തിരുവനന്തപുരം: നടന്‍ സലിംകുമാറിന്റെ അകാലവിയോഗത്തിന് പിന്നില്‍ ഡോക്ടര്‍മാരുടെ വിലക്കിനെ അവഗണിച്ചുള്ള പുകവലിയാണെന്ന് ചില ഓര്‍മ്മകള്‍ പങ്കുവെച്ച് വേദനയോടെ നടന്‍ അശോകന്‍.
ഇനി പറഞ്ഞിട്ട് കാര്യമില്ലെങ്കിലും അറിഞ്ഞോ അറിയാതെയോ സലിം കുമാറിന്റെ ഒരു അനാസ്ഥയുണ്ടായി എന്ന് അശോകന്‍ പറയുന്നു. “കുറേ വർഷങ്ങൾക്ക് മുമ്പ് ലിവർ മാറ്റിവെച്ചതാണ്. അതിനുശേഷം എല്ലാം വളരെ പെർഫെക്ടായി വന്നൊരാൾ പിന്നെയും അറിഞ്ഞുകൊണ്ട്… അതാണ് ഞാൻ വിശ്വസിക്കുന്നതും എന്റെ അറിവും കേട്ടതും അങ്ങനെയാണ്.”- അശോകന്‍ പറയുന്നു.
“സ്വ ലേ സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് അദ്ദേഹം നന്നായി പുക വലിക്കുമായിരുന്നു. അത് കണ്ടപ്പോൾ ഞാൻ പറഞ്ഞു… ഇങ്ങനൊരു അവസ്ഥയിൽ ഇനി പുകവലിക്കരുതെന്ന്. രണ്ടാമതൊരു ജന്മം കിട്ടിയതാണ് ഒരിക്കലും ചെയ്യാൻ പാടില്ലെന്ന് ഞാൻ പറഞ്ഞു. തമാശ രൂപേണയുള്ള നിഷ്കളങ്കമായ ചിരി അദ്ദേഹത്തിനുണ്ട്. ഞാനിത് പറഞ്ഞപ്പോൾ അതുപോലെ അദ്ദേഹം അങ്ങെടുത്തുവെന്ന് എനിക്ക് തോന്നുന്നു.പല പ്രാവശ്യം ഞാൻ ഇത് പറഞ്ഞിട്ടുണ്ട്. ഞാൻ അല്ലാതെ വേറെയും ആളുകൾ പറഞ്ഞിട്ടുണ്ടാകും. പക്ഷെ പലരും പറഞ്ഞെങ്കിലും അതൊന്നും കാര്യമായി എടുക്കുന്ന സ്വഭാവക്കാരനായിരുന്നില്ല. ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത വ്യക്തിയാണ് സലിം കുമാറെന്നും അശോകൻ പറഞ്ഞു.
“സലിം കുമാർ ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കുന്നത് എന്റെ കൂടെയാണ്. ഇഷ്ടമാണ് നൂറുവട്ടം ആയിരുന്നു ആ സിനിമ. ആദ്യമായി കാണുന്നത് എവിടെ വെച്ചാണെന്ന് ചോദിച്ചാലും എന്റെ ഓർമ ആ സിനിമയാണ്. ഭഭബയിലാണ് അവസാനം ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചത്”. അശോകന്‍ പറയുന്നു.















