തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ സുപ്രധാന തസ്തികകളിലേക്കുള്ള നിയമന പരീക്ഷാ മൂല്യനിർണയത്തിൽ വന്‍ അട്ടിമറി. 100 മാര്‍ക്കിനുള്ള പരീക്ഷയില്‍ 58 മാര്‍ക്കിനുള്ള ഉത്തരങ്ങളും പിഎസ്‌സി പരിശോധിച്ചില്ല. 228 ഉദ്യോഗാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയത് ഓണ്‍ സ്ക്രീന്‍ മാര്‍ക്കിങ് വഴി.
ഉദ്യോഗാർഥികൾ അപേക്ഷ നൽകി ഉത്തരക്കടലാസിന്റെ പകർപ്പ് എടുത്തതോടെയാണ് ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടത്. പരീക്ഷയെഴുതിയ പലരുടെയും 10 ഉത്തരങ്ങൾ പരിശോധിച്ചിട്ടില്ലെന്നാണ് വിവരം. ആസൂത്രണ ബോര്‍ഡ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം ചീഫ്, പേഴ്‌സ്‌പെക്ടീവ് പ്ലാനിങ് ഡിവിഷന്‍ ചീഫ്, പ്ലാനിങ് കോ-ഓര്‍ഡിനേഷന്‍ ഡിവിഷന്‍ തചീഫ് എന്നീ തസ്തികകളിലെ പരീക്ഷാ ഫലത്തിലാണ് ക്രമക്കേട് നടന്നത്.
ഓൺ സ്ക്രീൻ മാർക്കിങ്ങിൽ 9 മുതൽ 18 വരെയുള്ള ചോദ്യങ്ങളാണ് ഒഴിവാക്കിയത്. 2023 ജൂലൈ 13നായിരുന്നു പൊതുപ്രാഥമിക പരീക്ഷ നടന്നത്. 2025 മെയ് 31നാണ് പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ക്രമക്കേടിൽ അടിയന്തര തീരുമാനമെടുക്കാൻ പിഎസ്‌സി ചെയർമാനും, കമ്മീഷൻ അംഗങ്ങളും ഇന്ന് നിർണായക യോഗം ചേരും. പിഎസ്‌സി ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ചെയർമാൻ എം.ആർ. ബൈജു, ഓൺ സ്ക്രീൻ മാർക്കിങ്ങിലുണ്ടായ വീഴ്ചകൾ അംഗങ്ങളോട് വിശദീകരിക്കും.
ശേഷമാകും തുടർനടപടികളില്‍ യോഗം തീരുമാനമെടുക്കുക. അതേസമയം ഉത്തരക്കടലാസുകൾ പുനർമൂല്യനിർണയം നടത്താൻ തീരുമാനമായിട്ടുണ്ട്.
















