Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ തിരുവാഭരണക്കൊള്ള; നെയ്യാറ്റിന്‍കര സബ്ഗ്രൂപ്പില്‍ നിന്നു മാത്രം കാണാതായത് കോടികള്‍ വിലമതിപ്പുള്ള അമൂല്യ വസ്തുക്കള്‍

വിധ ക്ഷേത്രങ്ങളിലെ രജിസ്റ്റര്‍ പരിശോധനയില്‍ സ്വര്‍ണക്കട്ടിയും തൃക്കണ്ണും തിരുമുഖവും സ്വര്‍ണമുദ്രപ്പൊതിയുമടക്കം അമൂല്യവസ്തുക്കളുടെ വിവരങ്ങളില്‍ വ്യക്തതയില്ലെന്ന് തിരുവാഭരണം കമ്മീഷണറുടെ കത്തില്‍ പരാമര്‍ശം.

അനീഷ് അയിലം by അനീഷ് അയിലം
Jun 10, 2026, 05:46 am IST
in Kerala

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്കു പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ മറ്റ് ക്ഷേത്രങ്ങളിലും തിരുവാഭരണക്കൊള്ളയെന്ന് വ്യക്തമാക്കി തിരുവാഭരണം കമ്മീഷണറുടെ കത്ത്. നെയ്യാറ്റിന്‍കര അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറുടെ കീഴിലെ വിവിധ ക്ഷേത്രങ്ങളിലെ രജിസ്റ്റര്‍ പരിശോധനയില്‍ സ്വര്‍ണക്കട്ടിയും തൃക്കണ്ണും തിരുമുഖവും സ്വര്‍ണമുദ്രപ്പൊതിയുമടക്കം അമൂല്യവസ്തുക്കളുടെ വിവരങ്ങളില്‍ വ്യക്തതയില്ലെന്ന് തിരുവാഭരണം കമ്മീഷണറുടെ കത്തില്‍ പരാമര്‍ശം. ക്രമക്കേട് കണ്ടെത്തിയത് ഇരുപതോളം ക്ഷേത്രങ്ങളിലെ കോടികള്‍ മൂല്യമുള്ള തിരുവാഭരണങ്ങളുടെ രജിസ്റ്ററുകളിലും കണക്കുകളിലും.

നെയ്യാറ്റിന്‍കര ദേവസ്വത്തിലെ 4900 ഗ്രാം സ്വര്‍ണക്കാല്‍ ഉള്‍പ്പെടെ രജിസ്റ്ററിലെ 350 ഇനങ്ങള്‍ സംബന്ധിച്ച് വ്യക്തതയില്ലെന്ന് കത്തില്‍ പറയുന്നു. ഒറ്റശേഖരമംഗലം ദേവസ്വത്തിന് 2008ന് ശേഷം ലഭിച്ച വെള്ളി തിരുമുഖം, ടിആര്‍132 ആയി ചേര്‍ത്ത തിരുവാഭരണം എന്നിവ മോഷണം പോയി. പാറശ്ശാല ദേവസ്വത്തിലെ സ്വര്‍ണക്കട്ടിയും അറുപതിലധികം ഇനങ്ങളും മുര്യങ്കര ദേവസ്വത്തിലെ സ്വര്‍ണ മുദ്രപ്പൊതിയും സംബന്ധിച്ച് രജിസ്റ്ററില്‍ വ്യക്തതയില്ല. രാമേശ്വരം ദേവസ്വത്തിലെ സ്വര്‍ണത്താലികള്‍, ചന്ദ്രക്കല, സ്വര്‍ണചെയിന്‍ ഉള്‍പ്പെടെ 70 ഇനങ്ങള്‍, വെങ്ങാനൂര്‍ ദേവസ്വത്തിലെ 16 ഗ്രാം സ്വര്‍ണമാല ഉള്‍പ്പെടെ അറുപതോളം ഇനങ്ങള്‍, കേളേശ്വരം ദേവസ്വത്തിലെ സ്വര്‍ണഗോപിയും 13 ഇന തിരുവാഭരണ വസ്തുക്കളും, വീരണകാവ് ദേവസ്വത്തിലെ വെള്ളിയിലെ താമരപ്പൂവ്, പെരുങ്കുളത്തൂര്‍ ദേവസ്വത്തിലെ വെള്ളി തട്ടം, മങ്കാര മുട്ടം ദേവസ്വത്തിലെ വെള്ളി തൃക്കണ്ണ്, തിരുമൂക്ക്, ചന്ദ്രക്കല, അരങ്ങല്‍ ദേവസ്വത്തിലെ വെള്ളി വകകള്‍, വെള്ളി മുദ്രപ്പൊതി, അരുവല്ലൂര്‍ ദേവസ്വത്തിലെ മുഖാഭരണവും വെള്ളിവകകളും സംബന്ധിച്ച് രജിസ്റ്ററുകളില്‍ അവ്യക്തയുണ്ട്.

ചെഴുങ്ങാനൂര്‍ ദേവസ്വത്തിലെ എട്ടിനം വകകള്‍, തിരുനാരായണപുരം ദേവസ്വത്തിലെ 20, തൃക്കണ്ണപുരം ദേവസ്വത്തിലെ എട്ട്, ദേവേശ്വരം ദേവസ്വത്തിലെ 10 ഇനങ്ങളും വെള്ളായണി സബ്ഗ്രൂപ്പ് വെള്ളായണി ദേവസ്വത്തിലെ 29 തിരുവാഭരണവകകളും സംബന്ധിച്ച് വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ ഭരദ്വാജ ഋഷീശ്വരം ദേവസ്വത്തിലെ തിരുവാഭരണം രജിസ്റ്ററില്‍ ചേര്‍ക്കാത്ത സ്വര്‍ണ ചന്ദ്രക്കല ഉള്‍പ്പെടെയുള്ള ഏതാനും ഇനങ്ങള്‍ ശാന്തിക്കാരന്‍ സൂക്ഷിച്ചു വരുന്നതായും കണ്ടെത്തി. മാണിനാട് ദേവസ്വത്തിലെ ആറിനങ്ങള്‍ ഗോള്‍ഡ് മോണിറ്റൈസേഷന് വേണ്ടി ഉപയോഗിച്ചെങ്കിലും അത് തിരുവാഭരണം രജിസ്റ്ററില്‍ കുറവ് ചെയ്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്ക് പിന്നാലെയാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലെയും തിരുവാഭരണങ്ങളും വിലപിടിപ്പുള്ള ഉരുപ്പടികളും പരിപാലിക്കുന്നത് സംബന്ധിച്ച് കണക്കെടുത്ത് തുടങ്ങിയത്. തുടര്‍ന്നാണ് ദേവസ്വം കമ്മീഷണര്‍ സബ് ഗ്രൂപ്പ് ഓഫീസര്‍മാരില്‍ നിന്നും റിപ്പോര്‍ട്ട് ശേഖരിച്ച് അസി. ദേവസ്വം കമ്മീഷണര്‍ വഴി തിരുവാഭരണ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. ആ റിപ്പോര്‍ട്ടിലാണ് കോടികള്‍ വിലമതിക്കുന്ന തിരുവാഭരണങ്ങളുടെ പരിപാലനത്തില്‍ വീഴ്ച കണ്ടെത്തിയത്.

മലയിന്‍കീഴ് സബ്ഗ്രൂപ്പിലെ സ്റ്റേറ്റ്‌മെന്റ് നിശ്ചിത ഫോര്‍മാറ്റില്‍ അല്ലാതെയാണ് നല്‍കിയത്. സ്റ്റേറ്റ്‌മെന്റുകളിലെ പിഴവുകള്‍ സംബന്ധിച്ച് സ്റ്റോര്‍ റൂമില്‍ പരിശോധന നടത്തി അടിയന്തര റിപ്പോര്‍ട്ട് ഹാജരാക്കാനുമാണ് ദേവസ്വം കമ്മീഷണര്‍ നിര്‍ദേശിച്ചത്. എന്നാല്‍, 2026 മെയ് 23നു നല്‍കിയ നിര്‍ദേശത്തില്‍ സബ്ഗ്രൂപ്പ് ഓഫീസര്‍മാര്‍ക്ക് വിവരം കൈമാറിയതല്ലാതെ കൂടുതല്‍ പരിശോധന നടത്താന്‍ ദേവസ്വംബോര്‍ഡ് തയാറായിട്ടില്ല.

Tags: Neyyattinkara Assistant Devaswom Commissionertravancore devaswom boardശബരിമല സ്വര്‍ണക്കൊള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രതിനിധി സമ്മേളനം ചാലക്കുടി ടൗണ്‍ഹാളില്‍ സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം: ഹിന്ദു ഐക്യവേദി

Kerala

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

Kerala

യുവതീ പ്രവേശം, സ്വര്‍ണക്കൊള്ള: സിബിഐ അന്വേഷിക്കണം; പ്രക്ഷോഭകേസുകള്‍ പിന്‍വലിക്കണം: ബിജെപി

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

‘ബംഗാളി ഭായി’ ബംഗ്ലാദേശ് ഭീകരന്‍; ഭീകരവിരുദ്ധ സേന അന്വേഷണം തുടങ്ങി

അപൂര്‍വ ഗ്രഹസംഗമം… ‘കോസ്മിക് കിസ്സി’ല്‍ വ്യാഴവും ശുക്രനും

സര്‍വകലാശാലകള്‍ മാര്‍ക്‌സിസ്റ്റ് മാടമ്പി കോട്ടകള്‍; ജുഡീഷ്യല്‍ അന്വേഷണവും ധവളപത്രവും വേണമെന്ന് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ്

എല്‍സ – 3 ചരക്ക് കപ്പലപകടം: അറിഞ്ഞുകൊണ്ട് സൃഷ്ടിച്ചതെന്ന് കേന്ദ്ര റിപ്പോര്‍ട്ട്

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം ആരംഭിച്ചു; പുഴകളില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി മീന്‍ പിടിക്കുന്നതിനും വിലക്ക്

അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ഭാരവാഹികളായ ഡോ. ശ്യാം ശങ്കര്‍, ഹരിശിവന്‍, ഡോ. പി.പി. ബിനു എന്നിവര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ സന്ദര്‍ശിച്ചപ്പോള്‍

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

2026 വ്യാഴ മാറ്റം: ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

ലോകകപ്പ് ഫുട്‌ബോളിന് നാളെ തുടക്കം; ഇനി ട്രയോന്‍ഡക്കാലം

ശബരിമല: 10 വര്‍ഷത്തെ വഴിപാട് രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ തിരുവാഭരണക്കൊള്ള; നെയ്യാറ്റിന്‍കര സബ്ഗ്രൂപ്പില്‍ നിന്നു മാത്രം കാണാതായത് കോടികള്‍ വിലമതിപ്പുള്ള അമൂല്യ വസ്തുക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.