
തിരുവനന്തപുരം: പ്രശസ്ത നടന്‍ ഇന്നസെന്റിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് മേജര്‍ രവി നടത്തിയ വസ്തുതാ വിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശവും തുടര്‍ന്ന് നടന്ന നവ മാധ്യമ പ്രചാരണവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കും സംസ്ഥാന പോലീസ് ചീഫിനും പരാതി നല്‍കി മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍.
ഇന്നസെന്റിന് അന്തിമോപചാരം അർപ്പിക്കാൻ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത് 55 വാഹനങ്ങളുടെയും 560 പൊലീസിന്റെ അകമ്പടിയോടെ എത്തിയെന്നായിരുന്നു മേജർ രവിയുടെ പ്രസ്താവന. ഇതിനെതിരെയാണ് പിണറായി വിജയൻ പ്രതികരിച്ചിരിക്കുന്നത്. മേജർ രവിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.
ചില പ്രൊഫൈലുകളിൽ വ്യാജ വീഡിയോ നിർമിച്ച് ഷെയർ ചെയ്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഇന്നസെൻറ് അന്തിമോപചാരം അർപ്പിക്കുന്ന യഥാർത്ഥ ദൃശ്യങ്ങളിൽ മാധ്യമങ്ങളിൽ വന്നിട്ടുള്ളതാണ്.അത് പരിശോധിച്ചാൽ അടിസ്ഥാനരഹിതമായ വ്യാജ നിർമ്മിതി മനസിലാകും. മേജർ രവിയെ പോലെ ഒരാൾ വിലകുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയം.നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന വസ്തുത വിരുദ്ധമായ പ്രചരണത്തിതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.