Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൈബറിടത്തില്‍ ഏറ്റുമുട്ടി സിപിഎം സഖാക്കള്‍; അസംതൃപ്തി മുതലെടുക്കാന്‍ വിമതര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2026, 07:11 am IST
inKerala

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ ദയനീയ പരാജയത്തില്‍ സൈബര്‍ സഖാക്കള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ അസംതൃപ്തി മുതലെടുക്കാനും അവസരത്തെ അനുകൂലമാക്കാനുമുള്ള നീക്കത്തിലാണ് വിമതര്‍. പാര്‍ട്ടി കോട്ടകളായ കണ്ണൂരിലെ തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുകയും വിമതരായി മത്സരിച്ച പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ വിജയിക്കുകയും ചെയ്തതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരസ്പരം പഴിചാരി രക്ഷപ്പെടാനാണ് സംസ്ഥാന-ജില്ലാ നേതാക്കളുടെ ശ്രമം. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും സൈബര്‍ സഖാക്കളും രംഗത്തിറങ്ങിയതോടെ നേതൃത്വം മുമ്പൊന്നുമില്ലാത്ത പ്രതിരോധത്തിലാണ്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്ള ഉത്തരവാദിത്വം ജില്ലാ കമ്മിറ്റിക്കാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞതോടെ ഒരു വിഭാഗം സൈബര്‍ സഖാക്കള്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. നേതാക്കളിലൊരു വിഭാഗം കെ.കെ. രാഗേഷിന് പിന്തുണയുമായെത്തിയതോടെ സൈബര്‍ പോര് പാര്‍ട്ടിയുടെ നിയന്ത്രണത്തിനപ്പുറമായി. ഇതോടെ പരാജയത്തിന്റെ ഉത്തരവാദിത്വം ജില്ലാ സെക്രട്ടറിക്കാണെന്നും സ്ഥാനത്ത് നിന്ന് മാറ്റുകയാണ് പരിഹാരമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ ഒരു വിഭാഗം ആരോപിച്ചു.

സൈബര്‍ പോരില്‍ പാര്‍ട്ടി നേതൃത്വം നിസ്സഹായരായി നിന്ന സമയത്താണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും യോജിച്ച് അസംതൃപ്തരെ ലക്ഷ്യമിട്ട് രംഗത്തിറങ്ങിയത്. പയ്യന്നൂരില്‍ ടി.ഐ. മധുസൂദനനെ ജില്ലാ സെക്രട്ടേറിയറ്റില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് പിന്തുണച്ചതെന്നും തളിപ്പറമ്പില്‍ പി.കെ. ശ്യാമളയെ ഒരാള്‍ മാത്രമാണ് പിന്തുണച്ചതെന്നും ആ യോഗത്തില്‍ താനാണ് അധ്യക്ഷത വഹിച്ചതെന്നുമാണ് ടി.കെ. ഗോവിന്ദന്‍ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളുടെ പാനല്‍ അവതരിപ്പിക്കില്ലെന്നും പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും അറിവോ സമ്മതമോ ഇല്ലാതെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കില്ലെന്നും ടി.കെ. ഗോവിന്ദന്‍ പരസ്യമായി പറയുകയും ചെയ്തു. ഇതോടെ സിപിഎം നേതൃത്വം പൂര്‍ണമായും പ്രതിരോധത്തിലായി.

നേതൃത്വത്തിന്റെ തീരുമാനത്തെ വെല്ലുവിളിച്ച് മത്സരത്തിനിറങ്ങിയ മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദനും ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനും പരസ്യമായി പറഞ്ഞ കാര്യങ്ങളാണ് വോട്ടര്‍മാര്‍ അംഗീകരിച്ചതെന്നും പരോക്ഷമായി സിപിഎം നേതൃത്വവും ഇപ്പോള്‍ ഇത് അംഗീകരിച്ചുവെന്നുമാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം പൂര്‍ണമായും പ്രതിരോധത്തിലായ സിപിഎം നേതൃത്വത്തിന് പാര്‍ട്ടിക്ക് പുറത്ത് മാത്രമല്ല അകത്തും ശക്തമായ വിമര്‍ശനങ്ങളെയാണ് നേരിടേണ്ടിവരുന്നത്. ഇടഞ്ഞുനില്‍ക്കുന്ന അണികളെ വിമത നേതാക്കള്‍ സ്വാധീനിച്ചാല്‍ അത് സംഘടിതശക്തിയായി വളരുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

Tags: cyber comradesCPM Kannurkk rageshPK ShyamalaCPM comrades clash
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

Kerala

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

Kerala

പാര്‍ട്ടി അണികളെ വഞ്ചിച്ചു; കീഴ്ഘടകങ്ങളെ ബലിയാടാക്കി രക്ഷപ്പെടാന്‍ സിപിഎം നേതൃത്വം

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.