‍ഗ്രസ് നേതാവായ കേവല്‍ സിങ്ങ് ധില്ലനെ ബിജെപിയുടെ പഞ്ചാലിലെ പുതിയ പ്രസിഡന്‍റായി ബിജെപി നിയോഗിച്ചു കഴിഞ്ഞു. ബിജെപിയുടെ ജാഠ് -സിഖ് മുഖമായി ധില്ലന്‍ മാറും. കേവല്‍സിങ്ങ് ധില്ലന് ഹിന്ദു ബന്ധം, ദളിത് സമ്പര്‍ക്കം ഇതെല്ലാം വര്‍ധിപ്പിക്കാന്‍ കഴിയും. പഞ്ചാബില്‍ ബിജെപി ഒരുഹിന്ദു പാര്‍ട്ടിയാണെന്ന അരവിന്ദ് കെജ്രിവാളിന്റെ ആരോപണം പൊളിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. പഞ്ചാബില്‍ ബിജെപിയുടെ സോഷ്യല്‍ എഞ്ചിനീയറിങ്ങിന്റെ ഭാഗമാണിത്. പഞ്ചാബില്‍ ഭൂരിപക്ഷ സമുദായക്കാരായ ജാഠ് സിഖ് സമുഹത്തെ പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. മാത്രമല്ല, കേവല്‍ സിങ്ങ് ധില്ലന്‍ സിഖുകാരനായതിനാല്‍ സിഖുകാര്‍ക്കും ബിജെപിയോട് വിരോധമുണ്ടാകില്ല.

പഞ്ചാബില്‍ 31 ശതമാനം ജാഠ് സിഖുകാരാണ്. മറ്റൊരു 31 ശതമാനം സിഖ് ഇതര ഒബിസിയാണ്. ഏതാണ് അത്ര തന്നെ ദളിതരുമുണ്ട്. ആറോ ഏഴോ ശതമാനം മാത്രമാണ് ഹിന്ദുക്കള്‍. ഒരു ഭാഗത്ത് സിഖ് മുഖമായ ധില്ലനെ ഇറക്കിവിടുന്നു. യൂത്തിനെ ആകര്‍ഷിക്കാന്‍ രാഘവ് ഛദ്ദയെ ഇറക്കുന്നു. ദളിതരെ ആകര്‍ഷിക്കന്‍ ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നിയെ ഇറക്കിവിടുന്നു. സിഖ് ഇതര വോട്ടുകള്‍ ഏകീകരിക്കുക എന്നതിനാണ് ബിജെപി ശ്രമിക്കുന്നത്. ഇങ്ങിനെ പല തലങ്ങളിലുള്ള തെരഞ്ഞെടുപ്പ് തന്ത്രമാണ് ബിജെപിയുടേത്.

പഞ്ചാബില്‍ കോണ്‍ഗ്രസ് തീര്‍ത്തും ദുര്‍ബലമാണ് പഞ്ചാബില്‍. ജനം കോണ്‍ഗ്രസിനെ വെറുത്തപ്പോഴാണ് അവിടെ ആം ആദ്മി വന്നത്. ഇപ്പോള്‍ ആം ആദ്മിയെയും ജനങ്ങള്‍ വെറുത്തുതുടങ്ങിയിരിക്കുന്നു. 2027ല്‍ മാര്‍ച്ചിലാണ് പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പ്. ആകെ 117 സീറ്റുകളേ ഉള്ളൂ പഞ്ചാബ് നിയമസഭയില്‍.

ഇക്കുറി ഒരു പക്ഷെ മുന്നണി രൂപീകരിക്കാന്‍ ശിരോമണി അകാലിദളിനെ ബിജെപി മുന്നില്‍ കാണുന്നു. ഇക്കുറി തദ്ദേശസ്ഥാപനങ്ങളില്‍ ശിരോമണി അകാലിദള്‍ നിരവധി സീറ്റുകള്‍ പിടിച്ചിട്ടുണ്ട്. അതുപോലെ നിരവധി സ്വതന്ത്രരും സീറ്റുകള്‍ പിടിച്ചിട്ടുണ്ട്. ഇവരെയും ബിജെപി കൂടെക്കാട്ടാന്‍ ശ്രമിക്കും.

പഞ്ചാബിന്റെ പ്രാധാന്യം

എങ്ങിനെയാണോ ബംഗാളും അസമും ബിജെപിയ്‌ക്ക് ഇന്ത്യയെ രക്ഷിക്കാന്‍ ആവശ്യമായത്. അതുപോലെ പഞ്ചാബും പിടിക്കേണ്ടത് ബിജെപിയ്‌ക്ക് അത്യാവശ്യമാണ്. പാകിസ്ഥാനുമായി 533 കിലോമീറ്റര്‍ അതിര്‍ത്തി പങ്കുവെയ്‌ക്കുന്ന പഞ്ചാബില്‍ അടിക്കടി പാകിസ്ഥാനില്‍നിന്നുള്ള ആക്രമണം നടക്കുന്നു. ഈയിടെപ്പോലും ബിഎസ് എഫ് കേന്ദ്രത്തിലാണ് സ്ഫോടനം നടത്തിയത്. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതില്‍ ഒരു പ്രധാന കേന്ദ്ര പഞ്ചാബായിരുന്നു. മതപരിവര്‍ത്തനത്തിന്റെ വലിയൊരു കേന്ദ്രമാണ് പഞ്ചാബ്. ക്രിസ്തീയമതപരിവര്‍ത്തനം പരിധിവിട്ടാണ് ഇവിടെ നടക്കുന്നത്. ഇതിന് ഒരു കാരണം ഇവിടുത്തെ വന്‍തോതിലുള്ള ലഹരി മരുന്ന് ഉപയോഗമാണ്. ശിരോമണി അകാലിദള്‍, കോണ്‍ഗ്രസ്, ആം ആദ്മി എന്നീ സര്‍ക്കാരുകളുടെ ദുര്‍ബലമായ ഭരണമാണ് ഇവിടുത്തെ ദുര്യോഗത്തിന് കാരണം. ഇത് മാറ്റണം.

അതുപോലെ അടിക്കടി കര്‍ഷകസമരം എന്ന പേരില്‍ ദല്‍ഹിയില്‍ പ്രശ്നമുണ്ടാക്കാന്‍ കോണ്‍ഗ്രസും ആം ആദ്മിയും കമ്മികളും ആശ്രയിക്കുന്നത് പഞ്ചാബിലെ ജാഠ് സിഖുകാരെയാണ്. ഇവര്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ സാധിച്ചാല്‍ അത് ബിജെപിയ്‌ക്ക് വലിയ കരുത്താകും.

Tags: Nawab Singh SainiJat SikhbjpkejriwalAam Admi PartyLatest newsYuvaraj SinghKeval Singh DhillonSaini
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

World

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

പുതിയ വാര്‍ത്തകള്‍

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

ബിജെപി നേതാവും മഹാരാഷ്ട്രമന്ത്രിയുമായ നിതീഷ് റാണെ (ഇടത്ത്) മഹാരാഷ്ട്ര ഫുഡ് ആന്‍റ് ഡ്രഗ് കമ്മീഷണര്‍ തുക്കാറാം മുണ്ടെ (വലത്ത്)

മഹാരാഷ്‌ട്ര എഫ് ഡിഎ മേധാവി തുക്കാറാം മുണ്ടെ ഹിന്ദു ഹോട്ടലുകള്‍ അടയ്‌ക്കുന്നു..പരാതിയുള്ള ഹാജി ജ്യൂസിനെ തൊടുന്നില്ല: നിതീഷ് റാണെ

മാണി വിഭാഗത്തിന്‌റെ പിന്തുണ ബിജു മാത്യൂസിന്, ദിയ ബിനുവിനെ വീഴ്‌ത്തിയതിനുള്ള പാരിതോഷികം

മദ്യഷാപ്പുകള്‍ പൂട്ടണോ, കൂട്ടണോ, കുറയ്‌ക്കണോ? പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയാമെന്ന് സര്‍ക്കാര്‍

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

ടെലഗ്രാം ആപ്പ് വഴി വര്‍ക്ക്ഫ്രം ഹോം ജോലി വാഗ്ദാനം: യുവതിയ്‌ക്ക് 3 ലക്ഷം രൂപ നഷ്ടമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.