നെടുമങ്ങാട്: മനുഷ്യ മനസ്സാക്ഷിയെ ഒന്നടങ്കം മരവിപ്പിക്കുന്ന അത്യന്തം വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് ഒന്നര വയസ്സുകാരനായ അക്ഷജ് എന്ന പിഞ്ചോമനയുടെ ദാരുണാന്ത്യത്തിന് പിന്നിലെ ചുരുളഴിയുമ്പോൾ പുറത്തുവരുന്നത്. നടന്നത് സമാനതകളില്ലാത്തതും പൈശാചികവുമായ ക്രൂരതകളുടെ നേർചിത്രമാണ്. ചോറ് കൊടുക്കുന്നതിനിടെ കുട്ടി മരിച്ചു പോയി എന്നാണ് അമ്മയുടെ പങ്കാളിയായ അഷ്കറും കുട്ടിയുടെ മാതാവ് അഖിലയും പോലീസിനോട് ആദ്യം പറഞ്ഞത്.
എന്നാൽ, പിന്നീട് പുറത്തുവന്ന റിപ്പോർട്ടുകളും ഇൻക്വസ്റ്റ് വിവരങ്ങളും വിരൽചൂണ്ടുന്നത് അതിക്രൂ.രമായ കൊടും പീ.ഡ.നങ്ങളിലേക്കാണ്. ആ പിഞ്ചുശരീരത്തിൽ സ.ഗരറ്റ് വെച്ച് കുത്തിയതുപോലുള്ള വട്ടത്തിലുള്ള പാടുകൾ ഉണ്ടായിരുന്നു. കൂടാതെ, കുഞ്ഞിന്റെ ജനനേന്ദ്രി.യത്തിന്റെ തൊലി ഉരിഞ്ഞ് നീല നിറമാകുകയും ശരീരമാസകലം മാരകമായ മുറിവുകൾ ഏൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇൻക്വസ്റ്റിൽ പങ്കെടുത്ത പഞ്ചായത്ത് അംഗവും കുട്ടിയുടെ ബന്ധുക്കളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു.51 മുറിവുകളും പരുക്കുകളുമാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. ഈ ശാരീരിക മർദനങ്ങൾ മരണകാരണമായെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ അറിയിച്ചതായി പൊലീസ് പറഞ്ഞു. ഇവയ്‌ക്കു പുറമേ പരുക്കേറ്റ് ഉണങ്ങിയ അടയാളങ്ങളുമുണ്ട്.
ഈ ക്രൂരതകൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്ന് തെളിയിക്കുന്നതാണ് കുട്ടിയുടെ മുത്തശ്ശി നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. കൃത്യം ഒന്നര മാസം മുൻപ് ഈ കുഞ്ഞിന്റെ രണ്ട് കൈകളും ഒടിഞ്ഞിരുന്നുവെന്നും, അമ്മയുടെ പങ്കാളിയിൽ നിന്നും കുഞ്ഞിന് നിരന്തരം ക്രൂരമർദ്ദനവും പീഡനവും ഏൽക്കേണ്ടി വന്നിരുന്നുവെന്നുമാണ് അവർ ആരോപിക്കുന്നത്. കാൽപാദങ്ങളുടെ അടിഭാഗത്തും വിരലുകളുടെ അടിഭാഗത്തും മുറിവ് ഉണ്ടായിരുന്നു. ഇത് അഷ്കർ കുട്ടിയെ പൊള്ളിച്ചതാണോ എന്നും സംശയിക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കുഞ്ഞിന്റെ ഇരുകൈകളും ഒടിഞ്ഞിരുന്നു. ഇതിലും സംശയമുണ്ട്. സൈക്കിൾ ചവിട്ടുന്നതിനിടെ കുട്ടി വീണതാണെന്നായിരുന്നു അഷ്‌കർ നാട്ടുകാരോട് പറഞ്ഞിരുന്നത്.
പുഴുത്ത പട്ടിയെ നോക്കുന്നതുപോലെ മാത്രമേ ഈ കുഞ്ഞിനെ നോക്കുകയുള്ളൂ എന്ന് ആ രണ്ടാനച്ഛൻ പറഞ്ഞിരുന്നതായി മുത്തശ്ശി പറയുന്നു. ജീവന്റെ തുടിപ്പുള്ള ആ ദിവസങ്ങളിൽ ആ പിഞ്ചുകുഞ്ഞ് അനുഭവിച്ച നരകയാതനകൾ നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്. സ്വന്തം അമ്മയ്‌ക്കൊപ്പം സുരക്ഷിതനായിരിക്കേണ്ട ഒരു കുഞ്ഞിനാണ് ഈ ഗതി വന്നത്. നാലരയോടെ ആഹാരം കഴിച്ചശേഷം ഉറങ്ങാൻ കിടന്നപ്പോൾ ചുമയ്‌ക്കുകയും ഛർദിക്കുകയും ചെയ്ത് അവശ നിലയിലായെന്നാണ് അഷ്കർ പോലീസിന് മൊഴിനൽകിയത്. ഈ സമയം അഖില നൃത്തപരിപാടിക്കായി തമിഴ്‌നാട്ടിലായിരുന്നു.
2 വർഷം മുൻപ്, അഖില മൂന്നു മാസം ഗർഭിണിയായിരുന്നപ്പോഴാണ് ഭർത്താവ് എസ്.അഖിൽ ജീവനൊടുക്കിയത്. തുടർന്ന് അഖില, ഡ്രൈവറായ അഷ്കറിനൊപ്പം താമസം തുടങ്ങി. 8 മാസം മുൻപാണ് ഇവർ കരിക്കുഴിയിൽ എത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം പിതാവ് അഖിലിന്റെ പച്ച കടുവപ്പാറയിലെ വീട്ടിലേക്ക് കൊണ്ടുപോയി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അഖിലിന്റെ പിതാവ് എസ്.സുനിൽ കുമാർ ആരോപിച്ചു. സംഭവത്തിൽ അമ്മ അഖിലയെയും പങ്കാളിയായ അഷ്കറിനെയും പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.
















