Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇ ഡിയുടെ പരിശോധനയില്‍ സിപിഎം പ്രതിക്കൂട്ടില്‍

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 1, 2026, 09:46 am IST
in Editorial

മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചത് സിപിഎമ്മിന് കനത്ത തിരിച്ചടിയായി. ആദ്യം പിടിയിലായ പ്രതികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട കേസ് ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രധാന നിരീക്ഷണം നടത്തിയത്. പ്രതികള്‍ക്കെതിരെ വധശ്രമം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ വകുപ്പുകളടക്കം ചുമത്തിയിട്ടുണ്ട്. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് പ്രതിഭാഗവും കോടതിയില്‍ ഉന്നയിച്ചു. ഇതുവരെ 25 പ്രതികള്‍ പിടിയിലായിട്ടുണ്ട്. ഇനിയും നിരവധി പേര്‍ അറസ്റ്റിലാവാനുണ്ട്.

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് അപൂര്‍വമായ കേസാണെന്നും, പ്രതികള്‍ നടത്തിയ അക്രമം മാധ്യങ്ങളിലൂടെ ജനങ്ങള്‍ തത്സമയം കണ്ടതാണെന്നും ജാമ്യം നിഷേധിച്ചുകൊണ്ട് മജിസ്‌ട്രേറ്റ് വ്യക്തമാക്കിയത്, കേസിന്റെ ഗുരുതര സ്വഭാവം വെളിപ്പെടുത്തുന്നുണ്ട്. ഇത്തരം സംഭവങ്ങളില്‍ ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നിലനിര്‍ത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. അറസ്റ്റ് വിവരം ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കൃത്യമായി അറിയിക്കാതെ പൊലീസ് നടപടിക്രമം തെറ്റിച്ചുവെന്നും, ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച സ്വകാര്യ വാഹനം തകര്‍ത്തത് പൊതുമുതല്‍ നശിപ്പിക്കലിന്റെ പരിധിയില്‍ വരില്ലെന്നുമുള്ള വാദങ്ങളാണ് പ്രതിഭാഗം നിരത്തിയത്. ഈ വാദങ്ങളൊന്നും നിലനില്‍ക്കില്ലെന്ന അഡീഷണല്‍ പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. യാതൊരുവിധ പ്രകോപനവും ഇല്ലാതെയാണ് കേന്ദ്ര ഏജന്‍സിയുടെ ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രമണം ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു.

സംഭവം നടക്കുമ്പോള്‍ ഇ ഡി ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ ആയിരുന്നില്ല എന്ന പ്രതിഭാഗത്തിന്റെ പ്രധാന വാദം കോടതി തള്ളിക്കളഞ്ഞു. ആക്രമിക്കപ്പെട്ട വാഹനം ഔദ്യോഗിക വാഹനമല്ലെന്നും, അതിനാല്‍ പൊതുമുതല്‍ നശിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. ഇതും കോടതി നിരാകരിച്ചു. ഇ.ഡി ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയതാണ്. റെയ്ഡ് കഴിഞ്ഞ് തിരികെ ഓഫീസില്‍ എത്തുന്നതു വരെ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ തന്നെയാണ്. അതിനാല്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്ന കുറ്റമടക്കം നിലനില്‍ക്കും. ഒരു വാഹനം വാടകയ്‌ക്കെടുത്താലും അത് ഔദ്യോഗിക വാഹനമായി കണക്കാക്കണമെന്നു പ്രോസിക്യൂഷന്‍ പറഞ്ഞതും കോടതി അംഗീകരിച്ചു. ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം വെറുമൊരു മര്‍ദ്ദനമല്ലെന്നും, രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്നും കോടതി നിരീക്ഷിച്ചു. ഇത് ഭരണഘടനാ സംവിധാനങ്ങള്‍ക്കെതിരെയുള്ള ആക്രമണമാണ്. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ശ്രമമെന്ന നിലയ്‌ക്കാണ് സംഭവത്തെ കാണുന്നതെന്നും, മാധ്യമങ്ങളിലൂടെ ഈ കുറ്റകൃത്യം കണ്ടതാണെന്നും കോടതി നിരീക്ഷിച്ചു.

നിയമാനുസൃതം ജോലിചെയ്യാന്‍ എത്തിയ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ തന്നെയാണ് സിപിഎമ്മുകാരായ അക്രമികള്‍ ശ്രമിച്ചത്. മുതിര്‍ന്ന സിപിഎം നേതാക്കളുടെയും ചില ജനപ്രതിനിധികളുടെയും പിന്തുണയും ഇതിനുണ്ടായിരുന്നു. അക്രമികളെ പാര്‍ട്ടി ഓഫീസില്‍ ഒളിപ്പിച്ച് അറസ്റ്റ് തടസ്സപ്പെടുത്തുകയും ചെയ്തു. അക്ഷരാര്‍ത്ഥത്തില്‍ പോലീസിനെ വെല്ലുവിളിക്കുകയാണ് ഈ നേതാക്കള്‍ ചെയ്തത്. കേസില്‍ പ്രതിയായ പിണറായിയുടെ മകള്‍ താമസിക്കുന്ന വീട്ടില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയതറിഞ്ഞ് പുറത്ത് അക്രമാസക്തരായ നൂറുകണക്കിനാളുകള്‍ തടിച്ചുകൂടിയിട്ടും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. ഇത് അക്രമികളെ സഹായിച്ചു.

സംഭവത്തിന്റെ ഗുരുതരാവസ്ഥ കണ്ടില്ലെന്നു നടിച്ച് സിപിഎമ്മിനെ വെള്ളപൂശുന്ന പ്രസ്താവന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്നുണ്ടായത് ദൗര്‍ഭാഗ്യകരമാണ്. മറ്റ് പല കാര്യങ്ങളിലും സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള അന്തര്‍ധാരയുടെ ഭാഗമാണോയിതെന്നും സംശയിക്കണം.

Tags: CPM KeralaED's investigationassault on ED officials
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പിണറായിസത്തിന്റെ അഴിഞ്ഞാട്ടം

Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന: പോലീസ് ഇപ്പോഴും സിപിഎമ്മിന് കീഴില്‍ത്തന്നെ

Kerala

ഒടുവില്‍ കൂട്ടുകാരന്റെ മകന് പിന്തുണയുമായി പിണറായി; ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം പുതുക്കി നൽകി

Kerala

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

പുതിയ വാര്‍ത്തകള്‍

വിവാഹം കഴിഞ്ഞ് മടങ്ങവെ ഹെലികോപ്ടർ തകർന്നുവീണു, മലയാളി നവവരന് ദാരുണാന്ത്യം

ബെംഗളൂരു – മംഗളൂരു വന്ദേ ഭാരത്; പരീക്ഷണയോട്ടം ജൂൺ ആദ്യവാരം

ഇ ഡിയുടെ പരിശോധനയില്‍ സിപിഎം പ്രതിക്കൂട്ടില്‍

പരിസ്ഥിതി ദിനാചരണത്തിന്റെ സന്ദേശം; ഇവിടെ വാസം സാധ്യമാകാന്‍…

സിഎംആർഎൽ-എക്‌സാലോജിക് കേസ്: ഇ ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വയോജന ആരോഗ്യ പരിപാലനം: ആയുര്‍വേദത്തിന് മുന്‍ഗണന നല്‍കണം അസോസിയേഷന്‍

ഭാരതീയ ജ്യോതിഷ വിചാര സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് നടന്ന ജ്യോതിഷ താന്ത്രിക സമന്വയ
സംഗമം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യുന്നു

ജ്യോതിഷത്തെ തകര്‍ക്കാന്‍ നീക്കം; നിയമത്തിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങി ബിജെവിഎസ്

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം; സർക്കാർ ഉത്തരവ് ഇന്നുണ്ടായേക്കും

നവീന്‍ ബാബു കേസ്: സിപിഎം പ്രതിരോധത്തില്‍; സിപിഎം നേതാക്കളുടെ ബിനാമി ഇടപാടുകളടക്കം പുറത്ത് വരുമെന്ന് ഭയം

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍: വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പ്രവേശനം; അപേക്ഷ ജൂണ്‍ 3 വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.