തിരുവനന്തരപുരം: നടിയും അമ്മ പ്രസിഡന്‍റുമായ ശ്വേതാമേനോന് മേല്‍ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. എസ്എഫ്ഐ പ്രവർത്തകയായിരുന്നു മാലാ പാര്‍വ്വതി. പിന്നീട് മറ്റൊരു എസ് എഫ് ഐക്കാരനായ ടി സതീശനുമായി പ്രണയവിവാഹം.
ആൾ സെയിന്‍റ്സ് കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ അവർ എസ് എഫ് ഐയുടെ യൂണിവേഴ്‌സിറ്റി യൂണിയൻ കൗണ്‍സിലറായിരുന്നു. വിമൻസ് കോളേജിലെ വൈസ് ചെയർ പേഴ്‌സണനായിട്ട് ഒന്നാം വർഷം എസ്എഫ്ഐക്ക് വേണ്ടി വിജയിച്ച പാർവതി അടുത്ത കൊല്ലം ചെയർ പേഴ്‌സണായിരുന്നു. സതീശൻ യൂണിവേഴ്‌സിറ്റി യൂണിയന്റെ ജനറൽ സെക്രട്ടറി. പിന്നീട് രാഷ്‌ട്രീയ ബന്ധത്തിന്റെ പേരില്‍ സതീശന് സിഡിറ്റില്‍ ജോലി ലഭിക്കുന്നു. മാലാ പാര്‍വ്വതി മാദ്ധ്യമപ്രവർത്തകയും വക്കീലും. ആയി ജോലി ചെയ്തു. 2006 മുതൽ മാലാ പാര്‍വ്വതി പലകമ്പനികളിൽ പിആർ കണ്‍സള്‍ട്ടന്‍റായിരുന്നു. .
പാർവതി തെരുവോട്ട് ഇടതു സർക്കാരിനെതിരെ കത്തെഴുതിയപ്പോ ആദ്യം അക്രമിക്കാനെത്തിയതും മാലാ പാർവതിയാണ്. രഞ്ജിനി ഉൾപ്പെടെ ഇവരെ പരസ്യമായി വിമർശിച്ചിട്ടുള്ളതായി പറയുന്നു. .
കഴിഞ്ഞ കൊല്ലം വരെ അവർ ശ്വേതാ മേനോന്റെ പ്രൊമോട്ടറായിരുന്നു. പക്ഷെ ഇപ്പോള്‍ അവർ ശ്വേതാ മേനോനെതിരെ ഉള്ള ക്യാംപില്‍ ചേര്‍ന്ന് പടയൊരുക്കുന്നു. അന്‍സിബയെ ശ്വേതാ മേനോന്‍ ജിഹാദി എന്ന് വിളിച്ചു, ചില ബിജെപിക്കാരെ അമ്മ എക്സിക്യൂട്ടീവില്‍ എടുക്കാന്‍ രണ്ട് കോടി രൂപ ബിജെപിയില്‍ നിന്നും കൈക്കൂലി വാങ്ങി, അദാനിയില്‍ നിന്നും 15 കോടി സംഭാവന വാങ്ങാന്‍ മുന്നിട്ടുനിന്നു തുടങ്ങിയ ആരോപണങ്ങളാണ് മാലാ പാര്‍വ്വതി ഉന്നയിച്ചിരിക്കുന്നത്.
















