Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കരുത്തുറ്റ സമ്പദ് വ്യവസ്ഥയ്‌ക്ക് ‘5 എഫ്’ ദര്‍ശനം

ഗിരിരാജ് സിങ്byഗിരിരാജ് സിങ്
Jun 14, 2026, 08:04 am IST
inMain Article

പ്രകൃതിദത്ത നാരുകളുമായും തുണിത്തരങ്ങളുമായും ഭാരതത്തിന് 5,000 വര്‍ഷത്തിലേറെ പഴക്കമുള്ള സാംസ്‌കാരിക ബന്ധമുണ്ട്. നൂറ്റാണ്ടുകളായി നാരുകളുടെ ഉത്പാദനവും നെയ്‌ത്തും ഭാരതീയ ഗ്രാമങ്ങളുടെയും സംസ്‌കാരത്തിന്റെയും പാരമ്പര്യങ്ങളുടെയും സ്വത്വത്തിന്റെയും ഭാഗമാണ്.

മോഹന്‍ജൊദാരോയിലെ പ്രശസ്തമായ മസ്ലിന്‍ തുണി പോലുള്ള പുരാതന ഇന്ത്യന്‍ തുണിത്തരങ്ങളെ ‘woven air’ എന്നാണ് ലോകം വിശേഷിപ്പിച്ചത്. ഇന്ന്, സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഉല്‍പ്പന്നങ്ങള്‍ക്കായി ലോകം തിരയുമ്പോള്‍, പരമ്പരാഗത ജ്ഞാനവും നാരുകളുടെ ഉല്‍പ്പാദനത്തിലെ വൈവിധ്യവും ഭാരതത്തെ ഈ മേഖലയിലെ ആഗോള നേതാവാക്കാന്‍ സഹായിക്കുന്നു.

മുന്‍പ് ഉപയോഗശൂന്യമായി തള്ളിക്കളഞ്ഞിരുന്ന വാഴത്തണ്ടില്‍ നിന്ന് ഇന്ന് അന്താരാഷ്‌ട്ര വിപണിയില്‍ പ്രിയമുള്ള ഉയര്‍ന്ന നിലവാരമുള്ള നാരുകള്‍ നിര്‍മ്മിക്കുന്നുണ്ട്. കാര്‍ഷിക മാലിന്യത്തെ സമ്പത്താക്കി മാറ്റുന്ന ഈ പരിവര്‍ത്തനമാണ് ‘ന്യൂ ഏജ് ഫൈബര്‍’ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. മുള, ചണം, വാഴ, പൈനാപ്പിള്‍ ഇലയില്‍ നിന്നുള്ള നാരുകള്‍, റാമി, സിസല്‍, മില്‍ക്ക്വീഡ്, കപ്പോക്ക് തുടങ്ങിയ സസ്യനാരുകളെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വസ്ത്രങ്ങള്‍, പ്രതിരോധ ഉപകരണങ്ങള്‍, ബയോഡീഗ്രേഡബിള്‍ വസ്തുക്കള്‍ തുടങ്ങിയവയില്‍ ഉപയോഗയുക്തമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

ആഗോളതലത്തില്‍ ഉപഭോക്താക്കള്‍ പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങളിലേക്ക് മാറുമ്പോള്‍ ഭാരതത്തിലെ നാരുകളുടെ ആവശ്യകത നിലവിലുള്ള 15 ദശലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 2030 ഓടെ 23 ദശലക്ഷം മെട്രിക് ടണ്ണായി വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വളര്‍ച്ചയെ പിന്തുണയ്‌ക്കാന്‍ ശക്തമായ സര്‍ക്കാര്‍ നയങ്ങളുമുണ്ട്. ‘മിഷന്‍ ഫോര്‍ കോട്ടണ്‍ പ്രൊഡക്ടിവിറ്റി’ പ്രകാരം 2026-2031 കാലയളവിലേക്ക് അനുവദിച്ച 5,664 കോടി രൂപയില്‍ 300 കോടി രൂപ ന്യൂ ഏജ് ഫൈബറുകളുടെ വികസനത്തിനായി മാറ്റിവെച്ചിരിക്കുന്നു. 2026-27ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ‘നാഷണല്‍ ഫൈബര്‍ മിഷന്‍’ നാല് പ്രധാന സ്തംഭങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്: കൃഷിക്കായുള്ള കൃഷി-സൂത്ര, ഗവേഷണത്തിനായുള്ള ഇന്‍ഫിനിറ്റി, അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള ഗ്രാം-സേതു, ബ്രാന്‍ഡിംഗിനായുള്ള ജി.എം.പി.എസ്.

വര്‍ഷങ്ങള്‍ നീണ്ട ശാസ്ത്രീയ ഗവേഷണങ്ങളാണ് ഈ നയങ്ങളുടെ കരുത്ത്. ഉദാഹരണത്തിന്, പരമ്പരാഗതമായി ആത്മീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന മില്‍ക്ക്വീഡ് (എരുക്ക്) ചെടിയെ നോര്‍ത്തേണ്‍ ഇന്ത്യ ടെക്‌സ്‌റ്റൈല്‍ റിസര്‍ച്ച് അസോസിയേഷന്‍ 18 വര്‍ഷത്തെ ഗവേഷണത്തിലൂടെ മികച്ചൊരു നാരാക്കി മാറ്റി. മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള അതിശൈത്യത്തില്‍ അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന സൈനികര്‍ക്കുള്ള സ്ലീപ്പിംഗ് ബാഗുകള്‍ നിര്‍മ്മിക്കാന്‍ ഇത് ഉപയോഗിക്കുന്നു. പോളിസ്റ്ററിനേക്കാള്‍ 10% ഭാരം കുറഞ്ഞതും കമ്പിളിയേക്കാള്‍ മികച്ച ചൂട് നല്‍കുന്നതുമായ ഈ നാരുകള്‍ ഇന്‍സുലേഷന്‍ മാനദണ്ഡങ്ങള്‍ (സിഎല്‍ഒ സര്‍ട്ടിഫൈഡ്) പാലിക്കുന്നവയാണ്. വളങ്ങള്‍ ആവശ്യമില്ലാതെ 55 ദശലക്ഷം ഹെക്ടര്‍ തരിശുഭൂമിയില്‍ വളരുന്ന ഇവയിലൂടെ കര്‍ഷകര്‍ക്ക് ഏക്കറിന് 1.5 ലക്ഷം രൂപ മുതല്‍ 2 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം നേടാനാകും.

ഇതിനുപുറമെ, പ്രതിവര്‍ഷം 1.8 ദശലക്ഷം ടണ്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന വാഴനാരും, വടക്കുകിഴക്കന്‍ മേഖലയില്‍ ഹെക്ടറിന് 60 ടണ്‍ ബയോമാസ് നല്‍കുന്ന മുളയും വലിയ സാമ്പത്തിക അവസരങ്ങളാണ് തുറക്കുന്നത്. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യവസായ ആവശ്യങ്ങള്‍ക്കായി ഹെമ്പ് (കഞ്ചാവ് നാര്) കൃഷി അനുവദിച്ചിട്ടുണ്ട്. ന്യൂ ഏജ് ഫൈബറുകളെക്കുറിച്ചുള്ള ദേശീയ സെമിനാറില്‍ ശാസ്ത്രജ്ഞരും സംരംഭകരും ഒത്തുചേര്‍ന്ന് ഈ വിഭവങ്ങളെ നിക്ഷേപ പദ്ധതികളാക്കി മാറ്റാന്‍ മൂന്ന് ടാസ്‌ക് ഫോഴ്സ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി കഴിഞ്ഞു.

ഗുണനിലവാര മാനദണ്ഡങ്ങളുടെ കുറവ്, അപര്യാപ്തമായ സംസ്‌കരണ സൗകര്യങ്ങള്‍ തുടങ്ങിയ വെല്ലുവിളികളും ഈ സെമിനാര്‍ ചര്‍ച്ച ചെയ്തു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ നാരുകളുടെ ഉല്‍പ്പാദനം 10,000 മെട്രിക് ടണ്ണില്‍ നിന്ന് 10 ലക്ഷം മെട്രിക് ടണ്ണായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇതിനായി തദ്ദേശീയ യന്ത്രങ്ങള്‍ വികസിപ്പിക്കുകയും സമഗ്രമായ ഫൈബര്‍ ക്ലസ്റ്ററുകള്‍ സ്ഥാപിക്കുകയും ചെയ്യും.

വിവിധയിനം നാരുകള്‍ ബുദ്ധിപൂര്‍വ്വം സംയോജിപ്പിക്കുന്നതാണ് ഈ മേഖലയുടെ ഭാവി. മില്‍ക്ക്വീഡിന്റെ ഇന്‍സുലേഷനും, കമ്പിളിയുടെ ചൂടും, മുളയുടെ ശ്വസനക്ഷമതയും, പരുത്തിയുടെ മൃദുത്വവും ചേരുമ്പോള്‍ വസ്ത്രങ്ങള്‍ക്ക് കൂടുതല്‍ കരുത്തും സുഖവും ഈടും ലഭിക്കുന്നു. ഇത് ഉപഭോക്താക്കള്‍ക്കും വ്യാവസായിക മേഖലയ്‌ക്കും കര്‍ഷകര്‍ക്കും ഒരേപോലെ ലാഭകരമാണ്. ഗ്രാമീണ സമ്പദ്വ്യവസ്ഥയെയും സ്ത്രീകളെയും ശാക്തീകരിച്ച് പ്രാദേശിക വിഭവങ്ങളിലൂടെ വിജയകരമായ ആഗോള ബിസിനസ്സ് കെട്ടിപ്പടുക്കുകയാണ് ന്യൂ ഏജ് ഫൈബര്‍ പ്രസ്ഥാനം ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘5എ’ ദര്‍ശനം (Farm to Fiber, Fiber to Fabric, Fabric to Fashion, Fashion to Foreign) ഇവിടെ യാഥാര്‍ത്ഥ്യമാവുകയാണ്. വ്യക്തമായ നയങ്ങളും ശാസ്ത്രീയ അടിത്തറയുമുള്ള ഭാരതത്തിന്റെ ഹരിത നാരുകളുടെ വിപ്ലവം ആഗോള തുണിത്തര വ്യവസായത്തില്‍ പുതിയൊരു അധ്യായം കുറിക്കും.

 

Tags: Indian economic growthIndian textile sectorUnion Minister Giriraj Singh'5F' visionNational Fiber Mission
ഗിരിരാജ് സിങ്
ഗിരിരാജ് സിങ്
കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

Business

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

India

ഭാരത് ടെക്സ് 2026: ടെക്സ്റ്റൈല്‍ മേഖലയില്‍ 14,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം; വിവിധ സംസ്ഥാനങ്ങള്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു

India

ഇന്നത്തെ ഇന്ത്യ അതിവേഗം മുന്നോട്ട് കുതിക്കുന്നു , ആഗോള വളർച്ചയെ നയിക്കാൻ കഴിവുള്ള രാജ്യമായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

അജിത് ഡോവല്‍ ചൈനയിലേക്ക്; അതിര്‍ത്തിയിലെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണ ദിനം 25ന്

സാക്ഷാത്ക്കാരം

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.