ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോർവേ സന്ദർശനം ഗൗതം അദാനിയുമായി ബന്ധപ്പെടുത്തി സംസാരിച്ച രാഹുൽ ഗാന്ധിയുടെ നുണകൾ പൊളിച്ച് നോർവീജിയൻ പത്രപ്രവർത്തക ഹെല്ല ലിങ് . നോർവേയുടെ സോവറിൻ വെൽത്ത് ഫണ്ട് അദാനി ഗ്രീൻ എനർജിയെ അതിന്റെ പോർട്ട്‌ഫോളിയോയിൽ നിന്ന് ഒഴിവാക്കിയെന്നും , അദാനി കമ്പനിയ്‌ക്ക് വേണ്ടി സംസാരിക്കാൻ മോദി നോർവേയിൽ പോയതാണെന്നുമായിരുന്നു രാഹുൽ പ്രചരിപ്പിച്ചത്. നോർവേ സർക്കാരുമായി മോദി ഇത് ചർച്ച ചെയ്തുവെന്ന് വരെ രാഹുൽ പറഞ്ഞു.
“മോദി ജി, അദാനിയെ അവരുടെ പെൻഷൻ ഫണ്ടിന്റെ ബ്ലാക്ക് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യണമെന്ന നിങ്ങളുടെ വ്യക്തിപരമായ അഭ്യർതന നോർവേ അംഗീകരിച്ചോ?” എന്നായിരുന്നു രാഹുല്‍ ഗാന്ധി എക്‌സില്‍ എഴുതിയ പരിഹാസക്കുറിപ്പ് . അതേസമയം പോസ്റ്റിനോടൊപ്പം ഫെബ്രുവരി 27-ന് ”നോർവേയുടെ സോവറിൻ വെൽത്ത് ഫണ്ട് അദാനി ഗ്രീൻ എനർജിയെ അവരുടെ പോർട്ട്‌ഫോളിയോയിൽ നിന്ന് ഒഴിവാക്കുന്നു” എന്ന വാർത്താ റിപ്പോർട്ടുകളുടെയും, മെയ് 18-ന് ”പ്രധാനമന്ത്രി മോദി ചരിത്രപരമായ നോർവേ സന്ദർശനം ആരംഭിച്ചു – 43 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദർശനം” എന്ന വാർത്തകളുടെയും ചിത്രവും അദ്ദേഹം ഉപയോഗിച്ചു.
എന്നാൽ വിവാദ നോർവീജിയൻ പത്രപ്രവർത്തക ഹെല്ല ലിങ് സ്വെൻഡ്സ് തന്നെയാണ് നോർവേയും ഇന്ത്യൻ പ്രതിനിധി സംഘവും അദാനിയെ കുറിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. നോർവേ സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദിയെയും, ഇന്ത്യയെയും അപമാനിക്കാൻ എതിർക്കാൻ ശ്രമിച്ചതിന് ഇന്ത്യൻ പ്രതിപക്ഷത്തിന്റെയും ലിബറലുകളുടെയും പിന്തുണ നേടിയ പത്രപ്രവർത്തകയാണ് ഹെല്ലെ ലിങ്.
പ്രധാനമന്ത്രി മോദിയുടെ നോർവേ സന്ദർശനത്തിന് ശേഷമുള്ള ദിവസങ്ങളിൽ, ഗൗതം അദാനിയെയും അദ്ദേഹത്തിന്റെ കമ്പനികളെയും കുറിച്ച് ഇന്ത്യൻ പ്രതിനിധി സംഘം അവരുമായി ചർച്ച നടത്തിയോ എന്ന് നോർവീജിയൻ സർക്കാരിനോട് ചോദിച്ചതായി ലിങ് പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നോർവേ സന്ദർശനത്തിന് മുമ്പോ, സമയത്തോ, ശേഷമോ രാജ്യങ്ങൾ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കിയതായും അവർ പറഞ്ഞു. “ അദാനിയും അദ്ദേഹത്തിന്റെ കമ്പനികളും ഇന്ത്യൻ പ്രതിനിധി സംഘവുമായി നടത്തിയ സംഭാഷണങ്ങളുടെ ഭാഗമല്ലായിരുന്നുവെന്ന് നോർവീജിയൻ സർക്കാർ പറയുന്നു,” എന്നാണ് ലിങ് പറഞ്ഞത്.
നോർവേ പെൻഷൻ ഫണ്ട് നടപടിക്ക് ഏതാനും ആഴ്ചകൾക്കുശേഷം, അദാനിക്ക് വേണ്ടി ആനുകൂല്യങ്ങൾ തേടാനാണ് മോദി നോർവേ സന്ദർശിച്ചതെന്ന പ്രതിപക്ഷത്തിന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമായി, പ്രധാനമന്ത്രി മോദിയുടെ 2026 മെയ് മാസത്തെ മൂന്ന് രാജ്യ യൂറോപ്പ് പര്യടനം യഥാർത്ഥത്തിൽ 2025 മെയ് മാസത്തിൽ ആസൂത്രണം ചെയ്തിരുന്നതാണ് എന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്.
















