തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസ് നിർണ്ണായക ഘട്ടത്തിൽ എത്തി നിൽക്കെ ആഭ്യന്തര മന്ത്രി രമേശ് ചെന്നത്തലയുമായി കൂടിക്കാഴ്ച നടത്തി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇരുചക്രവാഹനത്തിൽ ഹെൽമെറ്റ് ഇല്ലാതെയാണ് ആഭ്യന്തരമന്ത്രിയുടെ വീട്ടിലെത്തിയതും മടങ്ങിയതും.
തന്റെ ഡ്രൈവർ ഇല്ലാത്തതിനാൽ സ്കൂട്ടറിലാണ് കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തര മന്ത്രിയുടെ വീട്ടിലെത്തിയത്. ഒപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നു. 15 മിനിട്ടോളം മാത്രമാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്. കൂടിക്കാഴ്ചയെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ ഒന്നും കടകംപള്ളി സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞില്ല. നിസാരശുപാർശയ്‌ക്കാണ് എത്തിയതെന്നാണ് കടകംപള്ളി പറഞ്ഞത്.
ദേവസ്വം പ്രസിഡൻ്റ് ആയിരുന്ന എസ്.പ്രശാന്ത് അടക്കമുള്ളവരെ പ്രതിപട്ടികയിൽ എസ് ഐ ടി ചേർക്കുന്ന സാഹചര്യത്തിൽ കടകംപള്ളിയുടെ സന്ദർശനത്തിൽ ദുരൂഹതയുണ്ട്.















